പ്രവാസികളെ ആട്ടിപ്പായിക്കാൻ അടുത്ത നയം; സൗദിയെ വെറുതെ വിടില്ല, പ്രവാസികളുടെ മടങ്ങിപ്പോക്ക് ഗൾഫ് മേഖലയ്‌ക്ക് തിരിച്ചടി, സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാനൊരുങ്ങി സൗദി

കോറോണയെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിലാണ് ലോകരാഷ്ട്രങ്ങൾ. ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ വർത്തയ്ക്കായി കാതോര്തിരിക്കുകയാണ്. ആയതിനാൽ തന്നെ കൊറോണ വൈറസിനെതിരെ വാക്‌സിൻ കണ്ടെത്തുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഒപ്പം വാക്‌സിൻ പരീക്ഷണങ്ങളുമായി വിവിധ രാജ്യങ്ങൾ മുന്നോട്ട് നീങ്ങുകയാണ്. കൊറോണ വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ചത് പ്രവാസികളെ തന്നെയാണ്. മഹാമാരിക്ക് പിന്നാലെ പ്രവാസികളുടെ മടങ്ങിപ്പോക്ക് ഗൾഫ് മേഖലയ്‌ക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. ഇളവുകൾ നൽകി പ്രവാസികളെ തിരിച്ചു വിളിക്കുമ്പോഴും ഇതിനിടെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ.
പ്രവാസികളെ ഏവരെയും കൊവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കെ സ്വകാര്യമേഖലയിൽ അതായത് മാർക്കറ്റിങ് തസ്‌തികകളിൽ കൂടുതൽ സ്വദേശിവൽക്കരണത്തിന് ഒരുങ്ങുകയാണ് സൗദി അറേബ്യ. ഒരു വാർത്താ മാധ്യമത്തെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസാണ്' ഈ റിപ്പോർട്ട് പുറത്തുവിട്ടത് തന്നെ. സ്വകാര്യ മേഖലയിലെ മാർക്കറ്റിംഗ് ജോലികളിൽ സൗദി പൗരന്മാരെ കൂടുതലായി നിയമിക്കാൻ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തിരുമാനിക്കുകയുണ്ടായി. മാനവ വിഭവശേഷി വികസന ഫണ്ട്, മാർക്കറ്റിംഗ് അസോസിയേഷൻ എന്നിവയുമായി ബന്ധപ്പെട്ടാണ് സുപ്രധാനമായ ഈ തീരുമാനം കൈകൊണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച കരാർ ഒപ്പുവച്ചതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പ്രവാസികൾക്കുള്ള അവസരങ്ങൾ കുറച്ച് സ്വകാര്യമേഖലയിൽ സ്വന്തം പൗരന്മാരെ നിയമിക്കാനാണ് സർക്കാർ തീരുമാനമെന്ന് പത്രമായ 'ഓകാസ്' റിപ്പോർട്ട് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha



























