ലോകത്തിന് പ്രതീക്ഷ നൽകി സമൂഹമാധ്യമങ്ങളിൽ താരമായി ശോശാമ്മ; കോവിഡ് ജോലികൾക്കിടയിൽ തേടിയെത്തിയത് വിവിഐപി കുത്തിവയ്പ്, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കോവിഡ് വാക്സീൻ കുത്തിവയ്പ് നൽകിയ ശോശാമ്മ ഇപ്പോൾ ദുബായിൽ സ്റ്റാർ ആണ്

നമ്മുടെ മാലാഖമാർ നമുക്കെന്നും അഭിമാനം തന്നെയാണ്. കൊറോണ നൽകിയ യാതനകൾക്കിടയിൽ ലോകത്തിനു പ്രതീക്ഷയായ ആരോഗ്യപ്രവർത്തകരിൽ താരമായി ശോശാമ്മ ചേച്ചി. കോവിഡ് ജോലികൾക്കിടയിൽ തനിക്ക് ഇങ്ങനെയൊരു വിവിഐപി കുത്തിവയ്പ് നൽകേണ്ടി വരുമെന്ന് ശോശാമ്മ കുര്യാക്കോസ് (വൽസമ്മ) ഒരിക്കലും ചിന്തിച്ചിരുന്നുപോലുമില്ല. ലോക പ്രതീക്ഷകൾക്ക് ആക്കം നൽകിയ നേതാവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കോവിഡ് വാക്സീൻ കുത്തിവയ്പ് നൽകിയ ശോശാമ്മ സമൂഹമാധ്യമങ്ങളിലും താരമായി മാറിയിരിക്കുകയാണ്.
ഷെയ്ഖ് മുഹമ്മദിന്റെ കൊട്ടാര മജ് ലിസിൽ അദ്ദേഹത്തിന് വാക്സീൻ നൽകിയപ്പോൾ കുശലാന്വേഷണം നടത്തിയതും ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചതും മറക്കാനാവില്ലെന്നും ശോശാമ്മ മാധ്യമണങ്ങളോട് പറയുകയുണ്ടായി. മാത്രമല്ല കുമളി ആനവിലാസം പോത്താനിക്കൽ ശോശാമ്മയാണ് ദുബായിൽ വാക്സീൻ ഉദ്ഘാടനം ചെയ്തത് തന്നെ. മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷനിൽ സ്റ്റാഫ് നഴ്സായ ശോശാമ്മ ആരോഗ്യമന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസിന് സെപ്റ്റംബർ പകുതിയോടെ ആദ്യ കുത്തിവയ്പെടുക്കുകയുണ്ടായി. ഇതേതുടർന്നു പല മന്ത്രിമാർക്കും വാക്സീൻ നൽകാനുള്ള അവസരം ലഭിക്കുകയുണ്ടായി.
എന്നാലിതാ കഴിഞ്ഞദിവസം ദുബായ് ഭരണാധികാരിക്ക് വാക്സീൻ നൽകാനുള്ള അവസരവും ലഭിക്കുകയുണ്ടായി. 1992ൽ ദുബായിലെത്തിയ ശോശാമ്മയ്ക്ക് ഏഴുവർഷം കഴിഞ്ഞപ്പോൾ തന്നെ ആരോഗ്യവകുപ്പിൽ ജോലി ലഭിക്കുകയുണ്ടായി. ഭർത്താവ് കോട്ടയം മീനേടം വൈദ്യം പറമ്പിൽ കുറിയാക്കോസ്(സാബു) ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനാണ്. ഏക മകൻ ജുബിനും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. പ്രവാസികൾക്ക് അഭിമാനമായി വീണ്ടും ഇതാ ഒരു മലയാളി കൂടി.
https://www.facebook.com/Malayalivartha



























