യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച ശക്തമായ മഴ; മേഖലയിൽ മഴ തുടരാൻ സാധ്യത, ജാഗ്രത നിർദ്ദേശം നൽകി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച ശക്തമായ മഴ ലഭിക്കുകയുണ്ടായി. അബുദാബി, ദുബായ്, റാസൽഖൈമ, ഷാർജ, ഫുജൈറ, അജ്മാൻ എമിറേറ്റുകളിലെ ചിലയിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്.ദുബായ് ജുമൈര, ലെഹ്ബാബ്, ജെബൽഅലി, ഷാർജ ദൈദ്, ഖോർഫക്കാൻ, വാദി അൽ ഹെലോ, കൽബ അഹ്ഫാര വെസ്റ്റ്, ഫുജൈറ വാദി മൈദാഖ്, റാസൽഖൈമ മലീഹ ഷൗക്ക ആൻഡി, അൽ മാനെയ്, അജ്മാൻ അൽ ഹെലിയക്ക് സമീപം എമിറേറ്റ്‌സ് റോഡ് എന്നിവിടങ്ങളിൽ മഴ കൂടുതൽ ശക്തമായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
അതേസമയം ചിലയിടത്ത് ശക്തി കുറഞ്ഞ മഴയും ലഭിച്ചു. മഴയെതുടർന്ന് വാഹനഗതാഗതം മന്ദഗതിയിലായി. ചിലയിടങ്ങളിൽ ചെറിയ അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഇതേതുടർന്ന് കൽബ റോഡ് താത്‌കാലികമായി അടച്ചിട്ടു. അൽ ഹഫിയ സ്ക്വയർ മുതൽ വാദി അൽ ഹലോ വരെ രണ്ട് ദിശകളിലേക്കുമുള്ള റോഡുകൾ അടച്ചതായി ഷാർജ പോലീസ് അറിയിപ്പ് നൽകി. മഴയിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. വാദി പോലുള്ള വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും പോലീസ് അറിയിക്കുകയുണ്ടായി.
എന്നാൽ ഭാഗികമായി തെളിഞ്ഞ കാലാവസ്ഥയാണ് യു.എ.ഇയിൽ പൊതുവെ അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കുകയുണ്ടായി. ഒപ്പം അൽഐനിൽ ശനിയാഴ്ച കനത്തമഴ പെയ്തിരുന്നു. അതേസമയം മേഖലയിലെ മഴ വർധിപ്പിക്കുന്നതിനായി കാലാവസ്ഥ വകുപ്പ് ക്ലൗസ് സീഡിങ് പ്രവർത്തനങ്ങളും നടത്തിവരുകയാണ്. രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. ആയതിനാൽ തന്നെ ഇവിടങ്ങളിൽ തിങ്കളാഴ്ചയും തീവ്രത കുറഞ്ഞ മഴ ലഭിക്കുമെന്നാണ് വിവരം.
n
https://www.facebook.com/Malayalivartha



























