നിക്ഷേപിച്ച തുക പോലും നഷ്ടപ്പെടുന്ന അവസ്ഥ; പ്രവാസികൾക്ക് ജാഗ്രത നിർദ്ദേശം, സുരക്ഷിതം എന്ന് നാം കരുതുന്ന ബാങ്ക് പോലും ചതിക്കും, യുഎഇയിൽ സംഭവിച്ചത്...
നിക്ഷേപിച്ച തുക പോലും നഷ്ടപ്പെടുന്ന അവസ്ഥ. പ്രവാസികൾ സൂക്ഷിക്കുക, സുരക്ഷിതം എന്ന് നാം കരുതുന്ന ബാങ്ക് പോലും ചതിക്കും. അത്തരം ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. ബാങ്ക് കസ്റ്റമറായ യുവാവ് തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച 55 ലക്ഷം ദിര്‍ഹം രണ്ടു വര്‍ഷത്തിനു ശേഷം പിന്‍വലിക്കാനായി എടിഎമ്മില്‍ പോയപ്പോള്‍ അക്കൗണ്ട് ബാലന്‍സ് സീറോ ആയിരുന്നു. ഉടനെ തന്നെ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും പണം നേരത്തേ പിന്‍വലിച്ചുവെന്ന മറുപടിയാണ് യുവാവിന് ലഭിച്ചത്.
ഇതേതുടർന്ന് യുവാവ് പരാതിയുമായി പോലിസിനെ സമീപിച്ചതോടെയാണ് അറബ് വംശജനായ ബാങ്ക് ജീവനക്കാരന്റെ തന്നെ സഹായത്തോടെ മറ്റൊരാള്‍ നടത്തിയ തട്ടിപ്പിന്റെ ചുരുളുകൾ അഴിഞ്ഞത്. 2015ലാണ് സൗദി പൗരനായ യുവാവ് ബാങ്കില്‍ അക്കൗണ്ട് തുറക്കുകയും സ്വത്ത് വിറ്റുകിട്ടിയ 49 ലക്ഷം ദിര്‍ഹം നിക്ഷേപിച്ചത്. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞ തുക പിന്‍വലിക്കാനെത്തിയപ്പോള്‍ അക്കൗണ്ടിലെ പണം അപ്രത്യക്ഷമായ കാഴ്ച വിശ്വസിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.
ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് ജീവനക്കാരന്‍ സൗദി അക്കൗണ്ട് ഹോള്‍ഡറുടെ വിവരങ്ങള്‍ കൈക്കലാക്കി മറ്റൊരാളുടെ സഹായത്തോടെ പണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് പിന്നീട് കണ്ടെത്തിയത്. കണ്ടാല്‍ സൗദി പൗരനെന്നു തോന്നുന്ന ഒരാളെയാണ് ഇതിനായി ജീവനക്കാരന്‍ ഉപയോഗിച്ചത് തന്നെ. താന്‍ യുഎഇയില്‍ നിന്ന് താമസം മാറുകയാണെന്ന് കാണിച്ച് പണം പിന്‍വലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള അപേക്ഷയുമായി ആള്‍ മാറാട്ടം നടത്തിയ യുവാവ് ബാങ്ക് മാനേജറെ സമീപിക്കുകയുണ്ടായി. തുടർന്ന് സൗദി പൗരന്‍ വേഷം ധരിച്ച് സണ്‍ഗ്ലാസ് ഉപയോഗിച്ചായിരുന്നു ഇയാളുടെ ആള്‍മാറാട്ടം.
എന്നാല്‍ ബാങ്ക് മാനേജര്‍ അപേക്ഷ സ്വീകരിച്ച് അതില്‍ ഒപ്പുവച്ചെങ്കിലും പണം പിന്‍വലിക്കാനായി ടെല്ലറെ സമീപിച്ചപ്പോഴാണ് പ്രശ്‌നമായത്. ബാങ്ക് ജീവനക്കാരനോടൊപ്പമായിരുന്നു യുവാവ് ടെല്ലറെ സമീപിച്ചത് തന്നെ. തിരിച്ചറിയല്‍ രേഖയായി ഐഡി കാര്‍ഡിന്റെ പകര്‍പ്പായിരുന്നു ഇയാള്‍ ടെല്ലര്‍ നല്‍കിയിരുന്നത്. എന്നാല്‍ അക്കൗണ്ട് ഹോള്‍ഡറുടെ ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്നും എങ്കില്‍ മാത്രമേ പണം നല്‍കാനാവൂ എന്നും പറഞ്ഞ് ടെല്ലര്‍ ഇദ്ദേഹത്തോട് തർക്കിക്കുകയുണ്ടായി. ഒറിജിനല്‍ കാര്‍ഡ് തന്നെ കാണിച്ചിട്ടുണ്ടെന്നും അതുമതിയെന്നും ജീവനക്കാരന്‍ പറഞ്ഞെങ്കിലും ടെല്ലര്‍ ഇതിനു വഴങ്ങിയില്ല. അവസാനം ഐഡി കാര്‍ഡിന്റെ പകര്‍പ്പ് ഒറിജിനല്‍ കോപ്പിയാണെന്ന് സാക്ഷ്യപ്പെടുത്തി ജീവനക്കാരനെ കൊണ്ട് ഒപ്പുവയ്പ്പിച്ച ശേഷമാണ് ടെല്ലര്‍ പണം നല്‍കാൻ തയ്യാറായത്.
അതേസമയം കേസ് പരിഗണിച്ച കോടതി ഉപഭോക്താവിനുണ്ടായ നഷ്ടം പരിഹരിക്കാന്‍ 55 ലക്ഷം ദിര്‍ഹം തിരികെ നല്‍കുന്നതിന് ബാങ്കിന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. അതോടൊപ്പം ബാങ്ക് ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും കോടതി ഉത്തരവിടുകയുണ്ടായി. അതോടൊപ്പം തന്നെ ജീനക്കാരനും സൗദി യുവാവായി ആള്‍മാറാട്ടം നടത്തിയ അറബ് വംശജനും മൂന്ന് വര്‍ഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇരുവരെയും നാടുകടത്താനും ദുബായ് കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ഉത്തരവ് നൽകി.
https://www.facebook.com/Malayalivartha



























