നിർണായക പ്രഖ്യാപനവുമായി അറബ് രാഷ്ട്രം; പ്രവാസികൾക്കായി പുതിയ മാർഗനിർദേശങ്ങളം മാനദണ്ഡങ്ങളും ഇങ്ങനെ, നാട്ടിലേക്ക് മടങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കാൻ ഇളവുകൾ

സാമ്പത്തിക പ്രസിന്ധി മറികടക്കാൻ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി രാജ്യങ്ങൾ കൊവിഡ്-19 നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുകയാണ്. ഇളവുകൾ നൽകുന്നത് കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ്. കൊറോണ വ്യാപനം മൂലം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടത് പ്രവാസികളും പ്രവാസലോകവും തന്നെയാണ്. ആ പ്രതിസന്ധി മറികടക്കാൻ പ്രവാസികൾക്കായി കൂടുതൽ ഇളവുകൾ നൽകുകയാണ് ഗൾഫ് രാജ്യങ്ങൾ. വിസ ചട്ടങ്ങളിലടക്കമാണ് ഇളവുകൾ കൈക്കൊണ്ടിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കുകയാണ് ഇളവുകൾ നൽകുന്നതിലൂടെ അറബ് രാജ്യങ്ങൾ ലക്ഷ്യംവെക്കുന്നത്. എന്നാലിതാ കൊവിഡ് സാഹചര്യത്തിൽ ഒമാനിലെ വിമാനത്താവളങ്ങൾ പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ചു.
അതോടൊപ്പം തന്നെ രാജ്യത്ത് കൊവിഡ് കേസുകൾ തുടരുന്ന സാഹചര്യത്തിൽ സ്വദേശികളെയും വിദേശികളെയും ഉൾപ്പെടുത്തി ദേശീയ സെറോളജിക്കൽ സർവേയുടെ നാലാം ഘട്ടം ഒമാൻ ഭരണകൂടം ആരംഭിക്കുകയുണ്ടായി. രാജ്യത്തെ കൊവിഡ് വ്യാപനത്തിൻ്റെ തോത് തിരിച്ചറിഞ്ഞ് തുടർ പ്രവർത്തനങ്ങൾ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർവേകൾ നടത്തുന്നത് തന്നെ. ഇതിലൂടെ എല്ലാ പ്രായത്തിലുമുള്ളവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പ്രവാസികളിലാണ് കൊവിഡ് കേസുകൾ കൂടുതലെന്ന റിപ്പോർട്ടാണ് ആദ്യഘട്ട സർവേ റിപ്പോർട്ടിൽ നിന്ന് വ്യക്തമായത്.
കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ മൂലം യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ട് തുടരുന്നതിനിടെ ഇൻഡിഗോ, ഗോ എയർ, സ്‌പൈസ് ജറ്റ് എന്നീ വിമാന കമ്പനികൾ ഇന്ത്യയിൽ നിന്ന് ഒമാനിലേക്കും തിരിച്ചും സർവീസുകൾ നിർത്തലാക്കിയതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾ ആശങ്കയിലായി. നവംബർ 30 വരെയുള്ള എയർ ബബ്ൾ കരാർ പ്രകാരമുള്ള പ്രതിവാര സീറ്റുകളുടെ എണ്ണം പുനർനിർണയിച്ചതോടെയാണ് ഈ സാഹചര്യം ഉരുവായത്. ഇതോടെയാണ് സ്വകാര്യ വിമാനക്കമ്പനികളോട് സർവീസുകൾ അവസാനിപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് എത്തിയത്. ന്നാൽ കൊവിഡ് മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും നിലനിൽക്കെ സർവീസുകൾ നിർത്തലാക്കിയത് പ്രവാസികളെ വളരെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.
അതോടൊപ്പം തന്നെ 15 വയസും അതിൽ താഴെയുള്ള കുട്ടികൾ പി സി ആർ പരിശോധന നടത്തേണ്ടതില്ല. രാജ്യത്തെ വിദേശ എംബസികളിൽ ജോലി ചെയുന്ന നയതന്ത്ര ഉദ്യോഗസ്ഥർ കൊവിഡ് പരിശോധന ആവശ്യമില്ല എന്നാണ് വ്യക്തമാക്കുന്നത്. 38 ഡിഗ്രി സെൽഷ്യസിനോ അതിൽ കൂടുതലോ താപനിലയുള്ള ഏതെങ്കിലും യാത്രക്കാരനെ വിമാനത്താവളത്തിലെ തെർമൽ സ്ക്രീനിംങ്ങിൽ തിരിച്ചറിയുന്നുവെങ്കിൽ അവർ കൊവിഡ് പിസിആർ പരിശോധന നിർബന്ധമായും നടത്തേണ്ടതാണ്.
അതോടൊപ്പം തന്നെ രാജ്യത്തെക്ക് പുറപ്പെടുന്നവർ 96 മണിക്കൂർ മുൻപ് കൊവിഡ് പിസിആർ പരിശോധന നിർബന്ധമായും നടത്തണം. ഏതെങ്കിലും അംഗീകൃത ലാബുകളിൽ നടത്തിയ പരിശോധനയുടെ ഫലം യാത്രക്കാർ കരുതിയിരിക്കണം. മാത്രമല്ല രാജ്യത്ത് എത്തുന്ന യാത്രക്കാർ പി സി ആർ ടെസ്‌റ്റിന് വിധേയമാകുകയും കൊവിഡ് സ്ഥിരീകരിച്ചാൽ ഏഴ് ദിവസം ക്വാറൻ്റൈനിൽ കഴിയുകയും വേണം. നെഗറ്റീവ് ഫലമാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാവുന്നതാണ്. മൂന്നാമത് ഒരു പരിശോധന കൂടി നടത്താന്‍ താല്‍പ്പര്യമില്ലാത്തവര്‍ 14 ദിവസം ക്വാറൻ്റൈനിൽ കഴിഞ്ഞിരിക്കണം. നിർദ്ദേശങ്ങൾ നവംബർ 11 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
https://www.facebook.com/Malayalivartha



























