ഇന്ത്യയില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് എല്ലാരും കുറച്ചു; അനക്കമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ്, ഡിസംബര്‍ 31 വരെയുള്ള ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിെന്റ ടിക്കറ്റ് നിരക്ക് 204 ദീനാറിനടുത്ത്
കൊറോണ വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധികൾ ഒന്നൊന്നായി നീങ്ങുമ്പോൾ പഴയനിലയിലേക്ക് തിരിച്ചെത്താൻ കാത്തിരിക്കുകയാണ് പ്രവാസലോകം. എന്നാൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് കടക്കാനുള്ളത് വലിയ കടമ്പകൾ. പ്രതിസന്ധികൾ പരിഹരിക്കാൻ ഇന്ത്യയില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് ഗള്‍ഫ് എയര്‍ ഉള്‍പ്പെടെ കുറച്ചിട്ടും എയര്‍ ഇന്ത്യ എക്സപ്രസിന് കുലുക്കമില്ലെന്ന് വ്യാപക പ്രചാരണം. ബഹ്റൈനിൽ ഡിസംബര്‍ 31 വരെയുള്ള ഷെഡ്യൂളില്‍ 204 ദീനാറിനടുത്താണ് എയര്‍ ഇന്ത്യ എക്സ്പ്രസിെന്റ ടിക്കറ്റ് നിരക്ക് എന്നത്. അതേസമയം, ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഇപ്പോള്‍ കോഴിക്കോട്ടുനിന്ന് 174 ദീനാറിനും കൊച്ചിയില്‍നിന്ന് 172 ദീനാറിനും ടിക്കറ്റുകൾ ലഭ്യമാണ്.
ഗള്‍ഫ് എയര്‍ ടിക്കറ്റ് നിരക്ക് കുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സാമൂഹിക സംഘടനകള്‍ ബഹ്റൈനിലെ പാര്‍ലമെന്റ് അംഗങ്ങളെയും ട്രാവല്‍ ഏജന്റുമാരുടെ സംഘടനയുടെ ഭാരവാഹികളെയും കണ്ട് നിവേദനം നല്കുകയുണ്ടായി. കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികളുടെ സഹായവും തേടി. ബി.കെ.എസ്.എഫ്, കെ.എം.സി.സി, ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്, ഒ.െഎ.സി.സി, ബഹ്റൈന്‍ പ്രതിഭ തുടങ്ങിയ സംഘടനകള്‍ ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
അതേസമയം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രവാസികളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായാണ് നിരക്ക് കുറക്കാന്‍ കഴിഞ്ഞതെന്ന് പ്രവാസി കമീഷന് അംഗം സുബൈര്‍ കണ്ണൂര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യ എക്സ്പ്രസിെന്റ നിരക്ക് കുറക്കണമെന്ന ആവശ്യവും ശക്തമായി തന്നെ ഉണ്ട്. ഡിസംബര്‍ 31 വരെയുള്ള ഷെഡ്യൂള്‍ പ്രഖ്യാപിച്ചതിനാല്‍ നിരവധി പേര് ഇതിനകം ഉയര്‍ന്ന നിരക്ക് നല്കി ബുക്ക് ചെയ്ത് കഴിഞ്ഞു.
അതായത് ഡിസംബര്‍ രണ്ട്, ഒമ്ബത്, 16, 23, 30 തീയതികളില്‍ 38,992 രൂപയാണ് എയര്‍ ഇന്ത്യ എക്സ്പ്രസിെന്റ വെബ്സൈറ്റില്‍ കോഴിക്കോടുനിന്നുള്ള ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. ഒപ്പം മറ്റ് വിമാനക്കമ്ബനികള്‍ നിരക്ക് കുറച്ചതിനാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസും നിരക്ക് കുറക്കാന്‍ തയാറാകണമെന്ന് പ്രവാസി സംഘടനകളും ട്രാവല്‍ ഏജന്‍സികളും ആവശ്യപ്പെടുകയാണ്. എമിറേറ്റ്സ് 125 ദീനാര്‍ നിരക്കിലാണ് കേരളത്തില്‍നിന്ന് ദുബൈ വഴി സര്‍വിസ് ആരംഭിച്ചത്. ഇത് ഇപ്പോള്‍ 110 ദീനാറായി കുറഞ്ഞിട്ടുമുണ്ട്. ൈഫ്ല ദുബൈ 100 ദീനാര്‍ നിരക്കിലാണ് കേരളത്തില്‍നിന്ന് സര്‍വിസ് പ്രഖ്യാപിച്ചത് തന്നെ. എന്നാല്‍, ദുബൈ വിസ വേണമെന്ന നിബന്ധനയുണ്ട്.
https://www.facebook.com/Malayalivartha