23 കാരറ്റ് ഫ്രഞ്ച് സ്വർണത്തിൽ തീർത്ത കൊട്ടാര വാതിലുകൾ; അബുധാബിയിൽ ഇങ്ങനെയൊരു സ്ഥലമോ? കണ്ടാൽ കണ്ണ് തള്ളും, വിസ്മയ കവാടം തുറന്നതോടെ ഖസർ അൽ വതനിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം
വിസ്മയങ്ങളുടെ നാടാണ് യുഎഇ. കൊറോണ വ്യാപനം നൽകിയ വിലക്കുകൾ മറികടന്ന് സഞ്ചാരികൾക്കായി വാതിലുകൾ തുറന്നു. എന്നാൽ ഇതാ വിസ്മയ കവാടം തുറന്നതോടെ ഖസർ അൽ വതനി അഥവാ പ്രസിഡൻഷ്യൽ പാലസിലേക്ക് സഞ്ചാരികളുടെ പ്രവാഹം. ആധുനികതയും പൗരാണികതയും സമന്വയിച്ച ദേശത്തിന്റെ കൊട്ടാരം സന്ദർശകർക്കു സമ്മാനിക്കുന്നത് അവിസ്മരണീയ അനുഭവം തന്നെയാണ്. വിസിറ്റേഴ്സ് സെന്ററിൽനിന്ന് സന്ദർശകരെ വാഹനം പൂന്തോട്ടത്തിലൂടെ മുഖ്യ കവാടത്തിലെത്തിക്കും.
അവിടെ യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വാക്കുകൾ ചേർത്തുവച്ച മനോഹര ശിൽപം അതിഥികളെ വരവേൽക്കുന്നതാണ്. തുടർന്ന് അകത്തളങ്ങളിലെ കൗതുക കാഴ്ചകളിലേക്ക് കടക്കുംന്നതാണ്. ഗ്രേറ്റ് ഹാളിനു മുകളിൽ ലോകത്തെ ഏറ്റവും വലിയ താഴികക്കുടംസഞ്ചാരികൾക്കായി കാത്തിരിക്കും. ഇസ്‌ലാമിക നാഗരികതയുടെ പ്രതീകമാണ് ഇവിടെ എങ്ങും കാണാൻ സാധിക്കുക. ഹാളിലെ ആർട്ട് ഇൻസ്റ്റലേഷനുകളിലൂടെ നോക്കിയാൽ ഓരോ ഡിസൈനുകളുടെ പ്രത്യേകതകൾ വേറിട്ടു തന്നെ കാണാൻ കഴിയും.
അങ്ങനെ ഇതിലൂടെയുള്ള രാത്രി കാഴ്ചകൾക്ക് ബഹുവർണം. വെസ്റ്റ് വിങിൽ സ്പിരിറ്റ് ഓഫ് കൊളാബറേഷൻ, പ്രസിഡൻഷ്യൽ ബാങ്ക്വറ്റ്, പ്രസിഡന്റ് ഗിഫ്റ്റ്, ഭരണസിരാകേന്ദ്രം തുടങ്ങി അത്യപൂർവ കാഴ്ചകളാണ് സഞ്ചാരികൾക്കായി ഒരുക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ യുഎഇയിലെത്തിയ രാഷ്ട്ര നേതാക്കൾക്ക് വിരുന്നു നൽകിയതു പ്രസിഡൻഷ്യൽ ബാങ്ക്വറ്റിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 1.4 ലക്ഷം വെള്ളി, ക്രിസ്റ്റൽ കഷ്ണങ്ങൾകൊണ്ട് ഒരുക്കിയ ഭക്ഷണശാല കാണാൻ സാധിക്കും. യുഎഇ പ്രസിഡന്റിന് ലഭിച്ച സമ്മാനങ്ങളാണ് മറുവശത്ത് ഒരുക്കിയിട്ടുള്ളത്.
അതേസമയം 23 കാരറ്റ് ഫ്രഞ്ച് സ്വർണത്തിൽ തീർത്ത കൊട്ടാര വാതിലുകളാണ് മറ്റൊരു ആകർഷണം. രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും വിവരിക്കുന്ന ലഘു ചിത്രവും വെസ്റ്റ് വിങിൽ കാണാൻ സാധിക്കും. അകക്കാഴ്ചകൾ കണ്ടിറങ്ങുന്നവർക്ക് അറബിക്കടലിന്റെ പശ്ചാത്തലത്തിൽ വെണ്ണക്കൽ കൊട്ടാരത്തിന്റെ രാത്രി ഭംഗി ആസ്വദിക്കാനും കഴിയുന്നതാണ്. ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലൂടെ ബഹുവർണ കാഴ്ചകൾ.ഒരുക്കിയ ഷോ വൈകിട്ട് 7.30നാണ്.
ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ രാത്രി 7.30 വരെയുമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. തിങ്കൾ അവധി. സന്ദർശകർ മാസ്കും ഗ്ലൗസും കൃത്യമായും ധരിക്കണം. 2 മീറ്റർ അകലം പാലിക്കണം. കവാടത്തിൽ ശരീരോഷ്മാവ് പരിശോധിക്കുന്നതാണ്. നിരക്ക് 60 ദിർഹം. 4 മുതൽ 17 വയസ്സുവരെയുള്ളവർക്ക് 30 ദിർഹം നൽകുകയും ചെയ്യും.
https://www.facebook.com/Malayalivartha