വിസ ചട്ടങ്ങളിലടക്കം ഇളവുകൾ നൽകി പ്രവാസലോകം; 17മുതൽ കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളം മുഴുവൻ സമയവും പ്രവർത്തിക്കുമെങ്കിലും അത് ഉണ്ടാകില്ല, തലയിൽ കൈവച്ച് പ്രവാസികൾ
കൊറോണ വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ലോകരാഷ്ട്രങ്ങൾ. കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഗൾഫ് രാജ്യങ്ങൾ പ്രവാസികൾക്കായി കൂടുതൽ ഇളവുകൾ നൽകുകയാണ്. ജോലി നഷ്ടപ്പെട്ട് മടങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ അറബ് രാജ്യങ്ങൾ ആരംഭിച്ചുകഴിഞ്ഞു. വിസ ചട്ടങ്ങളിലടക്കം ഇളവുകൾ നൽകിത്തുടങ്ങിയിരിക്കുകയാണ്. ഇതിനിടെ കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളം മുഴുവൻ സമയവും പ്രവത്തിക്കാനൊരുങ്ങുന്നതായുള്ള റിപ്പോർട്ടൻപുറത്തേക്ക് വരുന്നത്. ഇന്ത്യയടക്കമുള്ള 34 രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള യാത്രക്കാർക്ക് വിലക്ക് തുടരുന്നതിനിടെയാണ് 24 മണിക്കൂറും വിമാനത്താവളം പ്രവർത്തിക്കാനൊരുങ്ങുന്നത്. പ്രവാസികൾക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയാണ് എങ്കിലും അവിടെയും കടക്കാൻ കടമ്പകൾ ഏറെയാണ്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്ക് മൂലം മലയാളികൾ അടക്കമുള്ള പ്രവാസികൾ ദുരിതത്തിലായിരിക്കുകയാണ്. 34 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് കുവൈറ്റ് നേരിട്ടുള്ള യാത്രയ്‌ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സമീപ രാജ്യത്ത് എത്തി 14 ദിവസം ക്വാറൻ്റൈനിൽ കഴിഞ്ഞ ശേഷം രാജ്യത്തെത്താം എന്നാണ് കുവൈറ്റ് നൽകുണ്ണ ഏക നിർദ്ദേശം. ഈ സാഹചര്യത്തിൽ ദുബായ്, തുർക്കിയിലെ ഇസ്‌തംബൂൾ വിമാനത്താവങ്ങളിലെത്തി 14 ദിവസം കഴിഞ്ഞ ശേഷമാണ് പലരു കുവൈറ്റിലെത്തുന്നത്. ഈ മാർഗത്തിലൂടെ കുവൈറ്റിലെത്താൻ വൻതുകയാണ് യാത്രക്കാർക്ക് ചെലവാകുന്നത്.
17മുതൽ കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളം മുഴുവൻ സമയവും പ്രവർത്തിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ കമേഴ്‌സ്യൽ വിമാനങ്ങൾ രാത്രി 10നും പുലർച്ചെ നാലിനും ഇടയിൽ സർവീസ് നടത്തില്ലെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. കൊവിഡ് പ്രതിരോധ നിർദേശങ്ങൾ ചിട്ടയായി പാലിക്കുകയും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും ചെയ്‌താൽ കമേഴ്‌സ്യൽ വിമാനങ്ങൾക്ക് മുഴുവൻ സമയവും സർവീസ് നടത്താൻ അനുവാദം നൽകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ നിർദേശങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha