വെട്ടിക്കുറച്ച വേതനം പുനഃസ്ഥാപിച്ച് ദുബായിലെ കമ്പനികൾ; മടങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ അറബ് രാജ്യങ്ങൾ ആരംഭിച്ചു, ശമ്പളം പൂർവസ്ഥിതിയിലാക്കിയത് തന്റെ ദീപാവലി സമ്മാനമെന്ന് അധികൃതർ
കൊറോണ വ്യാപനത്തെ തുടർന്ന് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നത് പ്രവാസികൾ തന്നെയാണ് . എന്നാൽ കൊവിഡ്-19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ജനജീവിതം സാധാരണ നിലയിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുകയാണ്. പ്രതിസന്ധി രൂക്ഷമായ ഗൾഫ് രാജ്യങ്ങൾ പ്രവാസികൾക്കായും കൂടുതൽ ഇളവുകൾ നൽകുകയാണ്. ഇതിലൂടെ മടങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ അറബ് രാജ്യങ്ങൾ ആരംഭിച്ചു.
മാത്രമല്ല കോവിഡ്19 കാലത്ത് വെട്ടിക്കുറച്ച വേതനം പുനഃസ്ഥാപിച്ച് ദുബായിലെ കമ്പനികൾ. മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യക്കാരുടേതടക്കം ഒട്ടേറെ കമ്പനികൾക്ക് ജീവനക്കാരുടെ ശമ്പളം 30 മുതൽ 50% വരെ വെട്ടിക്കുറക്കാൻ കാരണമായത് തന്നെ. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ദുബായിലെ ഡാന്യൂബ് ഗ്രൂപ്പ് ജീവനക്കാർക്ക് വെട്ടിക്കുറച്ചിരുന്ന ശമ്പളം പനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കുകയുണ്ടായി.
അതേസമയം ഏപ്രിൽ, മേയ് മാസങ്ങളിലായി 30% വേതനമായിരുന്നു കുറച്ചിരുന്നത്. ജീവനക്കാരുടെ കഠിന പ്രയത്നമാണ് തന്റെ കമ്പനിയെ ഉന്നതിയിലെത്തിച്ചതെന്നും വേതനക്കുറവ് സംഭവിച്ചതോടെ പലരും സാമ്പത്തിക പ്രതിസന്ധിയിലായെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നും ചെയർമാൻ റിസ് വാൻ സാജൻ പറയുകയുണ്ടായി. ശമ്പളം പൂർവസ്ഥിതിയിലാക്കിയത് തന്റെ ദീപാവലി സമ്മാനമാണെന്നും വ്യക്തമാക്കിയിരുന്നു. മറ്റു കമ്പനികൾ ജോലിക്കാരെ പിരിച്ചുവിടുന്ന സമയത്ത് ഡാന്യൂബ് 350 പേരെ പുതുതായി നിയമിച്ചെന്നും പറയുകയുണ്ടായി. ജീവനക്കാരുടെ വേതനം 20% മുതൽ വെട്ടിക്കുറച്ചിരുന്ന ദുബായിലെ മറ്റ് ഇന്ത്യൻ കമ്പനികളായ എൽപിഎച്ച് ഫിനാൻഷ്യൽ സർവീസസ്, ബാഫ് ലെഹ് ജ്വല്ലറി എന്നിവയും ഇനി മുതൽ പഴയ ശമ്പളം തന്നെ നൽകാൻ തീരുമാനിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha