സൗദിയിൽഗ്രനേഡ് പൊട്ടിത്തെറിച്ച് സ്ഫോടനം; ജിദ്ദയിലെ ബലദില്‍ ഫ്രഞ്ച് പൗരന്മാരടക്കമുള്ള ഇതര മതസ്ഥര്‍ക്കുള്ള സ്മശാനത്തില്‍ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണം നടന്ന പ്രദേശത്താണ് അപകടം
ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ സ്ഫോടനം നടന്നതായി റിപ്പോർട്ട്. നാലു പേര്‍ക്ക് പരിക്കേറ്റു. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ജിദ്ദയിലെ ബലദില്‍ ഫ്രഞ്ച് പൗരന്മാരടക്കമുള്ള ഇതര മതസ്ഥര്‍ക്കുള്ള സ്മശാനത്തില്‍ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണം നടന്ന ഗ്രീസ്, ബ്രിട്ടീഷ്, ഇറ്റലി ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിനിടെയാണ് ഗ്രനേഡ് സ്ഫോടനം ഉണ്ടായത്. ആക്രമണത്തെ ഫ്രാന്‍സ് വിദേശ കാര്യ മന്ത്രാലയം അപലപിക്കുകയുണ്ടായി.
അതേസമയം ആക്രമണം നടന്ന സ്മശാനം സൗദി സുരക്ഷാ സേന അടച്ചിട്ടുണ്ട്. സ്ഫോടനം നടന്നതായി സൗദി അറേബ്യയുടെ അല്‍ എഖ്ബാരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. സെമിത്തേരിക്ക് ചുറ്റുമുള്ള സ്ഥലത്തിന്റെ ദൃശ്യങ്ങള്‍ ടിവി ചാനല്‍ കാണിക്കുകയും സംഭവ സ്ഥലം ഇപ്പോള്‍ സുരക്ഷാവലയത്തിലാണെന്നും റിപ്പോര്‍ട്ടിൽ നിന്നും വ്യക്തമാണ്.
സംഭവത്തെ തീവ്രവാദികളുടെ 'ഭീരുത്വം' എന്നാണ് മക്ക മേഖല അധികൃതര്‍ വിശേഷിപ്പിച്ചത്. ഗ്രീക്ക് കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥനും സൗദി സുരക്ഷാ ഉദ്യോഗസ്ഥനും സ്ഫോടനത്തില്‍ പരിക്കേറ്റതായാണ് റിപ്പോർട്ട്.
അതോടൊപ്പം തന്നെ പൗരന്‍മാര്‍ സംയമനം പാലിക്കാനും പ്രത്യേകിച്ചും യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ഫ്രഞ്ച് എംബസിയും കോണ്‍സുലേറ്റ് ജനറലും ആഹ്വാനം ചെയ്തു. വിനോദസഞ്ചാരികളും പ്രവാസികളും ജാഗ്രത ഉണ്ടാകണം. സംഭവം അന്വേഷിച്ചുവരികയാണെന്നും ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും സൗദി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha