പിഴ ഈടാക്കുന്നതിനു പകരം പൊലീസ് നൽകിയത് പൂക്കുല; ഷാർജ പോലീസിന്റെ നീക്കത്തിൽ ഞെട്ടി പ്രവാസി
റോഡിൽ ഷാർജ പോലീസിന്റെ പുതിയ നീക്കം കണ്ടവർ ഞെട്ടിത്തരിക്കുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇങ്ങനെയും ഉണ്ടോ മനോഹാരമായ ആചാരങ്ങൾ എന്ന് ആരും ചിന്തിച്ച് പോകുന്ന കാര്യങ്ങളാണ് നിരത്തിൽ കാണുവാൻ സാധിച്ചത് . വിളിച്ചു വരുത്തി പിഴ ഈടാക്കുന്നതിനു പകരം പൊലീസ് നൽകിയത് പൂക്കുല. വാഹനമോടിക്കുന്നവർക്ക് ഒരേ സമയം അന്താളിപ്പും ഒപ്പം സന്തോഷവും പകരുന്ന പ്രവർത്തിയാണ് ഷാർജ പൊലീസ് ചെയ്തത് . മുഹമ്മദ് മുൽഹം സാധാരണ എന്നയാൽ ഷാർജയിൽ നിന്നു ദുബായിലെ ജോലി സ്ഥലത്തേക്ക് വാഹനമോടിച്ച് പോവുകയായിരുന്നു. മാസ്ക്ക് ധരിച്ചും വേഗപരിധി പാലിച്ചുമായിരുന്നു ഇദ്ദേഹം വാഹനമോടിച്ചത്. തിരക്കുള്ള തആ വുൻ റോഡിലെത്തിയപ്പോൾ പൊലീസ് കൈകാട്ടി വാഹനം മാറ്റിയിടാൻ ആവശ്യപ്പെടുകയായിരുന്നു . ട്രാഫിക് നിയമം ലംഘിച്ചോവെന്ന സംശയത്തിന്റെ മുൾമുനയിലായിരുന്നു അദ്ദേഹം . 'സ്വബാഹൽ ഖൈർ, ഖമീസ് സഈദ്(സുപ്രഭാതം, വ്യാഴം സന്തോഷ പ്രദമാകട്ടെ) പൊലീസ് പൈതൃക ശൈലിയിൽ മുഹമ്മദിനെ അഭിവാദ്യം ചെയ്തു. മുൽക്കിയഅതായത് (വാഹന ലൈസൻസ്) കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു സഹപ്രവർത്തകനായ പൊലീസുകാരൻ പിഴയെഴുതുന്ന ചെറുപുസ്തകം കൊണ്ടുവന്നു.
നല്ലൊരു തുക പിഴയിനത്തിൽ പോയതായി മുഹമ്മദും കണക്കുകൂട്ടി. എന്നാൽ എല്ലാ നിഗമനങ്ങളും തെറ്റിച്ച് പൊലീസ് മുഹമ്മദിനു നീട്ടിയതു മനോഹരമായ ബൊക്കയായിരുന്നു. ബുഹൈറ പൊലീസ് സ്റ്റേഷൻ ഡയറക്ടറാണ് അതിരാവിലെ നിരത്തിൽ വച്ച് പൂക്കൾ സമ്മാനമായി നൽകിയത്. 15 വർഷമായി വാഹനമോടിക്കുന്ന മുഹമ്മദിന്റെ ജീവിതത്തിലെ ആദ്യ റോഡനുഭവമായിരുന്നു ഇങ്ങനെ യുഎഇയിൽ താമസിക്കുന്ന ഓരോരുത്തരുടെയും ഉളളിൽ സന്തോഷം നിറയ്ക്കാനുള്ള ചെറു സംരംഭമാണിതെന്ന് ഷാർജ ബുഹൈറ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ലഫ്.കേണൻ അബ്ദുല്ല അൽ നഖ്ബി പറഞ്ഞു. ഷാർജ പൊലീസ് തലവൻ മേജർ സൈഫ് അർസ്സിയാണ് സമ്മർദമൊഴിവാക്കി സന്തോഷപൂർവം വളയം പിടിക്കാനുള്ള ഉപഹാര പദ്ധതി ആവിഷ്ക്കരിച്ചത്. ഒറ്റ ദിവസം 30 ഡ്രൈവർമാർ പൊലീസിന്റെ സമ്മാനം വാങ്ങി ഷാർജ റോഡിലൂടെ വാഹനമോടിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha