പ്രവാസികൾക്ക് ആശ്വാസവാർത്ത നൽകി അറബ് രാഷ്ട്രം; കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് പിന്‍വലിക്കുന്നതോടെ നേരിട്ട് വരുന്നതിനായി പ്രത്യേക പാക്കേജുകളുമായി വിമാന കമ്പനികള്‍
കൊറോണയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമ്പോഴും ഇളവുകൾ ൻൽകുകയാണ് ലോകർഷ്ട്രങ്ങൾ. ജനജീവിതം പഴയ നിലയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് ഇളവുകൾ നൽകുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ നിർദേശങ്ങളിൽ അയവ് വരുത്തുകയാണ് ഗൾഫ് രാജ്യങ്ങൾ. എന്നാൽ കുവൈറ്റ് കടുത്ത തീരുമാനങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. കോവിഡ് കൂടിയ രാഷ്ട്രങ്ങളിൽ നിന്നും നേരിട്ടുള്ള യാത്രാവിലക്ക് തുടരുകയാണ്.
എന്നിരുന്നാൽ തന്നെയും പ്രവാസികൾക്ക് ഒരു സന്തോഷ വാർത്തയാണ് പുറത്തേക്ക് വരുന്നത്. കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് പിന്‍വലിക്കുന്നതോടെ കുവൈത്തിലേക്ക് വരുന്നതിന് പ്രത്യേക പാക്കേജുകളുമായി വിമാന കമ്പനികള്‍ രംഗത്ത് എത്തുകയുണ്ടായി. നേരിട്ടുള്ള പ്രവേശന വിലക്ക് നീക്കിയാല്‍ ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് വരുന്നതിന് ചെലവ് 300 കെഡി വരെ ആയിരിക്കുമെന്ന് വിമാന കമ്പനികള്‍ അറിയിക്കുകയുണ്ടായി.
കൊറോണ വ്യാപനം ഉയർന്ന 34 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെട്ടുത്തിയ യാത്ര വിലക്ക് നീക്കുവാന്‍ അധികൃതര്‍ ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് കുവൈത്തിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനികള്‍ നിരവധി പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായുള്ള വാർത്തകൾ പുറത്തേക്ക് വരുന്നത്. ഏകദേശം 300 കെഡിയോളം ചെലവ് വരുന്ന പാക്കേജുകളാണ് ഇന്ത്യക്കാര്‍ക്ക് വേണ്ടി ഒരുക്കുന്നത്.
വിമാന ടിക്കറ്റ്, ക്വാറന്റീന്‍ താമസം, പി.സി.ആര്‍. പരിശോധന, ഗതാഗതം, ഭക്ഷണം മുതലായവ ഉള്‍പ്പെടുത്തിയുള്ള പാക്കേജുകളാണ് തയ്യാറാക്കുന്നതെന്ന് കുവൈത്ത് ടൂറിസം ട്രാവല്‍ ഫെഡറേഷന്‍ മേധാവി മുഹമ്മദ് അല്‍ മുത്തൈരി അറിയിച്ചു. ഇത് പ്രവാസികൾക്ക് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. നിലവിൽ കുവൈറ്റിലേക്ക് എത്തിച്ചേരാൻ ദുബായ് ഇസ്താംബുൾ എന്നിങ്ങനെയുള്ള ഇടത്താവളങ്ങളെയാണ് പ്രവാസികൾ ആശ്രയിച്ചുപോരുന്നത്. ഇതിലൂടെ ഏകദേശം രണ്ട് ലക്ഷത്തോളം ചെലവാണ് പ്രവാസികൾക്ക് ഉണ്ടാകുന്നത്. ആയതിനാൽ തന്നെ കുവൈറ്റിലേക്ക് നേരിട്ടെത്താൻ കാത്തിരിക്കുകയാണ് പ്രവാസികൾ.
https://www.facebook.com/Malayalivartha