കടുത്ത പ്രതിസന്ധിയിൽ പ്രവാസികൾ; കോവിഡ് പ്രതിസന്ധി രൂക്ഷമായ സൗദി അറേബ്യയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേർക്ക് തൊഴിൽ നഷ്‌ടമായി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
കൊറോണ വ്യാപനം നൽകിയ പ്രതിസന്ധി രൂക്ഷമായ സൗദി അറേബ്യയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേർക്ക് തൊഴിൽ നഷ്‌ടമായതായി റിപ്പോർട്ട്. കൊവിഡ് നിയന്ത്രണങ്ങളും വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ അടഞ്ഞും കിടന്നതോടെയാണ് പ്രവാസികളടക്കമുള്ളവർക്ക് തൊഴിൽ നഷ്‌ടമായത് എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2020 വർഷത്തിൻ്റെ മൂന്നാം പാദത്തിൽ സ്വകാര്യ മേഖലയിലടക്കം ജോലി ചെയ്‌തിരുന്ന 155411 പേർക്ക് തൊഴിൽ നഷ്‌ടമാവുകയുണ്ടായി. സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന വിദേശികൾക്ക് മാത്രമല്ല സ്വദേശികൾക്കും ഈ കാലയളവിൽ ജോലി നഷ്‌ടമായതായി പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം സെപ്റ്റംബർ 30ന് അവസാനിച്ച മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 81.68 ലക്ഷം ജീവനക്കാർ ഉണ്ടായിരുന്നു. രണ്ടാം പാദത്തിൽ 83.24 ലലക്ഷം ജീവനക്കാർ ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കുകയുണ്ടായി.
ഇതിലൂടെ സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന ആയിരക്കണക്കിനാളുകൾക്കാണ് തൊഴിൽ നഷ്‌ടമായത്. 64.09 ലക്ഷം പേരാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്തു വന്നത്. 61.81 ലക്ഷം പുരുഷന്മാരും 227902 സ്‌ത്രീകളും സ്വകാര്യ മേഖലയിൽ ജോലി ചെയ്തിരുന്നതായി കണക്കുകൾ വ്യക്തമാക്കുകയുണ്ടായി . എന്നാൽ മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം 17.59 സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുകയാണ്. റിയാദിലാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ കൂടുതലായി തൊഴിൽ ചെയ്യുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ നിയന്ത്രണങ്ങളാണ് തിരിച്ചടിയായത്. ഏതെല്ലാം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമാണ് പ്രവാസികൾക്കുള്ളത്.
https://www.facebook.com/Malayalivartha