സൗദി എംബസിക്ക് നേരെയുണ്ടായ വെടിവെപ്പിന് പിന്നില്‍ തീവ്രവാദ ബന്ധം; നെതര്‍ലാന്‍ഡ്‌സ് പ്രൊസിക്യൂഷന്റെ വെളിപ്പെടുത്തൽ, ഞെട്ടലോടെ സൗദി
നെതര്‍ലാന്‍ഡിലെ ഹേഗില്‍ സൗദി എംബസിക്ക് നേരെയുണ്ടായ വെടിവെപ്പിന് പിന്നില്‍ തീവ്രവാദ ബന്ധമെന്ന് നെതര്‍ലാന്‍ഡ്‌സ് പ്രൊസിക്യൂഷന്‍ അറിയിക്കുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല്‍പ്പതുകാരനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതിയുടെ തീവ്രവാദബന്ധം പ്രൊസിക്യൂഷന്‍ വെളിപ്പെടുത്തിയത്. താന്‍ വിശ്വസിക്കുന്ന തീവ്രചിന്താഗതി അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതി എംബസി ആക്രമണം നടത്തിയതെന്ന് വ്യക്തമായതായും പ്രൊസിക്യൂട്ടര്‍ വ്യക്തമാക്കി. ആക്രണത്തിന് പിന്നിലുള്ള കൂടുതല്‍ ഗൂഡാലോചനകളും പദ്ധതികളും കണ്ടെത്തുന്നതിനുള്ള തുടരന്വേഷണം പുരോഗമിച്ചുവരികയാണ്. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
അതേസമയം കഴിഞ്ഞയാഴ്ചയാണ് ഹേഗിലെ സൗദി എംബസിക്ക് എംബസിക്ക് നേരെ അജ്ഞാതൻ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഏറ്റിട്ടില്ല എന്നാണ് അധികൃതർ വ്യക്തമാക്കിയത്. വെടിവെപ്പില്‍ എംബസി കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ആക്രമണത്തെ അപലപിച്ച സൗദി എംബസി നെതര്‍ലാന്‍ഡ്‌സിലെ സൗദി പൗരന്‍മാരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെടിവെപ്പ് ഗൗരവമായി കാണുന്നുവെന്നും സൗദി അധികൃതരുമായി ബന്ധം പുലര്‍ത്തി വിവരങ്ങള്‍ കൈമാറി വരികയാണെന്നും ഡച്ച് വിദേശകാര്യ മന്ത്രാലയവും വെളിപ്പെടുത്തുകയുണ്ടായി. ഉത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി അറേബ്യയും പ്രതികരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha