നിർണായക തീരുമാനവുമായി സൗദി; കൊവിഡ് മാർഗനിർദേശങ്ങളുടെ ഭാഗമായി ടൂറിസ്‌റ്റ് വിസയിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന യാത്ര വിലക്ക് തുടരും, രാജ്യാന്തര വിമാനങ്ങൾക്കുള്ള നിരോധനം പൂർണമായും നീക്കുന്നതുവരെ വിലക്ക് ഉണ്ടാകും
കൊറോണ വ്യാപനം മൂലമുള്ള നിയന്ത്രണങ്ങൾ തുടരുന്ന സാഹാചര്യത്തിൽ ടൂറിസ്‌റ്റ് വിസയിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കിൽ നിർണായക തീരുമാനവുമായി സൗദി രംഗത്ത് എത്തിയിരിക്കുകയാണ്. കൊവിഡ് മാർഗനിർദേശങ്ങളുടെ ഭാഗമായി ടൂറിസ്‌റ്റ് വിസയിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന യാത്ര വിലക്ക് തുടരുമെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി വ്യക്തമാക്കുകയുണ്ടായി. കൊവിഡ് വ്യാപനത്തിന് മുൻപ് അനുവദിച്ച ടൂറിസ്‌റ്റ് വിസയിലുള്ളവർക്കും ഈ നിർദേശം ബാധകമാണെന്ന് അധികൃതർ അറിയിച്ചു .
സൗദിയിൽ കൊവിഡ് കേസുകൾ വ്യാപിച്ചതോടെ ഏർപ്പെടുത്തിയിട്ടുള്ള രാജ്യാന്തര വിമാനങ്ങൾക്കുള്ള നിരോധനം പൂർണമായും നീക്കുന്നതുവരെ ടൂറിസ്‌റ്റ് വിസക്കാർക്കുള്ള പ്രവേശന വിലക്ക് നിലനിൽക്കുമെന്ന് അതോറിറ്റി പറഞ്ഞു. ഇത് ജോലിതേടി ടൂറിസ്റ്റ് വിസകളിൽ എത്താൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്.
അതേസമയം വിസാ കാലവധി തീര്‍ന്നിട്ടും നാട്ടിലേക്ക് മടങ്ങാത്തവർക്ക് പിഴ ഒഴിവാക്കുന്നതിനുള്ള കാലാവധി യുഎഇ നീട്ടി നൽകി. 2020 ഡിസംബര്‍ 31 വരെയാണ് ഇത് നീട്ടിയിരിക്കുന്നത്. യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പാണ് ഇത്തരത്തിൽ നടപടിയെടുത്തിരിക്കുന്നത്. മാർച്ച് മുതൽ യുഎഇയിൽ മടങ്ങാതെ നില്‍ക്കുന്ന ആളുകൾ രാജ്യംവിട്ടാൽ എല്ലാ പിഴകളും റദ്ദാക്കുമെന്നും ഭരണകൂടം പുറത്തിറക്കിയിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha