പ്രവാസികൾക്കായി ഇടപെടലുകൾ ശക്തമാക്കി സൗദി; അന്തർദേശീയ വിമാന സർവ്വീസുകളിൽ പലതും ഇതിനോടകം തന്നെ സൗദി അറേബ്യ പുനരാരംഭിച്ചു, ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടുതലാണെന്ന കാരണത്താൽ നിർത്തിവച്ച സർവീസുകൾ ഇനി ഇങ്ങനെ
കൊറോണ വ്യാപനത്തിനു പിന്നാലെ പ്രവാസികളെ വെട്ടിലാക്കുന്ന തീരുമാനങ്ങളാണ് കുവൈറ്റ് സൗദി ഉൾപ്പടെയുള്ള ഗൾഫ്‌രാഷ്ട്രങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. ഇനിയെന്ന് തിരികെയെത്തും എന്ന ആശങ്കയിലാണ് പ്രവാസികൾ. നേരിട്ടുള്ള വിമാനവിലക്ക് തുടരുന്ന സാഹചര്യത്തിൽ ഇടത്താവളങ്ങൾ ആശ്രയിക്കുന്ന പ്രവാസികൾക്ക് നല്കേണ്ടിവരുന്നത് വലിയ വില തന്നെയാണ്. എന്നാലിതാ സൗദി - ഇന്ത്യ വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ ഇന്ത്യൻ എംബസി ഇടപെടലുകൾ ശക്തമാക്കിയതായുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. സൗദിയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അധികൃതരുമായി എംബസി അധികൃതർ ഇന്നും ചർച്ച നടത്തി. ചർച്ചകൾ പുരോഗമിച്ച് വരികയാണെന്നും ശുഭപ്രതീക്ഷയുണ്ടെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച അന്തർദേശീയ വിമാന സർവ്വീസുകളിൽ പലതും ഇതിനോടകം തന്നെ സൗദി അറേബ്യ പുനരാരംഭിച്ചിട്ടുമുണ്ട്. എന്നാൽ ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടുതലാണെന്ന കാരണത്താൽ സൗദിയിലേക്കുളള വിമാന സർവ്വീസിന് ഇത് വരെ അനുമതി ലഭിച്ചിട്ടില്ല. ഇത് നിരവധി ഇന്ത്യൻ പ്രവാസികളെയാണ് പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യൻ എംബസി ശക്തമായ ഇടപെടലുകളും ചർച്ചകളും നടത്തിവരികയാണെന്ന് രണ്ടാഴ്ച മുമ്പ് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഗാക അധികൃതർക്ക് അനുകൂല നിലപാടാണുള്ളതെന്നും എന്നാൽ ആരോഗ്യമന്ത്രാലയത്തിെൻറ അഭിപ്രായം കൂടി ആശ്രയിച്ചാണ് അന്തിമ തീരുമാനമുണ്ടാവുകയെന്നും എംബസി പ്രസ് സെക്രട്ടറി കൂടിയായ അസീം അൻവർ പറഞ്ഞത്. ഇതോടുകൂടെ പ്രവാസികൾക്കിടയിൽ പ്രതീക്ഷ വാനോളം ഉയർന്നു. അവധിക്ക് പോയവരും പുതിയ വിസയിൽ വരാൻ കാത്തുനിൽക്കുന്നവരുമായ നിരവധിയാളുകളാണ് സൗദിയിലേക്ക് നേരിട്ട് വിമാന സർവിസ് പുനരാരംഭിക്കുന്നത് കാത്ത് ഇന്ത്യയിൽ ജിജ്ഞാസയോടെ കഴിയുന്നത്. എന്നാൽ യാത്രാസൗകര്യം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രവാസികൾക്കിടയിൽ നിന്ന് ശക്തമായ ആവശ്യമാണ് ഉയർന്നത്. ഇൗ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിമാന സർവിസ് പുനരാരംഭിക്കണമെന്ന് ഗൾഫ് രാജ്യങ്ങളോട് ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha