"വി വിൽ മിസ് യു" ജെറ്റ്മാന്റെ വിയോഗത്തിൽ കണ്ണീരോടെ ദുബായ്; ബുർജ് ഖലീഫക്ക് മുകളിൽ നിന്ന് കാർബൺ ചിറകുകൾ ഘടിപ്പിച്ച് പറന്നും, വിമാനത്തിന് ഒപ്പം പറന്നും ചരിത്രം തീർത്തവൻ
സാഹസികത ഏറെ ഇഷ്ടപ്പെടുന്നവരെ കണ്ണീരിലാഴ്ത്തി ജെറ്റ്മാന്‍' എന്നറിയപ്പെടുന്ന വിന്‍സെന്റ് റെഫെറ്റ്(36) സാഹസിക പറക്കല്‍ പരിശീലനത്തിനിടെ ദാരുണമായി കൊല്ലപ്പെട്ടുവെന്ന വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് ദുബായ്.'ഈ യന്ത്രത്തിന്റെ സഹായത്തില്‍ എനിക്ക് പക്ഷിയെ പോലെ പറക്കാം. സ്വാതന്ത്ര്യത്തിന്റെ അങ്ങേയറ്റമാണിത്. സ്‌കൈ ഡൈവിങ് നടത്തുമ്പോഴും ഈ സ്വതന്ത്ര്യം അനുഭവിക്കാറുണ്ട്. എന്നാല്‍ സ്‌കൈ ഡൈവിങ്ങിനൊടുവില്‍ നമ്മള്‍ ഭൂമിയിലിറങ്ങിയേ പറ്റൂ' എന്നായിരുന്നു 2015ല്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോഡ് റെഫെറ്റ് പറഞ്ഞത്.
റാഫെറ്റിന്റെ വിയോഗത്തിൽ ദുബൈ കിരീടാവാകാശി ഉൾപ്പെടെയുള്ളവർ ആ ദുഃഖം പങ്കുവെച്ചു. ഇന്നലെ പരിശീലനത്തിടെ അപകടത്തിലാണ് ഫ്രഞ്ച് യുവ പൈലറ്റ് വിൻസെ റഫേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹ്യൂമൻ ഫ്ളൈറ്റ് മിഷന്റെ ഭാഗമായി നിലത്തുനിന്ന് സ്വയം പൊങ്ങി സ്വയം നിയന്ത്രിച്ചു പറക്കാനുള്ള ശ്രമങ്ങളുടെ ആദ്യഘട്ടം ഈ സാഹസികൻ വിജയകരമായി പൂർത്തിയാക്കിയിരുന്നത്. ബുർജ് ഖലീഫക്ക് മുകളിൽ നിന്ന് കാർബൺ ചിറകുകൾ ഘടിപ്പിച്ച് പറന്നും, വിമാനത്തിന് ഒപ്പം പറന്നും ചരിത്രം തീർത്തവൻ. ഇൻസ്റ്റഗ്രമിൽ ഈ ചിത്രം പങ്കുവെച്ച ദുബൈ കിരീടാവാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽമക്തൂം "വീ വിൽ മിസ് യു" എന്ന് കുറിക്കുയ്ക്കയുണ്ടായി.
https://www.facebook.com/Malayalivartha