പ്രവാസികൾക്ക് നേരിട്ട് സൗദിയിലേക്ക് യാത്ര ഒരുങ്ങുന്നു; ഇന്ത്യ-സൗദി എയർബബ്ൾ കരാർ പ്രാബല്യത്തിൽ? ആദ്യ ഘട്ടമായി ആരോഗ്യ പ്രവർത്തകർക്ക് മടങ്ങാൻ അനുമതി, പ്രതീക്ഷയോടെ പ്രവാസികൾ

ഇന്ത്യക്കും സൗദിക്കുമിടയിൽ നേരിട്ട് വിമാന സർവിസ് ഇല്ലാത്തതിനാൽ തന്നെ പ്രവാസികൾ വളരെ ദുരിതത്തിലാണ്. അത്യാവശ്യമായി സൗദിയിലെത്തേണ്ടവര്‍ ദുബൈയിലും മറ്റുമെത്തി അവിടെ 14 ദിവസം താമസിച്ച് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരേണ്ട പണച്ചെലവും അലച്ചിലുമേറെയുള്ള ദുർഘടമായ മാർഗമാണ് ഇപ്പോൾ ആശ്രയിച്ചു വരുന്നത്. ഇതിനൊരു പരിഹാരമാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതും, അധികൃതരുടെ പുതിയ നീക്കങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്നതും. എന്നാൽ പ്രവാസിയാകളുടെ പ്രതീക്ഷകൾക്ക് പുതുവെളിച്ചം നൽകുന്ന ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്.
അതായത് ഇന്ത്യയിലുള്ള ആരോഗ്യ പ്രവർത്തകർക്ക് മടങ്ങി വരാൻ സൗദി അറേബ്യ അനുമതി നൽകിയതായി റിപ്പോർട്ട്. സൗദിയിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. സൗദിയിൽ രണ്ടാം കോവിഡ് തരംഗത്തിനുള്ള സാധ്യതയുള്ളതിനാൽ തന്നെ വിമാന സർവീസ് സാധാരണ രീതിയിലാകാൻ സമയമെടുക്കുന്നതാണ്. ഇതിനാൽ തന്നെ ഇന്ത്യയും സൗദിയും എയർബബ്ൾ കരാറിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട് എന്നാണ് സൂചന.
കൊറോണ വ്യാപനം സജീവമായതോടെ ഇന്ത്യയുൾപ്പെടെയുള്ള ചില രാജ്യങ്ങൾ സൗദിയുടെ യാത്ര വിലക്ക് പട്ടികയിൽ ഉണ്ട്. ഇക്കാരണത്താൽ തന്നെ പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും സൗദി വിമാന സർവീസ് തുടങ്ങിയെങ്കിലും ഇന്ത്യയിലേക്കുള്ള കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ചർച്ച നടത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് സൗദി സിവിൽ ഏവിയേഷന്റെ പുതിയ ഉത്തരവിറങ്ങിയത്. ഇതു പ്രകാരം നിലവിൽ വിസയുള്ള ഇന്ത്യക്കാരായ ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സൗദിയിലേക്ക് തിരിച്ചെത്താൻ സാധിക്കും.
https://www.facebook.com/Malayalivartha



























