പ്രവാസികൾക്ക് ആശ്വാസംപകർന്ന് ഇന്ത്യ; സൗദിയെ പ്രതീക്ഷയോടെ ഉറ്റുനോക്കി ലോകം, വലിയ സാമ്ബത്തിക തകര്‍ച്ച നേരിടുന്ന അവസരത്തില്‍ ജി 20 കൂട്ടായ്മക്ക് നിര്‍വഹിക്കാനുള്ളത് വലിയ ഉത്തരവാദിത്വം
ജി 20 അംഗരാജ്യങ്ങളുടെ പതിനഞ്ചാമത് ഉച്ചകോടി ശനിയാഴ്ച റിയാദില്‍ ആരംഭിക്കുകയുണ്ടായി. കോവിഡ് 19 മഹാമാരിയുടെ നിഴലില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായി വിര്‍ച്വല്‍ പ്ലാറ്റഫോമിലാണ് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയുടെ എല്ലാ കൂടിക്കാഴ്ചകളും യോഗങ്ങളും ക്രോഡീകരിച്ചിട്ടുള്ളത്. എന്നാൽ ലോകരാജ്യങ്ങള്‍ മഹാമാരിയുടെ പിടിയിലമര്‍ന്നതോടെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്ബത്തിക തകര്‍ച്ച നേരിടുന്ന അവസരത്തില്‍ ജി 20 കൂട്ടായ്മക്ക് വലിയ ഉത്തരവാദിത്വമാണ് നിര്‍വഹിക്കാനുള്ളത് എന്നതുകൊണ്ട് ഏറെ പ്രാധാന്യത്തോടെയാണ് സാമ്പത്തിക നിരീക്ഷകര്‍ ഈ ഉച്ചകോടിയെ നോക്കിക്കാണുന്നത്.
അതോടൊപ്പം തന്നെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ അതിഥി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനാ നേതാക്കളും സംബന്ധിക്കുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ വിഷയങ്ങളില്‍ സംഘടന നടത്തിയ യോഗങ്ങളിലും ചര്‍ച്ചകളിലും ഉരുത്തിരിഞ്ഞു വന്ന നടപടികള്‍ക്കും നിലവിലെ സാമ്ബത്തിക സാമൂഹ്യ വെല്ലുവിളികളെ നേരിടാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കും ഉച്ചകോടി അംഗീകാരം നല്‍കുന്നതാണ്.
അതോടൊപ്പം തന്നെ കോവിഡാനന്തര ലോകത്ത് കൂടുതല്‍ സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക അടിത്തറ രൂപപ്പെടുത്തുന്നതിനുള്ള പാക്കേജ് ജി 20 ഉച്ചകോടിയില്‍ ഉരുത്തിരിയുമെന്ന് അംഗരാജ്യങ്ങളുടെ തലവന്മാര്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയടക്കമുള്ള അംഗരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha