പ്രവാസികൾക്ക് നിർണായകമായി ഡിസംബർ 31; നാട്ടിലേക്ക് മടങ്ങാത്തവർക്ക് അവസാന താക്കീത് നൽകി യുഎഇ, രാജ്യംവിട്ടാൽ എല്ലാ പിഴകളും റദ്ദാക്കുമെന്ന് ഭരണകൂടം
കൊറോണ വൈറസിനെ തുടർന്ന് പ്രവാസികൾക്ക് നൽകിവന്ന ഇളവുകൾക്ക് ഓരോന്നായി പിൻവലിച്ച് യുഎഇ. മറ്റെല്ലാ ഗൾഫ് രാഷ്ട്രങ്ങളെക്കാളും മുന്നേ തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവാസികൾക്ക് വിസ അനുവദിക്കുകയായിരുന്നു യുഎഇ. വിസാ കാലവധി തീര്‍ന്നിട്ടും നാട്ടിലേക്ക് മടങ്ങാത്തവർക്ക് പിഴ ഒഴിവാക്കുന്നതിനുള്ള കാലാവധി നീട്ടിയിരിക്കുകയാണ്. 2020 ഡിസംബര്‍ 31 വരെയാണ് ഇത് നീട്ടിയിരിക്കുന്നത്. യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പാണ് ഇത്തരത്തിൽ നടപടിയെടുത്തിരിക്കുന്നത്. മാർച്ച് മുതൽ യുഎഇയിൽ മടങ്ങാതെ നില്‍ക്കുന്ന ആളുകൾ രാജ്യംവിട്ടാൽ എല്ലാ പിഴകളും റദ്ദാക്കുമെന്നും ഭരണകൂടം പുറത്തിറക്കിയിരിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊവിഡ് വ്യാപനം തുടങ്ങിയതോടെയാണ് യുഎഇ സൗജന്യമായി വിസ കാലാവധി നീട്ടി നൽകിയത്. ആദ്യ ഘട്ടത്തിൽ തന്നെ ഡിസംബർ 31 വരെയാണ് വിസ കാലാവധി നീട്ടി നൽകിയിരുന്നത്. എന്നാൽ, വിമാനങ്ങള്‍ സര്‍വീസ് തുടങ്ങിയതോടെ ഈ തീയതി ഒക്ടോബര്‍ 10 ആയി ചുരുക്കുകയുണ്ടായി. ഇതാണ് ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുന്നത്. താമസ വിസക്കാര്‍ക്ക് അധികമായി തങ്ങുന്ന ദിവസവും 25 ദിർഹം വീതം പിഴ അടക്കേണ്ടി വരുന്നതാണ്. ആറുമാസം കഴിഞ്ഞാൽ ഇത് 50 ദിര്‍ഹമായി ഉയരുകയും ചെയ്യും. മാര്‍ച്ച് ഒന്നിന് മുന്‍പ് കാലാവധി അവസാനിച്ചവര്‍ക്ക് ഡിസംബര്‍ 31 വരെ രാജ്യത്ത് തുടരുവാന്‍ സാധിക്കുമെങ്കിലും ഇവര്‍ക്ക് മടങ്ങി വരാന്‍ തടസ്സമുണ്ടാവില്ല.
https://www.facebook.com/Malayalivartha