നീണ്ട പത്ത് വർഷത്തെ ജോലിയിൽ അവസാനം പ്രവാസി സമ്പാദിച്ചത് കള്ളനെന്ന പേര്; വിശ്വസിക്കാതെ അധികൃതർ, ജയില്‍ ശിക്ഷക്ക് പുറമെ 8400 ദിര്‍ഹം പിഴയും അടയ്ക്കണം, 43കാരനായ പ്രതിയെ ശിക്ഷ അനുഭവിച്ച ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി
കൊറോണ വ്യാപനത്തിന് പിന്നാലെ നമ്മുടെ ജീവിതചര്യകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാസ്ക് മാറിക്കഴിഞ്ഞു. മാസ്ക് ഉപയോഗിക്കാത്തവരിൽ നിന്നും കനത്ത പിഴയാണ് ഈടാക്കിവരുന്നത്. യുഎഇയിൽ 1000 തുടങ്ങി 60000 ദിർഹം വരെ ഈടാക്കുകയാണ്. നമ്മുടെ ഇന്ത്യൻ രൂപ അനുസരിച്ച് ലക്ഷങ്ങളാണ് ഈടാക്കുന്നതെന്ന് സാരം. ആ ഒരു അവസ്ഥയിൽ മാസ്ക് എത്രത്തോളം മൂല്യമുള്ളതാണെന്ന് മനസിലാക്കാൻ സാധിക്കും. ഇപ്പോഴിതാ മാസ്‍കുകള്‍ മോഷ്‍ടിച്ചുവിറ്റ കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യക്കാരന് ദുബൈയില്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷയാണ് നൽകിയിരിക്കുന്നത്.
വെയര്‍ഹൌസ് സൂക്ഷിപ്പുകാരനായി ജോലി ചെയ്‍തിരുന്ന ഇയാള്‍ 8400 ദിര്‍ഹം വിലവരുന്ന മാസ്‍കുകള്‍ മോഷ്‍ടിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങി. ജയില്‍ ശിക്ഷക്ക് പുറമെ 8400 ദിര്‍ഹം പിഴയും അടയ്ക്കണം. 43കാരനായ പ്രതിയെ ശിക്ഷ അനുഭവിച്ച ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും ദുബായ് കോടതി ഉത്തരവിടുകയുണ്ടായി. മേയ് 31നും ജൂണ്‍ 11നും ഇടയ്‍ക്കുള്ള സമയത്താണ് സംഭവം നടന്നതെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. അല്‍ റഫാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ മെഡിക്കല്‍ സപ്ലൈസ് വെയര്‍ഹൌസ് സൂക്ഷിപ്പുക്കാരനായിരുന്ന പ്രതി, മാസ്‍കുകള്‍ വില്‍പന നടത്താനായി ഒരു മെഡിക്കല്‍ സപ്ലൈസ് കമ്പനിയെ ബന്ധപ്പെടുകയുണ്ടായി.
28 ബോക്സ് മാസ്കുകള്‍ 8400 ദിര്‍ഹത്തിന് നല്‍കാമെന്നായിരുന്നു വാഗ്ദാനം നൽകിയത്. മെഡിക്കല്‍ സപ്ലൈസ് കമ്പനിയുടെ ഉടമകളിലൊരാളായ ഫിലിപ്പൈന്‍സ് സ്വദേശിനിയെയാണ് പ്രതി ബന്ധപ്പെട്ടത് തന്നെ. ഡി.എച്ച്.എ വെയര്‍ഹൌസ് ജീവനക്കാരനാണെന്ന് മനസിലാക്കിയതോടെ ഫിലിപ്പൈന്‍സ് സ്വദേശിനി തനിക്ക് ആലോചിക്കാന്‍ സമയം വേണമെന്ന് അറിയിച്ച ശേഷം പ്രതിയുടെ മേലുദ്ദ്യേഗസ്ഥരെ വിവരമറിയിക്കുകയുണ്ടായി. ഇതേതുടർന്ന് ഇടപാടിന് തയ്യാറാണെന്ന് പ്രതിയെ അറിയിക്കാനായിരുന്നു മേലുദ്യോഗസ്ഥരുടെ നിര്‍ദേശം എന്നത്. പ്രതിക്ക് നല്‍കാനായി ദുബൈ പൊലീസ് 8400 ദിര്‍ഹം ഫിലിപ്പൈന്‍സ് സ്വദേശിനിക്ക് കൈമാറിയിരുന്നു. ജൂണ്‍ 11ന് പണം കൈപ്പറ്റി, മാസ്‍ക് വില്‍പന നടത്തിയപ്പോള്‍ പൊലീസ് കൈയോടെ പിടികൂടുകയുണ്ടായി.
https://www.facebook.com/Malayalivartha