ഉത്തരം കിട്ടാതെ കുഴഞ്ഞ് പ്രവാസികൾ; കോവിഡിനെ തുടർന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണായകമാകും, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റയിൻ ആവശ്യമില്ലെന്ന കേന്ദ്ര തീരുമാനം നടപ്പാക്കാൻ കേരളം വിസമ്മതിക്കുന്നത് ഇതിനായി
കൊറോണാവ്യാപനത്തിനു പിന്നാലെ അടിക്കടി മാറുന്ന നയങ്ങൾ മൂലം ആശങ്കയിലാണ് പ്രവാസികൾ. നാട്ടിലേക്ക് തിരിക്കാൻ കാത്തിരിക്കുന്നവരും തിരികെ ഗൾഫിലേക്ക് പോകാനിരിക്കുന്നവരും വലിയ ആശയക്കുഴപ്പത്തിലാണ്. കോവിഡിനെ തുടർന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ക്വാറന്‍റയിൻ സംശയങ്ങളും ഉടലെടുക്കുകയാണ്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റയിൻ ആവശ്യമില്ലെന്ന കേന്ദ്ര തീരുമാനം നടപ്പാക്കാൻ കേരളം വിസമ്മതിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണെന്ന ആരോപണം ശക്തമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രവാസികൾ എത്തുന്നത് തടയുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് യു.ഡി.എഫ് പോഷക സംഘടനകൾ കുറ്റപ്പെടുത്തുന്നു.
മൂന്നു ദിവസത്തിനുള്ളിൽ തന്നെ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റി നെഗറ്റീവ് റിസൽട്ടുമായി വരുന്ന പ്രവാസികൾക്ക് ക്വാറൻറയിൻ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം. ഈ മാസം അഞ്ചിനാണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ കേന്ദ്രം പുറത്തിറക്കിയത് തന്നെ. പതിനാലു ദിവസത്തെ ക്വാറൻറയിൻ നിബന്ധന തന്നെ സംസ്ഥാനത്തു തുടരുമെന്നാണ് കേരള സർക്കാർ പ്രഖ്യാപിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരമാവധി പ്രവാസികളെ നാട്ടിലെത്തിക്കാൻ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നീക്കം തടയുകയാണ് സർക്കാർ നീക്കമെന്ന് കെ.എം.സി.സി നേതൃത്വം പറയുന്നു. അടിയന്തരാവശ്യങ്ങൾക്ക് ചുരുക്കം ദിവസങ്ങളിലേക്കായി നാട്ടിലെത്താനുള്ള പ്രവാസികളുടെ അവകാശം കൂടിയാണ് ഇതിലുടെ സംസ്ഥാന സർക്കാർ ലംഘിക്കുന്നതെന്നാണ് പ്രവാസലോകത്തെ നിയമവിദഗ്ധരും വ്യക്തമാക്കുന്നത്. പ്രവാസി വിരുദ്ധ നിലപാട് തിരുത്തിക്കാൻ ശക്തമായ സമ്മർദം തുടരുമെന്ന് യു.ഡി.എഫ് അനുഭാവ കൂട്ടായ്മകൾ വ്യക്തമാക്കുന്നു
അതേസമയം കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചെങ്കിലും വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് സംസ്ഥാനത്ത് ഇപ്പോഴും ഏഴു ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോവിഡ് പോസിറ്റിവിറ്റി നിരക്കുള്‍പ്പെടെ പരിഗണിച്ചാണ് അതത് സംസ്ഥാനങ്ങള്‍ തീരുമാനം കൈക്കൊള്ളുന്നത് തന്നെ. യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ഫലമായാൽ, വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കണം എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ മാസം ആദ്യം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുള്ളത്. മരണാനന്തര ചടങ്ങുകളില്‍ ഉള്‍പ്പെടെ അവശ്യകാര്യങ്ങള്‍ക്ക് പങ്കെടുക്കാന്‍ ഇളവുകള്‍ നല്‍കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് വിശദീകരിക്കുകയാണ്. പൂര്‍ണമായ തുറന്നു കൊടുക്കല്‍ സംസ്ഥാനത്ത് വലിയ ദുരന്തം വരുത്തിവെച്ചേക്കുമെന്ന വിലയിരുത്തലും ആരോഗ്യ വകുപ്പിനുണ്ട്.
https://www.facebook.com/Malayalivartha