പ്രവാസികളെ ആശങ്കയിലാഴ്ത്തി ഇന്ത്യയുടെ ആ നീക്കം; കേരളത്തിലേക്കുള്ള എയർ ബബ്‌ൾ ധാരണ പ്രകാരമുള്ള സർവീസുകളിൽ ഈടാക്കുന്നത് ഉയർന്ന ടിക്കറ്റ് നിരക്ക്, ഡിസംബർ 31 വരെയുള്ള വിലക്കിൽ കുടുങ്ങി ആ പ്രവാസികൾ
കൊവിഡ്-19 നൽകിയ കടുത്ത ആഘാതത്തിൽ തുടരുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. സാമ്പത്തിക നില മെച്ചപ്പെടുത്താൻ കൂടുതൽ ഇളവുകൾ നൽകുന്നുണ്ടെങ്കിലും രാജ്യാന്തര വിമാന സർവീസുകൾ തൽക്കാലം പുനഃരാരംഭിക്കേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയാകുകയാണ്. ഒമാനിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള പ്രവാസികൾക്കാണ് ഇത് ഏറെ തിരിച്ചടിയാകുന്നത്. അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് തുടരുമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് നൽകിയത്.
കൊവിഡ് കേസുകൾ ഇന്ത്യയിൽ വർധിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് കേന്ദ്ര സർക്കാർ നീട്ടുകയായിരുന്നു. ഡിസംബർ 31 വരെയാണ് വിലക്ക് നീട്ടിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിലവിലുണ്ടായിരുന്ന ഉത്തരവ് പ്രകാരം നവംബർ 30വരെയായിരുന്നു സർവീസുകൾക്ക് വിലക്ക് ഈപ്പെടുത്തിയിരുന്നത്. അതേസമയം തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള വിമാന സർവീസുകൾ തുടരുമെന്ന് ഡിജിസിഎ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിട്ടിട്ടുണ്ട്. എന്നാൽ ഈ ഉത്തരവ് അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങള്‍ക്കും ബാധകമല്ല.
ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ബബ്‌ൾ ധാരണ പ്രകാരമുള്ള സർവീസുകളിൽ ഉയർന്ന ടിക്കറ്റ് ചാർജാണ് ഈടാക്കുന്നതെന്നാണ് പ്രവാസികൾ പറയുന്നത്. ഒക്‌ടോബർ ആദ്യം മുതലാണ് എയർ ബബിൾ ധാരണപ്രകാരമുള്ള ഇന്ത്യ - ഒമാൻ വിമാന സർവീസുകൾ ആരംഭിച്ചത്. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ടിക്കറ്റ് നിരക്കിലുണ്ടായ മാറ്റങ്ങളാണ് പ്രവാസികൾക്ക് കടുത്ത തിരിച്ചടിയായത്.
https://www.facebook.com/Malayalivartha