പ്രവാസികൾക്ക് നേട്ടമാകുന്ന ഇളവുകൾ പ്രാബല്യത്തിൽ; ജനജീവിതം സാധാരണ നിലയിലെത്തിക്കാനുള്ള ശ്രമങ്ങളുമായി ഒമാൻ, മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഗുണകരമാകുന്ന നീക്കം
കൊറോണ നൽകിയ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കൂടുതൽ പ്രഖ്യാപനങ്ങളുമായി ലോകരാഷ്ട്രങ്ങൾ സജീവമാകുകയാണ്. കൊവിഡിനെതിരെ ശുഭസൂചനകൾ നൽകിയുള്ള വാക്‌സിൻ പരീക്ഷണങ്ങൾ തുടരുമ്പോൾ തന്നെ ഇളവുകളും നൽകുകയാണ് രാജ്യങ്ങൾ. പ്രവാസികൾ ഏറെ ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങളാണ് കൂടുതൽ ഇളവുകൾ നൽകുന്നത്. ഇതിനോടകം തന്നെ വിവിധ രാജ്യങ്ങൾ വിസ ചട്ടങ്ങളിലടക്കം അയവ് വരുത്തിയിട്ടുണ്ട്. ഇതിനിടെ പ്രവാസികൾക്ക് നേട്ടമാകുന്ന തരത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഒമാൻ.
ജനജീവിതം സാധാരണ നിലയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഒമാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്നും നിലവിൽ ഉണ്ടാകുന്നത്. തിങ്കളാഴ്‌ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ ഏഴാം ഘട്ട വാണിജ്യ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി നൽകുകയുണ്ടായി. മാത്രമല്ല ഡിസംബർ ഒന്ന് മുതൽ ഇത് സംബന്ധിച്ച ഇളവുകൾ പ്രാബല്യത്തിൽ എത്തിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്ന ഒരു സാഹചര്യവും അനുവദിക്കില്ല എന്ന് അധികൃതർ പ്രത്യേകം അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ എട്ട് മാസമായി അടഞ്ഞ് കിടക്കുന്ന സിനിമാ തിയേറ്ററുകളും പാർക്കുകളും തുറക്കുന്നുവെന്നതാണ് ഇതിൽ ശ്രദ്ധേയമായുള്ളത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടഞ്ഞുകിടന്ന ബീച്ചുകളിൽ പ്രവേശിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഷോപ്പിങ് മാളുകളിൽ എത്താമെന്ന നിർദേശവും സർക്കാർ പുറത്തിറക്കിയിരുന്നു. മാളുകളിലെ പാർക്കിങിൽ ഇനി മുഴുവൻ പാർക്കിങ് അനുവദിക്കുന്നതാണ്.
അതേസമയം മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഗുണകരമാകുന്ന നീക്കമാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടാകുന്നത്. ഇളവുകൾ നിലനിലവിൽ വാരുന്നതോടെ പ്രവാസികൾക്ക് മടങ്ങാനുള്ള സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ബബ്‌ൾ ധാരണ പ്രകാരമുള്ള സർവീസുകളിൽ ഉയർന്ന ടിക്കറ്റ് ചാർജാണ് നിലവിൽ ഈടാക്കുന്നത്. ഇത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഒക്‌ടോബർ ആദ്യം മുതലാണ് ഇന്ത്യ - ഒമാൻ വിമാന സർവീസുകൾ ആരംഭിച്ചത്. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ടിക്കറ്റ് നിരക്കിലുണ്ടായ മാറ്റങ്ങളാണ് പ്രവാസികൾക്ക് തിരിച്ചടിയായി മാറിയത്.
https://www.facebook.com/Malayalivartha