കുവൈത്തിൽ എത്തുന്ന പ്രവാസികൾക്കായി 58 ക്വാറൻറീൻ കേന്ദ്രങ്ങൾ ഒരുങ്ങി; രണ്ടാഴ്ചത്തെ ക്വാറൻറീൻ കാലാവധിക്കിടെ മൂന്ന് പി.സി.ആർ പരിശോധന നടത്തും
കുവൈത്തിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽനിന്ന് എത്തുന്ന ഗാർഹികത്തൊഴിലാളികൾക്കായി 58 ക്വാറൻറീൻ കേന്ദ്രങ്ങൾ ഏർപ്പെടുത്തി. ഇതിൽ ഒാരോന്നിലും ആരോഗ്യ മന്ത്രാലയം ഒരു ജീവനക്കാരനെ നിയോഗിക്കുന്നതാണ്. രണ്ടാഴ്ചത്തെ ക്വാറൻറീൻ കാലാവധിക്കിടെ മൂന്ന് പി.സി.ആർ പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ അവസരം ഇന്ത്യ, ഫിലിപ്പീൻസ് പൗരന്മാർക്ക് മാത്രമാണ് നൽകുന്നത്. മറ്റു രാജ്യക്കാരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്ന് വ്യോമയാന വകുപ്പ് വക്താവ് സഅദ് അൽ ഉതൈബി പറയുകയുണ്ടായി. അടുത്ത ഘട്ടത്തിൽ ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ളവരെ പരിഗണിക്കുന്നതായിരിക്കും. തൊഴിലാളികളെ തിരികെ കൊണ്ടുവരാൻ താൽപര്യമുള്ള സ്പോൺസർമാർ പ്രത്യേക ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്..
https://www.facebook.com/Malayalivartha