ഗൾഫ് രാഷ്ട്രങ്ങൾ അടയുന്നു; കൊറോണ വൈറസിന്റെ വ്യാപനം മുന്നിൽ കണ്ട് ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ അടയ്‍ക്കുന്നു, കര, വായു, കടൽ അതിർത്തികൾ ഒരാഴ്ചത്തേക്ക് ഒമാൻ അടച്ചിടും! യൂറോപ്പിൽ നിന്നും ഡിസംബർ എട്ടിന് ശേഷം എത്തിയവർ ജാഗ്രതൈ
ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം മുന്നിൽ കണ്ട് ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ അടയ്‍ക്കുന്നു. സൗദി അറേബ്യക്കും ഒമാനും പിന്നാലെ കുവൈത്തും അതിർത്തി അടച്ചിടാൻ തീരുമാനിച്ചതായി റിപ്പോർട്ട്. യൂറോപ്പിൽ നിന്നും ഡിസംബർ എട്ടിന് ശേഷം എത്തിയവർ രണ്ടാഴ്ച നിർബന്ധിത ക്വാറന്റൈനിൽ തുടരണമെന്നും സൗദി ആരോഗ്യ മന്ത്രാലയം നിർദേശിക്കുകയുണ്ടായി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഒമാന്‍ അതിർത്തികൾ അടച്ചതെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. എന്നാൽ ഒരാഴ്ചത്തേക്കാണ് ഒമാന്‍ അതിർത്തികൾ അടച്ചിടുന്നത്. കര, വായു, കടൽ അതിർത്തികൾ ഒരാഴ്ചത്തേക്ക് ഒമാൻ അടച്ചിടുന്നതാണ്. ചൊവ്വാഴ്ച മുതൽ മുതല്‍ ആയിരിക്കും അതിര്‍ത്തികള്‍ അടച്ചിടുമെന്നാണ് ഓണം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അതോടൊപ്പം തന്നെ സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ വീണ്ടും അടച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്. എന്നാൽ ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിക്കുകയുണ്ടായി.
മാത്രമല്ല, ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഡിസംബർ 31 രാത്രി 11:59വരെ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചു. ചൊവ്വാഴ്‌ച അർധരാത്രി മുതൽ ഡിസംബർ 31 അർധരാത്രി വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha