വെടിവെപ്പുനടത്തിയ ന്യൂസിലന്റുകാരല്ല, ഇവിടെ വെടിയേറ്റുവീണ അഭയാര്‍ത്ഥികളാണ് ഈ നാടിന്‍റെ യഥാർത്ഥ മക്കൾ, അവരാണ് ‘നമ്മൾ’; മൂസ്ലീം പള്ളികളില്‍ ഉണ്ടായ വെടിവെപ്പിനെക്കുറിച്ച് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡന്‍
ന്യൂസിലാന്‍ഡിലെ കറുത്ത ദിവസങ്ങളിലൊന്നാണ് ഇതെന്ന് മൂസ്ലീം പള്ളികളില്‍ ഉണ്ടായ വെടിവെപ്പിനെക്കുറിച്ച് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡന്‍. ന്യൂസിലാന്റ് തലസ്ഥാനമായ ക്രൈസ്റ്റ് ചർച്ചിൽ മുസ്ലീം പള്ളിയിൽ ഇന്ന് രാവിലെയോടെയാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ 49 പേർ ഇതിനോടകം കൊല്ലപ്പെട്ടുവെന്നാണ് ആഗോളമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
“ഇത് ന്യൂസിലാൻഡ് നേരിട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഇരുണ്ട കാലഘട്ടമാണ്, എത്രപേർ മരിച്ചു, എത്ര പേർക്ക് പരിക്കുപറ്റി എന്നത് വിശദമാക്കാനല്ല ഞാൻ ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഈ ആക്രമണത്തിന്റെ ഇരകൾ ന്യൂസിലാഡിൽ താമസമാക്കിയ മറ്റ് രാജ്യക്കാരാണ്. ഈ രാജ്യത്ത് താമസിക്കാനായി ആഗ്രഹിച്ച് എത്തിയ അവരുടേതും കൂടിയാണ് ഈ രാജ്യം. എന്നെ സംബന്ധിച്ച് വെടിവെപ്പുനടത്തിയ ന്യൂസിലന്റുകാരല്ല, ഇവിടെ വെടിയേറ്റുവീണ അഭയാര്‍ത്ഥികളാണ് ഈ നാടിന്‍റെ യഥാർത്ഥ മക്കൾ, അവരാണ് ‘നമ്മൾ’ …” ജസീന്‍ഡ പ്രതികരിച്ചു.
ആക്രമണം നടത്തിയ ആള്‍ നമ്മളില്‍ ഉള്‍പ്പെട്ട ആളല്ല. അവര്‍ക്ക് ന്യൂസിലാന്‍ഡില്‍ ഇടവുമില്ല. എന്‍റെയും ന്യൂസിലാന്‍ഡിലേ ഒരോ ജനതയുടേയും ചിന്ത അക്രമണത്തില്‍ കൊല്ലപ്പെട്ടവരേക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചുമാണ്. പൊലീസ് നിര്‍ദ്ദേശിക്കുന്നത് പോലെ എല്ലാവരും അടച്ചിട്ട മുറികളില്‍ തന്നെ കഴിയു.
“തീവ്രവാദ പ്രവർത്തനങ്ങളും ക്രൂരകൃത്യങ്ങളും നടത്തുന്നവരെ നമ്മിൽ പെട്ടവരായി കണക്കാക്കാനാകില്ല. ഇന്ന് പള്ളിയിൽ നടന്നത് അതുപോലൊരു പൊറുക്കാനാകാത്ത തെറ്റാണ്.” അത്യധികം വൈകാരികമായാണ് പ്രധാനമന്ത്രി ഇത് പറയുന്നത്. ഞെട്ടലും അമ്പരപ്പും വിട്ടുമാറാതെ ഇപ്പോഴും ക്രൈസ്റ്റ് ചർച്ചിൽ രക്ഷാപ്രവർത്തനം നടത്തുന്നവരെയാണ് താൻ ഈ നിമിഷത്തിൽ ഓർത്തുപോകുന്നതെന്നാണ് ഇവർ മാധ്യമങ്ങളോട് പറയുന്നത്.
താന്‍ വെല്ലിംഗ്ടണിലേക്ക് പോവുകയാണ്. തിരിച്ച് വന്നാലുടന്‍ വീണ്ടും സംസാരിക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും ജസീന്‍ഡ പറഞ്ഞു. ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥനക്ക് ഏത്തിയവര്‍ക്ക് നേരെയാണ് ഇന്ന് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ 49 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഓസ്ട്രേലിയന്‍ പൗരത്വമുള്ള ആളാണ് അക്രമി.
https://www.facebook.com/Malayalivartha