വാക്കുകള്‍ മുഴുവിപ്പാനാകാതെ ദാവൂത് യാത്രയായി; ഹലോ ബ്രദർക്രൈസ്റ്റ് ചര്‍ച്ചിലെ അല് നൂര്‍ പള്ളിയിലേക്ക് തോക്കുമായി ഇരച്ചെത്തിയ ബ്രെന്റന് ടറന്റിനോട് എഴുപത്തിയൊന്നുകാരനായ ദാവൂദ് നബി പറഞ്ഞ വാക്കുകൾ ഇങ്ങനെ...
'ഹലോ ബ്രദർ' ക്രൈസ്റ്റ് ചര്‍ച്ചിലെ അല് നൂര്‍ പള്ളിയിലേക്ക് തോക്കുമായി ഇരച്ചെത്തിയ ബ്രെന്റന് ടറന്റിനോട് എഴുപത്തിയൊന്നുകാരനായ ദാവൂദ് നബി പറഞ്ഞ വാക്കാണിത്. എന്നാല്‍ ദാവൂദിന് ആ വാക്യം പൂർത്തിയാക്കാനായില്ല. അതിനു മുമ്പെ ഭീകരവാദി ഉതിര്ത്ത വെടിയുണ്ട അദ്ദേഹത്തിന്റെ നെഞ്ചു തുളച്ചിരുന്നു. ലോകത്തെ നടുക്കിയ ന്യൂസീലന്ഡ്ഭീകരാക്രമണം ബ്രെന്റന് ടറന്റന് തന്നെ ഫെയ്‌സ്ബുക്കില്‌ലൈവായി കാണിക്കുന്നതിനിടെയാണ് ഈ രംഗം ലോകം കണ്ടത്. തന്റെ തൊപ്പിയില് ഘടിപ്പിച്ച ക്യാമറ വഴിയാണ് ബ്രെന്റന് ആക്രമണം ചിത്രീകരിച്ചത്.
പള്ളിയിലുണ്ടായിരുന്നവരെ തുരുതുരെ വെടിവെച്ച കൊലയാളി, ചിലരെ ഒന്നിലധികം തവണ വെടിവെക്കുന്നതും ഈ വീഡിയോയിലുണ്ടായിരുന്നു. പിന്നീട് സോഷ്യല് മീഡിയയില് നിന്ന് ഈ വീഡിയോ നീക്കം ചെയ്തു.എപ്പോഴും പ്രക്ഷുബ്ധമായ അഫ്ഗാനിസ്താനില്‌നിന്ന് സമാധാനം തേടി ന്യൂസീലന്‍ഡിലെത്തിയവരാണ് ദാവൂദിന്റെ കുടുംബം. എന്നാല്‍ ന്യൂസീലന്ഡില് തീവ്രവാദിയുടെ തോക്കിന് ഇരയാകാനായിരുന്നു അദ്ദേഹത്തിന്റെ വിധി. ന്യൂസീലന്ഡിനെ സ്വര്ഗം പോലെയാണ് ദാവൂദ് കണ്ടിരുന്നത്. ദാവൂദിന്റെ മകന് ഒമര് നബി പിതാവിന്റെ ഓര്മ്മകള് പങ്കുവെയ്ക്കവേയാണ് ഇക്കാര്യം പറഞ്ഞത്‌സ്വര്‍ഗത്തിന്റെ ഒരു കഷ്ണം എന്നാണ് അദ്ദേഹം ന്യൂസീലന്ഡിനെ വിശേഷിപ്പിക്കാറുള്ളത്. ന്യൂസീലന്ഡിലെത്തുന്ന അഭയാര്ത്ഥികളെ സഹായിക്കുന്നതിലും സംരക്ഷിക്കുന്നതിലും എപ്പോഴു മുന്നിലുണ്ടായിരുന്നു അദ്ദേഹം. ഒമര് ഓര്‌ത്തെടുക്കുന്നു.
അതേസമയം ന്യൂസീലനഡിലെ മുസ്ലീം പള്ളികളില നടന്ന ഭീകരാക്രമണത്തെത്തുടരന്ന് കാണാതായവരുടെ പട്ടികയില ഒരു മലയാളിയും ഉള്ളതായി റിപ്പോരട്ട്. അനസി കരിപ്പാകുളം അലിബാവ എന്ന മലയാളി യുവതിയെയാണ് കാണാതായത്. റെഡ്‌ക്രോസ് നലകിയ കാണാതായവരുടെ പട്ടികയിലാണ് ഇവരുടെ പേരുള്ളത്. അക്രമണ സമയത്ത് ഇവര ഡീനസ് അവന്യുവിലുള്ള മോസ്‌ക്കിലായിരുന്നുവെന്നാണ് റിപ്പോരട്ട്. ഇവരുടെ പിതാവിന്റെ പേര് അലി ബാവ എന്നും മാതാവിന്റെ പേര് ഫാത്തിമ എന്നാണെന്നും റെഡ്‌ക്രോസ് പറയുന്നു. എന്നാല ഇക്കാര്യത്തില ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
വെടിവെപ്പില ഒരു ഇന്ത്യക്കാരന കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. കൂടാതെ എട്ട്ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഒമ്പത് ഇന്ത്യക്കാരെ വെടിവെപ്പുമായി ബന്ധപ്പെട്ട് കാണാതായെന്ന് ന്യൂസീലനഡിലെ ഇന്ത്യന എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവര്‍ക്ക് വെടിയേറ്റതായി സംശയവും അവര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് സ്വദേശി കൊല്ലപ്പെട്ടതായി വിവരങ്ങള പുറത്തുവന്നത്. രണ്ടുപേരക്ക് പരിക്കേറ്റിട്ടുമുണ്ട്. മറ്റ് ആറുപേരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ല. പരിക്കേറ്റവരില ഒരാള തെലങ്കാന സ്വദേശിയാണെന്നാണ് വിവരം. ന്യൂസീലനഡില ഹോട്ടല വ്യവസായം നടത്തുന്ന ഇയാളക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍.
https://www.facebook.com/Malayalivartha