അച്ഛന്റെയോ അമ്മയുടേയോ ജന്മനാട്ടിലേക്ക് പോകാൻ കഴിയാതെ സിറിയൻ അഭയാർത്ഥി ക്യാമ്പിൽ വെച്ച് കുഞ്ഞു ജർറാഹ് മരിച്ചത് പാഠമാക്കി ഫ്രാൻസ്..സിറിയൻ അഭയാർത്ഥി ക്യാംപിലെ കുട്ടികളെ ഫ്രാൻസ് ഏറ്റെടുത്തു
അച്ഛന്റെയോ അമ്മയുടേയോ ജന്മനാട്ടിലേക്ക് പോകാൻ കഴിയാതെ സിറിയൻ അഭയാർത്ഥി ക്യാമ്പിൽ വെച്ച് കുഞ്ഞു ജർറാഹ് മരിച്ചത് പാഠമാക്കി ഫ്രാൻസ് . ഷമീമ ബീഗത്തിന്റെ കുഞ്ഞിന്റെ ഗതി വരരുത് എന്നുള്ളതുകൊണ്ട് തന്നെ ഇസ്ലാമിക് സ്റ്റേറ്റ്സ് അനുഭാവികളുടെ കുഞ്ഞുങ്ങളെ സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ നിന്നും മടക്കി ഫ്രാൻസ് മടക്കി വിളിച്ചു. .
ഇസ്ലാമിക്ക് സ്റ്റേറ്റ്സിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കൊല്ലപ്പെട്ടവരുടെ അഞ്ച് അനാഥ കുഞ്ഞുങ്ങളെയാണ് ഫ്രാൻസ് തിരിച്ചുവിളിച്ചത്.
ഐ എസ് അനുഭാവി ഷമീമ ബീഗത്തിന്റെ കുഞ്ഞ് അഭയാർത്ഥി ക്യാമ്പിൽവെച്ച് മരിച്ചതോടെ ക്യാമ്പുകളുടെ ശോചനീയാവസ്ഥ ലോകശ്രദ്ധ നേടിയിരുന്നു. .
വളരെ ചെറു പ്രായത്തിൽ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി സിറിയയിലേക്ക് പോയ ഷമീമ ബീഗത്തിന്റെ മൂന്നാമത്തെ കുഞ്ഞാണ് അഭയാർത്ഥി ക്യാമ്പിൽ വെച്ച് മരണമടയുന്നത്. ഈ കുഞ്ഞിനെയെങ്കിലും രക്ഷിച്ചെടുകാണാമെന്നു ആഗ്രഹമുണ്ടായിരുന്നു ഷമീമക്ക് . അതുകൊണ്ട് തന്നെ തന്റെ ജന്മനാടായ യു കെയിലേക്ക് മടങ്ങിപ്പോകണം എന്ന ഷമീമ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും യുകെ ഭരണകൂടം അത് ശക്തമായി നിരസിക്കുകയായിരുന്നു. കൂടാതെ അവരുടെ പൗരത്വം റദ്ദ് ചെയ്യാൻ ഒരുങ്ങുകയും ചെയ്തു.
ഐ എസ് ഭരണത്തിന് കീഴിൽ മരിച്ചുപോയ ഒരു ഫ്രഞ്ചുയുവതിയുടെ 3 മക്കൾ ഉൾപ്പടെയുള്ളവരെയാണ് നാട്ടിലേക്ക് ഇപ്പോൾ മടക്കി കൊണ്ടുവരുന്നത്. ഈ കുഞ്ഞുങ്ങൾ താമസിച്ചിരുന്ന വടക്കൻ സിറിയയിലെ കുപ്രസിദ്ധമായ അഭയാർഥിക്യാമ്പിൽ പല രാജ്യങ്ങളിൽ നിന്നുമായി ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാനെത്തിയവരുടെ 3000 കുഞ്ഞുങ്ങളോളം തിങ്ങി കഴിയുന്നുണ്ടെന്നാണ് കണക്കുകൾ .
40 രാജ്യങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങളുള്ള ഈ അൽ ഹൌൾ ക്യാംമ്പിനെ “ഭയാനകം” എന്നാണ് ബ്രിട്ടീഷ് സർക്കാർ വിശേഷിപ്പിക്കുന്നത്.
അഞ്ച് കുഞ്ഞുങ്ങളെ തങ്ങൾ രക്ഷപെടുത്തി എന്ന ഫ്രഞ്ച് സർക്കാർ ഔദ്യോഗികമായി സൂചിപ്പിച്ചിട്ടുണ്ടെങ്കിലും കുട്ടികളുടെ പേരുകൾ പുറത്ത് പറഞ്ഞിട്ടില്ല.
പല രാജ്യങ്ങളിൽ നിന്നുമുള്ള ഈ അഭയാർത്ഥി കുഞ്ഞുങ്ങൾ ഇപ്പോൾ ലോക രാജ്യങ്ങക്ക് മുന്നിൽ ചോദ്യ ചിഹ്നമായിരിക്കുകയാണ് l. ഭൂരിഭാഗം രാജ്യങ്ങളും ഈ കുട്ടികളെ തങ്ങളുടെ രാജ്യത്തേക്ക് മടക്കി വിളിക്കാൻ തയ്യാറല്ല. . കുട്ടികൾ നിരപരാധികളാണെങ്കിലും അവരുടെ മാതാപിതാക്കളുടെ ഐ എസ് പ്രവർത്തങ്ങളും പൗരത്വവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളും നിയമപരമായ തടസ്സങ്ങളും തന്നെയാണ് ഇതിനു പിന്നൽ
ഫ്രാൻസിൽ നിന്നും സിറിയയിലേക്ക് കുടിയേറിയവരുടെ ഏകദേശം 130 കുട്ടികളെ രാജ്യത്തേക്ക് മടക്കി കൊണ്ട് വരുമെന്നാണ് ഫ്രാൻസ് പറയുന്നത് .
ഇപ്പോൾ കൊണ്ടുവരുന്ന കുട്ടികളുടെ 'അമ്മ കൊല്ലപ്പെട്ട സാഹചര്യത്തിൽ മൂന്നു കുട്ടികളെയും യുവതിയുടെ മാതാവിന് കൈമാറും.
” അടിയന്തിരമായി ഞങ്ങൾ ഒരു പ്രചാരണം നടത്താനിരിക്കുകയാണ്, ഇത്തരം കുട്ടികളെ മടക്കി കൊണ്ട് പോയി, വിദ്യാഭ്യാസം ചെയ്യിപ്പിച്ച് അവരുടെ ഭാവി ഭദ്രമാക്കണം. അത് ഓരോ രാജ്യത്തിന്റെയും നിയമങ്ങൾക്കനുസരിച്ച് ആസൂത്രണം ചെയ്യുകയും വേണം. അല്ലാതെ അവരെ ഈ ക്യാമ്പിനുള്ളിൽ തന്നെ ജീവിക്കാൻ വിടുക എന്നത് ശരിയല്ല .” എന്ന് ഐക്യരാഷ്ട്രസഭ സിറിയൻ പ്രത്യേക പ്രതിനിധി ജെയിംസ് ജെഫ്‌റി സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha