റോഹിങ്ക്യന്‍ അഭയാര്‍ഥികളായ വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് ചെളിവാരി പൂശി ബംഗ്ലാദേശ് സർക്കാർ
റോഹിങ്ക്യൻ അഭയാർത്ഥികളായ കുട്ടികൾക്ക് വിദ്യാഭ്യാസം നല്‍കണമെന്ന യു.എന്‍ നിര്‍ദേശം നിലനില്‍ക്കെ വിദ്യാർത്ഥികളുടെ സ്വപ്നങ്ങള്‍ക്ക് കരിവാരിത്തേച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍. ധം. രാജ്യത്തെ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്താണ് ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാർത്ഥികളായ വിദ്യാർത്ഥികൾ.
ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നില്‍ക്കുന്ന 5000ത്തിലേറെ വിദ്യാര്‍ഥികളാണ് രാജ്യത്തെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നത്. സര്‍ക്കാര്‍ മനുഷ്യത്വ രഹിതമായ നിലപാട് മൂലം ഇവരുടെ തുടര്‍ വിദ്യാഭ്യാസം വഴിമുട്ടിയ അവസ്ഥയിലാണ്.
ബംഗ്ലാദേശ് സര്‍ക്കാറിന്റെ വിലക്ക് ലംഘിച്ചാണ് അഭയാര്‍ഥി ക്യാമ്പുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സെക്കന്ററി തലം വരെയുള്ളതാണ് ഈ താത്കാലിക സ്ഥാപനങ്ങള്‍. എന്‍.ജി.ഒകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ പോലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അധ്യാപകര്‍ക്ക് വേതനം നല്‍കാന്‍ പോലും സാധിക്കാത്ത അവസ്ഥ. അഭയാര്‍ഥികളെ സ്വീകരിക്കുന്ന ലോകത്തെ മറ്റു രാജ്യങ്ങളെല്ലാം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. അതിനിടയിലാണ് ബംഗ്ലാദേശ് സര്‍ക്കാറിന്റെ വിവേചനം. രാജ്യത്ത് ജനിക്കുന്ന റോഹിങ്ക്യകളുടെ കുട്ടികള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha