ലോകത്തെ ഞെട്ടിച്ച് നാസയുടെ വെളിപ്പെടുത്തൽ... ഭൂമിയുടെ അന്തരീക്ഷത്തില്‍ ഹിരോഷിമയില്‍ പതിച്ച അണുബോംബിനെക്കാള്‍ 10 മടങ്ങ് ശക്തിയുള്ള സ്‌ഫോടനം നടന്നതായി കണ്ടെത്തല്‍
നൂറുവര്‍ഷത്തിനിടയില്‍ ഇത്തരത്തിലുള്ള മൂന്ന് വലിയ അന്തരീക്ഷ പാറകള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്താറുണ്ടെന്നാണ് നാസയുടെ പ്ലാനിറ്ററി ഡിഫന്‍സ് ഓഫീസര്‍ ലിന്റലി ജോണ്‍സണ്‍ പറയുന്നത്. 32കിലോ മീറ്റര്‍/സെക്കന്റ് എന്ന വേഗതയിലാണ് പാറകഷ്ണം അന്തരീക്ഷത്തിലേക്ക് കടന്നത്. അന്തരീക്ഷത്തില്‍ എത്തിയ പാറ ഹെക്‌സഗണ്‍ അംഗിള്‍ പാറയായിരുന്നു എന്നാണ് നാസയുടെ കണ്ടെത്തല്‍.
അന്തരീക്ഷത്തില്‍ എത്തിയ പാറകഷ്ണം പൊട്ടിത്തെറിച്ച് കത്തിതീരും മുന്‍പ് പാറയുടെ ഭാഗങ്ങള്‍ ഭൂമിയുടെ സമുദ്രനിരപ്പില്‍ എത്തിയിരുന്നു എന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്. ഇത് ഭൂമിയില്‍ 25.6 കിലോമീറ്റര്‍ വരെ എത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്. ലേകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. ഹിരോഷിമയില്‍ പതിച്ച അണുബോംബിനെക്കാള്‍ 10 മടങ്ങ് ശക്തിയുള്ള സ്‌ഫോടനം ഭൂമിയുടെ അന്തരീക്ഷത്തില്‍ നടന്നതായി നാസയുടെ കണ്ടെത്തല്‍. 2018 ഡിസംബര്‍ 18 ന് നടന്ന സ്‌ഫോടനം കഴിഞ്ഞ മൂപ്പത് വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ അന്തരീക്ഷ സ്‌ഫോടനമെന്നാണ് ശാസ്ത്രകാരന്മാരുടെ വെളിപ്പെടുത്തല്‍.
ഇതിന്റെ അവശിഷ്ടങ്ങള്‍ റഷ്യയ്ക്ക് സമീപം കടലില്‍ പതിച്ചെന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്. ബഹിരാകാശത്ത് നിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയ കൂറ്റന്‍ പാറയാണ് പൊട്ടിത്തെറിച്ചത്. ഈ പാറയുടെ ആകെ ആഘാത ഭാരം 173 കിലോ ടണ്‍ ആണ്. ഇതിന്റെ 40 ശതമാനത്തോളമാണ് കടലിന് മുകളില്‍ എത്തിയത്. ചില ഭാഗങ്ങള്‍ കടലില്‍ പതിച്ചിട്ടുണ്ടാകാം എന്നാണ് നാസയുടെ നിഗമനം.
https://www.facebook.com/Malayalivartha