ആദ്യ നീക്കം സൂപ്പര്‍... തമിഴ് അഭയാര്‍ഥികളില്‍ നിന്നുള്ള 3,000 പേര്‍ ഉടന്‍ ശ്രീലങ്കയിലേക്ക് മടങ്ങുമെന്ന വെളിപ്പെടുത്തലുമായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ദിനേശ് ഗുണവര്‍ധന രംഗത്ത്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇത്തരത്തില്‍ അദ്ദേഹം ഒരു വെളിപ്പെടുത്തലുമായി പുറത്തെത്തുന്നത് എന്നതും ശ്രദ്ധേയം, 60,000 തമിഴ് വംശജർക്ക് പുനരധിവാസം ഉറപ്പിച്ച് ശ്രീലങ്ക
ആദ്യ നീക്കം സൂപ്പര്‍... തമിഴ് അഭയാര്‍ഥികളില്‍ നിന്നുള്ള 3,000 പേര്‍ ഉടന്‍ ശ്രീലങ്കയിലേക്ക് മടങ്ങുമെന്ന വെളിപ്പെടുത്തലുമായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ദിനേശ് ഗുണവര്‍ധന രംഗത്ത് . ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇത്തരത്തില്‍ അദ്ദേഹം ഒരു വെളിപ്പെടുത്തലുമായി പുറത്തെത്തുന്നത് എന്നതും ശ്രദ്ധേയം. ഇന്ത്യയില്‍ കഴിയുന്ന തമിഴ് അഭയാര്‍ഥികളില്‍ നിന്നുള്ള 3,000 പേര്‍ ശ്രീലങ്കയിലേക്ക് തന്നെ മടങ്ങും എന്നാണ് ആ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്ത കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ ഇവരെ ശ്രീലങ്കയിലേക്ക് മാറ്റുന്ന നടപടി പൂര്‍ത്തിയാക്കും. അഭയാര്‍ഥികളെ ശ്രീലങ്കയില്‍ പുനരധിവസിപ്പിക്കുകയാണ് ചെയ്യുക.
ഇന്ത്യ തങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും അത് കൊണ്ട് തന്നെ അഭയാര്‍ഥികളുടെ തിരിച്ചുവരവും അനുരഞ്ജന ശ്രമങ്ങളും പ്രധാനമാണ്. ധാരണയും കരാറും അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുനരധിവസിപ്പിക്കേണ്ടവരില്‍ ആദ്യ ബാച്ചിനെ നിശ്ചയിച്ചു കഴിഞ്ഞു. എന്നാല്‍ എന്നത്തേക്ക് ഇവരെ ശ്രീലങ്കയില്‍ എത്തിക്കുന്ന നടപടി പൂര്‍ത്തിയാക്കുമെന്ന കാര്യം ദിനേശ് ഗുണവര്‍ധന വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയില്‍ 90,000 ശ്രീലങ്കന്‍ തമിഴ് വംശജരുണ്ടെന്നാണ് കണക്ക്. ഇവരില്‍ 60,000 പേരെ തിരികെ സ്വീകരിക്കാന്‍ ശ്രീലങ്ക സന്നദ്ധത അറിയിച്ചിട്ടുണ്ട്. 30,000 പേര്‍ ഇന്ത്യയില്‍ ജോലി ചെയ്ത് ജീവിക്കുകയോ കുടുംബമായി താമസിക്കുകയോ ചെയ്യുകയാണ്. ഇവരില്‍ ചിലര്‍ ശ്രീലങ്കയിലേക്ക് തിരികെ പോകാന്‍ താത്പര്യപ്പെടുന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്ക പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും വിട്ടയക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രഖ്യാപിച്ചിരുന്നു.
ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് ശേഷം ഗൊതബയ രാജപക്ഷെ ആദ്യമായി സന്ദര്‍ശിക്കുന്ന വിദേശ രാജ്യം ഇന്ത്യയായിരുന്നു. ശ്രീലങ്ക ചൈന സഹകരണം ശക്തമാകുന്നതിന്റെ സാഹചര്യത്തില്‍ പുതിയ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് വലിയ നയതന്ത്ര പ്രാധാന്യമാണ് നല്‍കിയിരുന്നത്. ഇന്ത്യയുമായുള്ള ബന്ധത്തെയും സഹകരണത്തെയും മൂന്നാമൊതൊരു രാജ്യത്തിന് സ്വാധീനിക്കാന്‍ കഴിയുകയില്ലെന്ന് പ്രസിഡന്റ് പറയുകയും ചെയ്തു. ശ്രീലങ്കയിലെ തമിഴരുടെ പ്രശ്നത്തെ സമഗ്രതോടെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തമിഴ് ഭുരിപക്ഷ പ്രദേശങ്ങളില്‍ കൂടുതല്‍ സ്വതന്ത്ര്യ അധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം ഇപ്പോള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇക്കാര്യത്തില്‍ ഗൊതബായ രാജപക്ഷെ പറയുകയും ചെയ്തു. ഒരു കാലത്ത് ഇന്ത്യ ശ്രീലങ്ക ബന്ധത്തെ ഉലച്ച തമിഴ് പ്രശ്നം ഇപ്പോള്‍ കാര്യമായി ഉഭയകക്ഷി ബന്ധങ്ങള്‍ക്കിടയില്‍ പ്രതിഫലിക്കുന്നില്ലെന്നതിന്റെ സൂചനയാണ് ഇതിനോടുള്ള ഇന്ത്യയുടെ പ്രതികരണം സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha