അത്ഭുതമായി അഞ്ച് കിലോ ഭാരവും രണ്ട് അടി ഉയരവുമായി ആൺകുഞ്ഞ് പിറന്നു; വിശ്വസിക്കാനാകാതെ സ്തംഭിച്ചു നിന്ന് മാതാപിതാക്കൾ... നടുക്കം വിട്ടുമാറാതെ ആരോഗ്യപ്രവർത്തകർ

നവജാത ശിശുവിന് മൂന്നുകിലോയിൽ കൂടുതൽ ഭാരമായാൽ ജന്മം നൽകുന്ന സ്ത്രീ എത്രത്തോളം ബുദ്ധിമുട്ടുമെന്നുള്ളത് എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാൽ, ബക്കിംഗ്ഹാംഷെയറിലെ ചെഡിംഗ്ടണില്‍ പിറന്ന ഒരു നവജാത ശിശു അത്ഭുതമായി മാറിയിരിക്കുകയാണ്.
5.4 കിലോ ഭാരവും രണ്ട് അടി ഉയരവുമായി ജനിച്ച ഇമ്മിണി വല്യ കുഞ്ഞാവയാണ് താരം. മാര്‍ച്ച് 25 നാണ് 27 കാരി ആമി സ്മിറ്റ് ഈ അത്ഭുതക്കുട്ടിക്ക് ജന്മം നല്‍കിയത്. ആമിയും ഭര്‍ത്താവ് സാക്കും തങ്ങളുടെ കുഞ്ഞിന്റെ വലുപ്പം കണ്ട് അമ്ബരന്നു. ശസ്ത്രക്രിയയിലൂടെയാണ് വലുപ്പക്കൂടുതല്‍ കാരണം ശിശുവിനെ പുറത്തെടുത്ത്.
സാധാരണ ആയി ഉണ്ടാകുന്ന ഒരു നവജാത ശിശുവന്റെ ഇരട്ടി വലുപ്പമാണ് ആമിയുടെയും സാക്കിന്റെയും മകനായ സാഗ്രിസ് സെയ്ക്ക് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനുള്ളത്. സാഗ്രിസ് വളരെ വലുതായിരുന്നുവെന്നും കുട്ടികളുടെ ഭാരം അളക്കുന്ന ത്രാസില്‍ കിടത്താന്‍ സാധിക്കുന്നില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ രണ്ട് പേര്‍ ആവശ്യമായി വന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
സിസേറിയന്‍ സമയത്ത് വലിപ്പവും ഭാരവും കാരണമാണ് കുഞ്ഞിനെ പുറത്തെടുക്കാന്‍ രണ്ടു പേര്‍ വേണ്ടിവന്നതെന്ന് ഇപ്പോള്‍ രണ്ട് മക്കളുടെ അമ്മയായ ആമി പറഞ്ഞത്. ഒരു ശരാശരി നവജാതശിശുവിന്റെ ഇരട്ടി വലുപ്പമായിരുന്നു സാഗ്രിസിന്, അത് പെട്ടന്ന് വിശ്വസിക്കാനായില്ലെന്നും ആമി പറഞ്ഞു.
അവന്‍ വളരെ വലുതായിരുന്നു, അവനെ പുറത്തെടുക്കാന്‍ രണ്ടുപേര്‍ വേണ്ടി വന്നു. എനിക്ക് ചുറ്റിലും ഉണ്ടായിരുന്ന നഴ്സുമാരരെല്ലാം വളരെ ചെറിയ ആളുകളായിരുന്നു. അവരില്‍ ഒരാളാണ് പറഞ്ഞത് 'എനിക്ക് ഒരാളുടെ കൂടി സഹായം ആവശ്യമാണ്, കുഞ്ഞ് വളരെ വലുതാണെന്ന്.
കുഞ്ഞിനെ പുറത്തെടുത്ത ഉടനെ എനിക്കും സാക്കിനും കാണാനായി അവര്‍ അവനെ സ്‌ക്രീനിന് മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ആമി പറഞ്ഞു.
സ്കാനിംഗുകളില്‍ കണ്ട പ്രകാരം ഒരു ഉയരമുള്ള കുഞ്ഞിനെ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത് എന്നാല്‍ ആമിയും ഭര്‍ത്താവും സാഗ്രിസ് ജനിച്ച ദിവസം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു പോവുകയായിരുന്നവെന്ന് ആമി പറഞ്ഞു.
സാഗ്രിസിനെ തൂക്കി നോക്കാന്‍ പോയപ്പോളും രസകരമായ സംഭവമാണ് നടന്നത്. സാധാരണ നവജാത ശിശുക്കളെ കിടത്തി ഭാരം അളക്കുന്ന ത്രാസും സാഗ്രിസിന് മുന്നില്‍ ചെറുതായിപ്പോയി. പിന്നീട് തല്‍ക്കാലത്തേക്കുള്ള ക്രമീകരണത്തിലാണ് സാഗ്രിസിന്റെ ഭാരം അളന്നത്.
ആമിയും സാക്കും പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയപ്പോള്‍ സാഗ്രിസിനായി കൊണ്ടു പോയ വലിയ വസ്ത്രങ്ങള്‍ പോലും ചെറുതായിരുന്നു. പിന്നീട് മൂന്ന് മാസം പ്രായമുള്ള കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങള്‍ വാങ്ങിയെങ്കിലും സാഗ്രീസിനെ പൂര്‍ണ്ണമായി മറയ്ക്കാന്‍ ഉള്ള വലുപ്പം അതിനുമില്ലായിരുന്നു എന്നായിരുന്നു മാതാവിന്റെ വാക്ക്.
https://www.facebook.com/Malayalivartha
























