നവ വധുവിനെ വിവാഹദിനം ഭര്‍ത്താവിനു മുന്നില്‍വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

22കാരിയായ നവ വധുവിനെ വിവാഹദിനം രാത്രിയില്‍ ഭര്‍ത്താവിനു മുന്നില്‍വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. പൊലീസ് യൂണിഫോമിലെത്തിയ മോഷ്ടാക്കളാണ് ക്രൂരതയ്ക്ക് പിന്നില്‍.
ബുധനാഴ്ച രാത്രിയാണ് സംഭവം. വിവാഹശേഷം വരന്‍ മുഹമ്മദ് ലത്തീഫും വധുവും ആഘോഷ പൂര്‍വമായാണ് മുള്‍ത്താനിലെ വീട്ടിലെത്തിയത്. പുലര്‍ച്ചെ മൂന്നോടെ പൊലീസ് വേഷത്തില്‍ നാല് മോഷ്ടാക്കള്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കയറി.
വീട്ടുകാരെ ബന്ധിയാക്കിയ ശേഷം ദമ്പതികളുടെ മുറിയില്‍ കയറിയ മോഷ്ടാക്കള്‍ മുഹമ്മദ് ലത്തീഫിന് മുന്നില്‍ വെച്ച് വധുവിനെ കൂട്ട ബലാത്സംഗത്തിനിരയാക്കി. 1.25 ലക്ഷം രൂപയും ഏഴ് പവന്‍ ആഭരണങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദാര്‍ എത്രയും വേഗം പ്രതികളെ കണ്ടെത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha
























