12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനൊരുങ്ങി ജര്‍മനി

കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്സിനേഷന് തുടക്കമിട്ട് ജര്‍മനി .12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് പ്രതിരോധ വാക്സിന്‍ നല്‍കുമെന്നും എന്നാല്‍, ഇത് നിര്‍ബന്ധമല്ലെന്നും ചാന്‍സ്ലര്‍ അംഗല മെര്‍ക്കല്‍ വ്യക്തമാക്കി . കുട്ടികള്‍ക്ക് സ്കൂളുകളില്‍ പോകാനോ വിനോദ യാത്രകള്‍ക്കോ വാക്‌സിനേഷന്‍ ബാധകമാക്കി.
12-15 വയസ്സുകാരായ കുട്ടികള്‍ക്ക് ഫൈസര്‍/ബയോഎന്‍ടെക് വാക്സിന്‍ നല്‍കുന്നതിന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി വെള്ളിയാഴ്ച അംഗീകാരം നല്‍കുമെന്നാണ് നിഗമനം . അതെ സമയം 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് നേരത്തെ യൂറോപ്യന്‍ യൂണിയൻ പരിധിയില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
ജൂണ്‍ ഏഴു മുതല്‍ വാക്സിന്‍ ലഭിക്കാന്‍ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും അവസരമുണ്ടെന്ന് മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി . താല്‍പര്യമുള്ളവര്‍ക്ക് രണ്ടു ഡോസ് വാക്സിന്‍ ആഗസ്റ്റിനകം പൂര്‍ത്തിയാക്കാനാണ് പദ്ധതി.
അതേസമയം, യു.എസ് , കാനഡ എന്നീ രാജ്യങ്ങള്‍ നേരത്തെ തന്നെ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങിയിരുന്നു. ഇന്ത്യയില്‍ ഇനിയും കുട്ടികളില്‍ പ്രാഥമിക പരിശോധന പോലും പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ അംഗീകാരം ലഭിക്കാന്‍ ഇനിയും വൈകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























