Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും ഹമാസ് യുദ്ധത്തിന് ഒപ്പം റഷ്യയും ചൈനയും

29 MAY 2021 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....

ഇറാനും ഈജിപ്തും സിറിയയും പാക്കിസ്ഥാനും ഹമാസിന് വീണ്ടും നൂതനമായ ആയുധങ്ങളുടെ സഹായം എത്തിച്ച് ഇസ്രായേലിനെതിരെ അടുത്ത മിന്നല്‍ ആക്രമണത്തിന് നീക്കം തുടങ്ങി. ഇസ്രയേല്‍ പിടിച്ചെടുത്ത അധിനിവേശ പ്രദേശങ്ങള്‍ അപ്പാടെ തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് ഇസ്ലാമിക സഖ്യചേരി.


കഴിഞ്ഞയാഴ്ചകളില്‍ ഹമാസിനുണ്ടായ ആയുധ ആള്‍ നാശത്തിന് പകരം ഇസ്രായേലിനെതിരെ ഏറ്റവും നൂതന ആയുധങ്ങള്‍ നല്‍കാനും പകരം വീട്ടാനുമാണ് ഹമാലിന്റെ തീരുമാനം. മിസൈലുകളെയും പോര്‍ വിമാനങ്ങളെയും വീഴ്ത്താന്‍ ഇസ്രായേല്‍ വികസിപ്പിച്ച അയണ്‍ ഡോം സംവിധാനത്തെ മറികടക്കുന്ന ആയുധങ്ങള്‍ ഉറപ്പാക്കി ഹമാസിനെ വീണ്ടും ഇറാന്‍ പോരാട്ടത്തിനിറക്കുകയാണ്.




അതിനിടെ ഇരുചേരികളും തമ്മില്‍ ഇനിയൊരു പോരാട്ടം ഉണ്ടാവാതിരിക്കാന്‍ ഐക്യരാഷ്ട്രസഭ ശക്തമായ ഇടപെടലുകളുമായി പശ്ചിമേഷ്യയില്‍ നിലയുറുപ്പിച്ചിരിക്കുന്നു. ഇസ്രയേല്‍- ഹമാസ് പോരാട്ടം ഈയിടെയുണ്ടാക്കിയ വിനാശത്തെയും സാഹചര്യത്തെയും കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താന്‍ ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗണ്‍സില്‍ തീരുമാനിച്ചിരിക്കുകയാണ്.


നിലവിലെ സാഹചര്യം പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കാനുള്ള പ്രമേയത്തെ 24 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ 9 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ അടക്കം ഇസ്രായേലിനെ അനുകൂലിക്കുന്ന 14 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാനാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനു വേണ്ടി പ്രമേയം അവതരിപ്പിച്ചത്. ഒപ്പം ഹമാസിനെ പാക്കിസ്ഥാന്‍ ഇപ്പോഴും പിന്തുണയ്ക്കുകയും സഹായങ്ങള്‍ എത്തിക്കുകയും ചെയ്തുവരുന്നു.

 




അന്വേഷണത്തെ അനുകൂലിച്ച രാജ്യങ്ങളില്‍ റഷ്യയും ചൈനയും ഉള്‍പ്പെടുന്നു എന്നതാണ് പ്രസക്തം. ഇസ്രായേലിന്റെ ആയുധ സാങ്കേതിക വിദ്യയിലും വില്‍പനയിലും തങ്ങളേക്കാള്‍ ഇസ്രായേല്‍ മേല്‍ക്കോയ്മ പുലര്‍ത്തുന്നതില്‍ അസ്വസ്തരാണ് റഷ്യ.

 

ചൈനയ്ക്കെതിരെ അതിര്‍ത്തിയില്‍ പ്രയോഗിക്കാന്‍ ഇസ്രായേല്‍ അടുത്തയിടെ ഇന്ത്യയ്ക്ക് ഒട്ടേറെ ആധുനീക ആയുധങ്ങള്‍ നല്‍കിയതില്‍ ചൈനയ്ക്കുള്ള അമര്‍ഷമാണ് വോട്ടെടുപ്പില്‍ ചൈനയില്‍നിന്ന് പ്രതിഫലിച്ചത്. 11 ദിവസം ദീര്‍ഘിച്ച സംഘര്‍ഷത്തില്‍ അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലും കിഴക്കന്‍ ജറുസലേമിലും യുദ്ധക്കുറ്റങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമുണ്ടായോ എന്നാണ് യുഎന്‍ നിയോഗിക്കുന്ന കമ്മിഷന്‍ അന്വേഷിക്കുക.

 




ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ ഗാസയില്‍ 242 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസിന്റെ റോക്കറ്റാക്രമണങ്ങളില്‍ ഇസ്രയേലില്‍ 12പേരും. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ നീക്കത്തെ ഇസ്രായേല്‍ ചേരിയിലുള്ള അമേരിക്ക പിന്തുണച്ചതുമില്ല. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ സേനപോര്‍വിമാനങ്ങളില്‍ നിന്നു ബോംബുകളും മിസൈലുകളും വര്‍ഷിച്ചതില്‍ ഭീമമായ നഷ്ടങ്ങളാണുണ്ടായത്.


ഗാസ മുനമ്പില്‍ നിന്ന് ഹമാസും ഇസ്ലാമിക് ജിഹാദും ഇസ്രായേലിലേക്ക് 2500ലധികം മിസൈലുകളും മോര്‍ട്ടാര്‍ ഷെല്ലുകളും പ്രയോഗിച്ചതായി ഇസ്രായേല്‍ പറയുന്നു. പോരാട്ടത്തിനു പിന്നാലെയാണ് വിപുലീകരിച്ച ആയുധശേഖരം പ്രദര്‍ശിപ്പിച്ചും വേണ്ടിവന്നാല്‍ സാമ്പിള്‍ പ്രയോഗം നടത്തിയും ഇസ്രായേലിനെ നിലയ്ക്കുനിര്‍ത്താനാണ് ഹമാസിന്റെ നീക്കം. ഇസ്രായേലിന്റെ പ്രതിരോധസംവിധാനം അയണ്‍ ഡോമിനെ പരീക്ഷിക്കാന്‍ റഷ്യയുടെയും ചൈനയുടെ സഹായത്തോടെയാണ് ഹമാസിന് കളത്തിലിറക്കി ആക്രമണം അഴിച്ചുവിട്ടതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ അടിവരയിട്ടു പറയുന്നു.




ഗാസയില്‍ നിന്ന് തൊടുക്കുന്ന മിക്ക മിസൈലുകളും പൂര്‍ണമായി മെയ്ഡ് ഇന്‍ ഹമാസ് ആണെന്ന് ഹമാസ് അവകാശപ്പെടുന്നു. ആയുധ നിര്‍മാണത്തില്‍ ഹമാസ് ഏറെ പുരോഗമിച്ചെന്നും നേരത്തെ ആയുധങ്ങള്‍ വാങ്ങുകയായിരുന്നെങ്കില്‍ ഇപ്പോള്‍ ഹമാസിനു തന്നെ മിസൈല്‍ നിര്‍മാണത്തിന് പ്രത്യേക സംഘമുണ്ടെന്നുമാണ് അവകാശവാദം. ഈ സാഹചര്യത്തില്‍ മിസൈല്‍ നിര്‍മാണത്തിലെ ചില ടെക്
വിദഗ്ധരെയാണ് ഇസ്രയേല്‍ വ്യോമസേന ഈയിടെ വ്യോമാക്രമണത്തിലൂടെ വധിച്ചതെന്നും മാധ്യമങ്ങള്‍ സൂചിപ്പിച്ചിരുന്നു.


എന്നാല്‍ 2014 ല്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള അവസാനത്തെ വലിയ ഏറ്റുമുട്ടലില്‍ ഉപയോഗിച്ച മിസൈലുകള്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും മിസൈലുകളുടെ ഡിസൈനും പ്രഹരശേഷിയും ഉപയോഗിക്കുന്ന രീതിയും മാറിയിരിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

 


ഇത്തവണത്തെ ആക്രമണത്തില്‍ ഇസ്രായേലിന്റെ പ്രധാന നഗരമായി ടെല്‍ അവീവിനു സമീപം ആക്രമിക്കാന്‍ ഹമാസ് ഉപയോഗിച്ചത് അയ്യാഷ് 250 എന്ന പുതിയ മിസൈലായിരുന്നു. ഈ മിസൈലിന് 250 കിലോമീറ്റര്‍ വരെ ആക്രമണം നടത്താന്‍ ശേഷിയുണ്ട്.


ഹമാസിന് ഗ്രൂപ്പിന്റെ കൈവശം എണ്ണായിരം മുതല്‍ പതിനായിരം വരെ മിസൈലുകള്‍ ഉണ്ടാകാമെന്നാണ് ഇസ്രായേല്‍ കണക്കുകൂട്ടുന്നത്. ഹമാസിന്റെ ആയുധപ്പുരയിലെ വലിയ ഭാഗം മിസൈലുകള്‍ക്കും ഇസ്രയേലിലുടനീളമുള്ള പ്രധാന ജനവാസകേന്ദ്രങ്ങളില്‍ എത്താന്‍ കഴിയുന്നതുമാണ്. ജറുസലേമിനെ ആക്രമിക്കാന്‍ ഹമാസ് ഇത്തവണ ഉപയോഗിച്ച ലോംഗ് ് റേഞ്ച് മിസൈല്‍ വിക്ഷേപണ താവളം ഇസ്രയേല്‍ വ്യോമസേന തകര്‍ത്തത് ഹമാസിന് വന്‍തരിച്ചടിയായിട്ടുണ്ട്.

 




സൗത്ത് ഗാസാ മേഖലയിലും ഇസ്രായേല്‍ സേന ശക്തമായ ആക്രമണം നടത്തിയിരുന്നു. ഹമാസിന്റെ ഭീകരതാവളങ്ങളും ഭൂമിക്കടിയിയിലുള്ള ഒളിത്താവളങ്ങളും നാവികസേനാ സംവിധാനങ്ങളും ലക്ഷ്യമാക്കിയാക്കി ഇസ്രായേല്‍ നടത്തിയ ആക്രമണം ഹമാസിന് വന്‍നഷ്ടമുണ്ടാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഹമാസിനെ വീണ്ടും സജീവമാക്കി ഇസ്രായേലിനെതിരെ ആക്രമണം തൊടുത്തുവിടാന്‍ ഇസ്ലാമിക രാജ്യങ്ങളുടെ കരുനീക്കങ്ങള്‍. ചൈനയും റഷ്യയും ഹമാസിനു പിന്തുണ നല്‍കുന്നുണ്ടെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ അടുത്ത പോരാട്ടം തുടങ്ങുകയായി.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (5 minutes ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (46 minutes ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (53 minutes ago)

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം  (1 hour ago)

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു... ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും രൂക്ഷം  (1 hour ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (1 hour ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (1 hour ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (1 hour ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (1 hour ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (2 hours ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (2 hours ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (2 hours ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (2 hours ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (3 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (3 hours ago)

Malayali Vartha Recommends