Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും ഹമാസ് യുദ്ധത്തിന് ഒപ്പം റഷ്യയും ചൈനയും

29 MAY 2021 05:24 PM IST
മലയാളി വാര്‍ത്ത

ഇറാനും ഈജിപ്തും സിറിയയും പാക്കിസ്ഥാനും ഹമാസിന് വീണ്ടും നൂതനമായ ആയുധങ്ങളുടെ സഹായം എത്തിച്ച് ഇസ്രായേലിനെതിരെ അടുത്ത മിന്നല്‍ ആക്രമണത്തിന് നീക്കം തുടങ്ങി. ഇസ്രയേല്‍ പിടിച്ചെടുത്ത അധിനിവേശ പ്രദേശങ്ങള്‍ അപ്പാടെ തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് ഇസ്ലാമിക സഖ്യചേരി.


കഴിഞ്ഞയാഴ്ചകളില്‍ ഹമാസിനുണ്ടായ ആയുധ ആള്‍ നാശത്തിന് പകരം ഇസ്രായേലിനെതിരെ ഏറ്റവും നൂതന ആയുധങ്ങള്‍ നല്‍കാനും പകരം വീട്ടാനുമാണ് ഹമാലിന്റെ തീരുമാനം. മിസൈലുകളെയും പോര്‍ വിമാനങ്ങളെയും വീഴ്ത്താന്‍ ഇസ്രായേല്‍ വികസിപ്പിച്ച അയണ്‍ ഡോം സംവിധാനത്തെ മറികടക്കുന്ന ആയുധങ്ങള്‍ ഉറപ്പാക്കി ഹമാസിനെ വീണ്ടും ഇറാന്‍ പോരാട്ടത്തിനിറക്കുകയാണ്.




അതിനിടെ ഇരുചേരികളും തമ്മില്‍ ഇനിയൊരു പോരാട്ടം ഉണ്ടാവാതിരിക്കാന്‍ ഐക്യരാഷ്ട്രസഭ ശക്തമായ ഇടപെടലുകളുമായി പശ്ചിമേഷ്യയില്‍ നിലയുറുപ്പിച്ചിരിക്കുന്നു. ഇസ്രയേല്‍- ഹമാസ് പോരാട്ടം ഈയിടെയുണ്ടാക്കിയ വിനാശത്തെയും സാഹചര്യത്തെയും കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താന്‍ ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗണ്‍സില്‍ തീരുമാനിച്ചിരിക്കുകയാണ്.


നിലവിലെ സാഹചര്യം പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കാനുള്ള പ്രമേയത്തെ 24 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ 9 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ അടക്കം ഇസ്രായേലിനെ അനുകൂലിക്കുന്ന 14 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാനാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനു വേണ്ടി പ്രമേയം അവതരിപ്പിച്ചത്. ഒപ്പം ഹമാസിനെ പാക്കിസ്ഥാന്‍ ഇപ്പോഴും പിന്തുണയ്ക്കുകയും സഹായങ്ങള്‍ എത്തിക്കുകയും ചെയ്തുവരുന്നു.

 




അന്വേഷണത്തെ അനുകൂലിച്ച രാജ്യങ്ങളില്‍ റഷ്യയും ചൈനയും ഉള്‍പ്പെടുന്നു എന്നതാണ് പ്രസക്തം. ഇസ്രായേലിന്റെ ആയുധ സാങ്കേതിക വിദ്യയിലും വില്‍പനയിലും തങ്ങളേക്കാള്‍ ഇസ്രായേല്‍ മേല്‍ക്കോയ്മ പുലര്‍ത്തുന്നതില്‍ അസ്വസ്തരാണ് റഷ്യ.

 

ചൈനയ്ക്കെതിരെ അതിര്‍ത്തിയില്‍ പ്രയോഗിക്കാന്‍ ഇസ്രായേല്‍ അടുത്തയിടെ ഇന്ത്യയ്ക്ക് ഒട്ടേറെ ആധുനീക ആയുധങ്ങള്‍ നല്‍കിയതില്‍ ചൈനയ്ക്കുള്ള അമര്‍ഷമാണ് വോട്ടെടുപ്പില്‍ ചൈനയില്‍നിന്ന് പ്രതിഫലിച്ചത്. 11 ദിവസം ദീര്‍ഘിച്ച സംഘര്‍ഷത്തില്‍ അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലും കിഴക്കന്‍ ജറുസലേമിലും യുദ്ധക്കുറ്റങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമുണ്ടായോ എന്നാണ് യുഎന്‍ നിയോഗിക്കുന്ന കമ്മിഷന്‍ അന്വേഷിക്കുക.

 




ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ ഗാസയില്‍ 242 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസിന്റെ റോക്കറ്റാക്രമണങ്ങളില്‍ ഇസ്രയേലില്‍ 12പേരും. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ നീക്കത്തെ ഇസ്രായേല്‍ ചേരിയിലുള്ള അമേരിക്ക പിന്തുണച്ചതുമില്ല. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ സേനപോര്‍വിമാനങ്ങളില്‍ നിന്നു ബോംബുകളും മിസൈലുകളും വര്‍ഷിച്ചതില്‍ ഭീമമായ നഷ്ടങ്ങളാണുണ്ടായത്.


ഗാസ മുനമ്പില്‍ നിന്ന് ഹമാസും ഇസ്ലാമിക് ജിഹാദും ഇസ്രായേലിലേക്ക് 2500ലധികം മിസൈലുകളും മോര്‍ട്ടാര്‍ ഷെല്ലുകളും പ്രയോഗിച്ചതായി ഇസ്രായേല്‍ പറയുന്നു. പോരാട്ടത്തിനു പിന്നാലെയാണ് വിപുലീകരിച്ച ആയുധശേഖരം പ്രദര്‍ശിപ്പിച്ചും വേണ്ടിവന്നാല്‍ സാമ്പിള്‍ പ്രയോഗം നടത്തിയും ഇസ്രായേലിനെ നിലയ്ക്കുനിര്‍ത്താനാണ് ഹമാസിന്റെ നീക്കം. ഇസ്രായേലിന്റെ പ്രതിരോധസംവിധാനം അയണ്‍ ഡോമിനെ പരീക്ഷിക്കാന്‍ റഷ്യയുടെയും ചൈനയുടെ സഹായത്തോടെയാണ് ഹമാസിന് കളത്തിലിറക്കി ആക്രമണം അഴിച്ചുവിട്ടതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ അടിവരയിട്ടു പറയുന്നു.




ഗാസയില്‍ നിന്ന് തൊടുക്കുന്ന മിക്ക മിസൈലുകളും പൂര്‍ണമായി മെയ്ഡ് ഇന്‍ ഹമാസ് ആണെന്ന് ഹമാസ് അവകാശപ്പെടുന്നു. ആയുധ നിര്‍മാണത്തില്‍ ഹമാസ് ഏറെ പുരോഗമിച്ചെന്നും നേരത്തെ ആയുധങ്ങള്‍ വാങ്ങുകയായിരുന്നെങ്കില്‍ ഇപ്പോള്‍ ഹമാസിനു തന്നെ മിസൈല്‍ നിര്‍മാണത്തിന് പ്രത്യേക സംഘമുണ്ടെന്നുമാണ് അവകാശവാദം. ഈ സാഹചര്യത്തില്‍ മിസൈല്‍ നിര്‍മാണത്തിലെ ചില ടെക്
വിദഗ്ധരെയാണ് ഇസ്രയേല്‍ വ്യോമസേന ഈയിടെ വ്യോമാക്രമണത്തിലൂടെ വധിച്ചതെന്നും മാധ്യമങ്ങള്‍ സൂചിപ്പിച്ചിരുന്നു.


എന്നാല്‍ 2014 ല്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള അവസാനത്തെ വലിയ ഏറ്റുമുട്ടലില്‍ ഉപയോഗിച്ച മിസൈലുകള്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും മിസൈലുകളുടെ ഡിസൈനും പ്രഹരശേഷിയും ഉപയോഗിക്കുന്ന രീതിയും മാറിയിരിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

 


ഇത്തവണത്തെ ആക്രമണത്തില്‍ ഇസ്രായേലിന്റെ പ്രധാന നഗരമായി ടെല്‍ അവീവിനു സമീപം ആക്രമിക്കാന്‍ ഹമാസ് ഉപയോഗിച്ചത് അയ്യാഷ് 250 എന്ന പുതിയ മിസൈലായിരുന്നു. ഈ മിസൈലിന് 250 കിലോമീറ്റര്‍ വരെ ആക്രമണം നടത്താന്‍ ശേഷിയുണ്ട്.


ഹമാസിന് ഗ്രൂപ്പിന്റെ കൈവശം എണ്ണായിരം മുതല്‍ പതിനായിരം വരെ മിസൈലുകള്‍ ഉണ്ടാകാമെന്നാണ് ഇസ്രായേല്‍ കണക്കുകൂട്ടുന്നത്. ഹമാസിന്റെ ആയുധപ്പുരയിലെ വലിയ ഭാഗം മിസൈലുകള്‍ക്കും ഇസ്രയേലിലുടനീളമുള്ള പ്രധാന ജനവാസകേന്ദ്രങ്ങളില്‍ എത്താന്‍ കഴിയുന്നതുമാണ്. ജറുസലേമിനെ ആക്രമിക്കാന്‍ ഹമാസ് ഇത്തവണ ഉപയോഗിച്ച ലോംഗ് ് റേഞ്ച് മിസൈല്‍ വിക്ഷേപണ താവളം ഇസ്രയേല്‍ വ്യോമസേന തകര്‍ത്തത് ഹമാസിന് വന്‍തരിച്ചടിയായിട്ടുണ്ട്.

 




സൗത്ത് ഗാസാ മേഖലയിലും ഇസ്രായേല്‍ സേന ശക്തമായ ആക്രമണം നടത്തിയിരുന്നു. ഹമാസിന്റെ ഭീകരതാവളങ്ങളും ഭൂമിക്കടിയിയിലുള്ള ഒളിത്താവളങ്ങളും നാവികസേനാ സംവിധാനങ്ങളും ലക്ഷ്യമാക്കിയാക്കി ഇസ്രായേല്‍ നടത്തിയ ആക്രമണം ഹമാസിന് വന്‍നഷ്ടമുണ്ടാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഹമാസിനെ വീണ്ടും സജീവമാക്കി ഇസ്രായേലിനെതിരെ ആക്രമണം തൊടുത്തുവിടാന്‍ ഇസ്ലാമിക രാജ്യങ്ങളുടെ കരുനീക്കങ്ങള്‍. ചൈനയും റഷ്യയും ഹമാസിനു പിന്തുണ നല്‍കുന്നുണ്ടെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ അടുത്ത പോരാട്ടം തുടങ്ങുകയായി.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (16 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (1 hour ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (18 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (19 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (19 hours ago)

Malayali Vartha Recommends