ലക്ഷദ്വീപ് കളക്ടറുടെ കോലം കത്തിച്ച സംഭവം; 11 പേരെ കൂടി അറസ്റ്റ് ചെയ്തു

ലക്ഷദ്വീപ് കളക്‌ടറിനെതിരെ പ്രതിഷേധിച്ച 11 പേരെ കൂടി അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് വിഷയത്തില്‍ ന്യായികരിച്ച് കളക്‌ടര്‍ അസ്‌കര്‍ അലി വാര്‍ത്താ സമ്മേളനം നടത്തിയത് . തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് കില്‍ത്താന്‍ ദ്വീപില്‍ ഉണ്ടായത്.
കളക്‌ടറുടെ കോലം കത്തിച്ച് ദ്വീപ് ജനത ഒന്നടങ്കം പൊതുവിടങ്ങളില്‍ പ്രതിഷേധിച്ചു. കളക്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം 12 പേരെ റിമാൻഡ് ചെയ്തിരുന്നു. കില്‍ത്താന്‍ ദ്വീപില്‍ മയക്കുമരുന്ന് കടത്തും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നെന്ന പ്രസ്താവനയാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
പ്ലക്കാര്‍ഡുകളും മെഴുകുതിരി വെളിച്ചവുമായി ജനങ്ങള്‍ ഒന്നടങ്കം വീട്ടുമുറ്റത്ത് ഇറങ്ങിയതോടെ നീതി നിഷേധത്തിനെതിരായ ജനതയുടെ പ്രതിരോധത്തിനാണ് ലക്ഷദ്വീപ് സാക്ഷിയായത്. ആളുകള്‍ വീട്ടുമുറ്റത്ത് കലക്ടറുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു. കൂടാതെ കലക്ടര്‍ മാപ്പു പറയുക തുടങ്ങിയ വാചകങ്ങളെഴുതിയ പ്ലക്കാര്‍ഡുകളും ദ്വീപില്‍ ഉയര്‍ന്നു .
https://www.facebook.com/Malayalivartha
























