അടുത്ത ഭീഷണി... വിയറ്റ്‌നാമില്‍ അപകടകാരിയായ പുതിയ കോവിഡ് വകഭേദം... വായുവിലൂടെയും പടരും... അതീവ ജാഗ്രതാ.!

കൊവിഡ് വ്യാപനത്തിൽ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് വിയറ്റ്നാമിൽ കണ്ടെത്തി. വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇത് സ്ഥിരീകരിച്ചത്. മറ്റ് വഭദേദങ്ങളേക്കാൾ വേഗത്തിൽ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി.
വിയറ്റ്‌നാമില്‍ കണ്ടെത്തിയ പുതിയ വൈറസ് ഏറെ അപകടകാരിയായ കോവിഡ് വകഭേദമാണെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ജനിതക മാറ്റം സംഭവിച്ച് കോവിഡ് വകഭേദത്തിന്റെ സങ്കരയിനമാണ് ഇതെന്നാണ് വിലയിരുത്തല്‍. ഈ വൈറസ് അതിവേഗം പടരുന്ന ഏറ്റവും അപകടകാരിയാണെന്നും വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയങ് തങ് ലോങ് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന ആശങ്കാജനകമായ കോവിഡ് വകഭേദമെന്ന് ബ്രിട്ടണില്‍ പടര്‍ന്നു പിടിച്ച കോവിഡ് വകഭേദത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വകഭേദത്തിന്റെ സങ്കരയിനം ആയതിനാല്‍ ഇത് വായുവിലൂടെ അതിവേഗം പടര്‍ന്ന് വ്യാപിക്കുമെന്ന് വിയറ്റ്‌നാം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശത്തേക്കും പുതിയ വൈറസ് വകഭേദം വ്യാപിച്ചതായാണ് റിപ്പോർട്ട്. ഹനോയ്, ഹോ ചിമിൻ തുടങ്ങിയ വ്യവസായ മേഖലകളിലേക്കും വൈറസ് വകഭേദം വ്യാപിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഇതിനോടകം 6,856 പേര്‍ക്ക് വിയറ്റ്നാമില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 47 പേര്‍ ഈ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തെ വിജയകരമായി അതിജീവിച്ച വിയറ്റ്നാമില്‍ നിലവില്‍ കേസുകള്‍ ഉയരുന്നതാണ് കാണാൻ കഴിയുന്ന കാഴ്ച.
ഈ വര്‍ഷം ഏപ്രിലിന് ശേഷം പുതിയ രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഇതിനോടകം ഏഴ് കോവിഡ് വകഭേദങ്ങള്‍ വിയറ്റ്നാമില്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പുതിയ വകഭേദവുമായി ബന്ധപ്പെട്ട് എത്ര കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു എന്നതിൽ ആരോഗ്യമന്ത്രാലയം കണക്കുകൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ എത്രയും പെട്ടെന്ന് കണക്കുകൾ പുറത്തുവിടുമെന്നാണ് ആരോഗ്യമന്ത്രി വ്യക്മാക്കിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617 വകേഭേദം ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. B.1.1.7 വകഭേദമാണ് ബ്രിട്ടണില്‍ പടര്‍ന്നുപിടിച്ചത്. ലോകാരോഗ്യ സംഘടന ഈ രണ്ട് വകഭേദങ്ങളും ആശങ്കാജനകമായ കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇതിന്റെ സങ്കരയിനമാണിപ്പോള്‍ വിയറ്റ്‌നാമില്‍ സ്ഥിരീകരിച്ചത്. 97 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഒരു ദശലക്ഷത്തിലധികം ആളുകൾക്കാണ് വാക്സീൻ നൽകിയിട്ടുള്ളത്.
അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,65,553 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർച്ചായ മൂന്നാം ദിവസമാണ് രണ്ടു ലക്ഷത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതുവരെ ആകെ 2.78 കോടി പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 21,14,508 സജീവ രോഗികളാണുള്ളത്. ഒറ്റ ദിവസം 3460 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 3,25,972 ആയി.
2,76,309 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തർ 2,54,54,320 ആയി. മേയ് 29 വരെ 34,31,83,748 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 20,63,839 സാപിംളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആർ അറിയിച്ചു. തുടർച്ചയായ ആറാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ തുടരുകയാണ്.
https://www.facebook.com/Malayalivartha
























