പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ബാലികയെ ആ പതിനാലുകാരൻ കുത്തിയത് 114 തവണ; അരുംകൊല നടത്തിയ ഫുച്ചി 'കുട്ടിക്കൊലയാളി'യല്ല, കത്തിത്തലപ്പ് പൊട്ടി കുട്ടിയുടെ തലയോട്ടിയിൽ കുരുങ്ങി ഇരുന്നെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്...

ലോകത്ത് ഇതുവരെയും നടക്കാൻ ഇടയില്ലാത്ത രീതിയിൽ അരുംകൊല നടത്തി ഫ്ലോറിഡയിലെ പതിനാലുകാരൻ. 'ഒരാളെ കൊല്ലാന്‍ പോകുക'യാണെന്ന് സ്കൂളിലെ കൂട്ടുകാരോട് എയ്ഡന്‍ ഫുച്ചി പറഞ്ഞത് തമാശയായേ അവരെടുത്തിരുന്നുള്ളൂ. എന്നാല്‍, സഹപാഠിയായ ട്രിസ്റ്റന്‍ ബെയ്ലിയുടെ അരുംകൊലക്കുപിന്നില്‍ ഫുച്ചിയാണെന്നറിഞ്ഞതോടെ അവരെല്ലാം ഞെട്ടി.
ബെയ്ലിയെ കൊലപ്പെടുത്തിയെന്നതു മാത്രമല്ല, 114 തവണ അവളെ കത്തികൊണ്ട് കുത്തിയാണ് ഫുച്ചി വധിച്ചതെന്നത് ആ 14കാരന്‍റെ ക്രൂരമായ മാനസികാവസ്ഥയുടെ തെളിവായിരുന്നു.
13 വയസ്സു മാത്രമുള്ള ബെയ്ലിയെ ആളൊഴിഞ്ഞ മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക് വിളിച്ചുകൊണ്ടുപോയാണ് ഫുച്ചി 114 തവണ ദേഹത്ത് കത്തി കുത്തിയിറക്കിയത്.ശരീരത്തിന്‍റെ മുഴുവന്‍ ഭാഗങ്ങളിലുമെന്നപോലെ കുത്തേറ്റ പാടുകള്‍ നിറഞ്ഞിരിക്കുകയും ചെയ്തു.
കത്തിത്തലപ്പ് പൊട്ടി ബാലികയുടെ തലയോട്ടിയില്‍ കുരുങ്ങിക്കിടക്കുകയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തിനിടെ കണ്ടെത്തി. കത്തിയുടെ ബാക്കിഭാഗം മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തിനടുത്ത കുളത്തില്‍ നിന്നായിരുന്നു കിട്ടിയത്.
ഈ മാസാദ്യമാണ് ലോകത്തെ ഞെട്ടിച്ച അരുംകൊല നടന്നത്. ഇതിനുശേഷം ഈ കുട്ടിക്കൊലയാളിയെ ഏതുവിധം പരിഗണിക്കണമെന്നതിനെ ചൊല്ലി നിയമജ്ഞര്‍ക്കിടയില്‍ ചര്‍ച്ച നടക്കുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം അവര്‍ തീരുമാനത്തിലെത്തി -'കിരാതമായ ക്രൂരത കണക്കിലെടുത്ത് ഫുച്ചിയെ മുതിര്‍ന്നയാള്‍ക്കു സമാനമായ രീതിയില്‍ പരിഗണിക്കണം'.
പ്രായപൂര്‍ത്തിയായില്ലെന്നതു കണക്കിലെടുത്ത് നേരത്തേ, 'സെക്കന്‍ഡ് ഡിഗ്രി' കൊലപാതകമായി പരിഗണിച്ചത് മാറ്റി മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ക്രൂരമായ കൊലപാതകമെന്ന നിലയില്‍ മുതിര്‍ന്നവരുടെ കുറ്റകൃത്യത്തിന് സമാനമായി 'ഫസ്റ്റ് ഡിഗ്രി' കൊലപാതകമായി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കുട്ടിക്കൊലയാളിയെന്നതു മാറി മുതിര്‍ന്ന കൊലയാളിയെന്ന നിലയിലാണ് ഫുച്ചി വിചാരണ നേരിടേണ്ടിവരിക. ഇതോടെ ജീവപര്യന്തം തടവുശിക്ഷയാണ് ഈ എട്ടാംഗ്രേഡ് വിദ്യാര്‍ഥിയെ കാത്തിരിക്കുന്നത്. ഫുച്ചിയെ മുതിര്‍ന്നവര്‍ക്കായുള്ള ജയിലിലേക്ക് മാറ്റും.
'ഒരു 14കാരനെതിെര ഫസ്റ്റ് ഡിഗ്രി കൊലപാതകക്കേസ് ചാര്‍ജ് ചെയ്യുന്നതില്‍ എനിക്കൊട്ടും സന്തോഷമുണ്ടായിരുന്നില്ല. എന്നാല്‍, എല്ലാ വസ്തുതകളും സാഹചര്യങ്ങളും നിയമവശവും പരിശോധിച്ചശേഷം ഈ കൊലപാതകം മുതിര്‍ന്നവരുടേതിന് സമാനമായി കൈകാര്യം ചെയ്യണമെന്ന തീരുമാനത്തിലെത്താന്‍ എനിക്കും എക്സിക്യൂട്ടിവ് ടീമിനും പ്രയാസവുമുണ്ടായിരുന്നില്ല' -സ്റ്റേറ്റ് അറ്റോര്‍ണി ആര്‍.ജെ. ലാരിസ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഒരാെള കൊല്ലുമെന്ന് അവന്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു. മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക് കൂട്ടിക്കൊണ്ടുപോയി കുത്തിക്കൊല്ലുമെന്നാണ് പറഞ്ഞതും. എന്നാല്‍, ആരെയാണെന്ന് പറഞ്ഞിരുന്നില്ല' -അറ്റോര്‍ണി പറഞ്ഞു.
മാതൃദിനത്തിലാണ് ഡര്‍ബിന്‍ ക്രോസിങ്ങിനടുത്തുള്ള കുളത്തിനരികില്‍ ബെയിലിയുടെ മൃതദേഹം കാണപ്പെട്ടത്. ഫുച്ചിയുടെ വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ പോലുമില്ല ഇവിടേക്ക്. ബെയിലിയുടെ കുടുംബം അവളെ കാണാനില്ലെന്ന് പരാതിപ്പെട്ട് എട്ടുമണിക്കൂറിന് ശേഷമാണ് അയല്‍ക്കാരിലൊരാള്‍ മൃതദേഹം കണ്ടത്. ഇതിനടുത്ത കുളത്തില്‍നിന്നാണ് കത്തി കണ്ടെടുത്തത്. മെയ് പത്തിനാണ് ഫുച്ചി പിടിയിലായത്.
https://www.facebook.com/Malayalivartha
























