വീണ്ടും മാരകമായ വൈറസുകളെ നിർമ്മിച്ച് ചൈന...ഒരു മാരകമായ വൈറസിനെ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ... മൂന്ന് ദിവസത്തിനുള്ളിൽ മനുഷ്യനെ കൊല്ലാൻ ഈ പുതിയ വൈറസുകൾക്ക് സാധിക്കും...

2019 ഡിസംബറിൽ ആദ്യമായി കണ്ടെത്തിയ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്ന് ചോർന്ന ജനിതകമാറ്റം വരുത്തിയ വൈറസിൽ നിന്നാണ് കോവിഡ് എന്ന മാരക രോഗം പൊട്ടിപ്പുറപ്പെട്ടത് . ലോകമെമ്പാടുമുള്ള 4.2 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുകയും 200 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്ത ഒരു മാരക മഹാമാരി തന്നേയായിരുന്നു കോവിഡ്. എല്ലാം രാജ്യങ്ങളെയും അത് ഗുരുതരമായി തന്നെ ബാധിച്ചു. ഇപ്പോഴിതാ വീണ്ടും മാരകമായ വൈറസുകളെ നിർമ്മിച്ച് ചൈന. ചൈനയിലെ ഹെബെയ് മെഡിക്കൽ സർവകലാശാലയിലെ ശാസ്ത്രജ്ഞർ എബോളയുടെ ഭാഗങ്ങൾ ഉപയോഗിച്ച് ഒരു മാരകമായ വൈറസിനെ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മൂന്ന് ദിവസത്തിനുള്ളിൽ മനുഷ്യനെ കൊല്ലാൻ ഈ പുതിയ വൈറസുകൾക്ക് സാധിക്കും. പരീക്ഷണം നടത്തിയ ജീവികളെ വെറും മൂന്ന് ദിവസത്തിനുള്ളിൽ ജനിതകമാറ്റം വരുത്തിയ വൈറസ് കൊന്നിരുന്നു.ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസ് (COVID-19) വുഹാനിലെ ഒരു ലാബിൽ നിന്നായിരുന്നു ചോർന്നത്. ഈ ആരോപണം നിലനിൽക്കെയാണ് ലോകത്തിന് തന്നെ ഭീഷണിയായ മറ്റൊരു വൈറസിനെ ചൈന സൃഷ്ടിച്ചത്. സയൻസ് ഡയറക്‌റ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്, ചൈനയിലെ ഗവേഷകർ എബോള വൈറസിൽ കണ്ടെത്തിയ ഗ്ലൈക്കോപ്രോട്ടീൻ ഉപയോഗിച്ചതായി വെളിപ്പെടുത്തിയത്.ഇത് മനുഷ്യശരീരത്തിൽ ഉടനീളം വ്യാപിക്കുകയും ലാബിലുള്ളവരെ രോഗികളാക്കി മാറ്റിയെന്നും പറയപ്പെടുന്നു.ഒന്നിൽ കൂടുതൽ അവയവങ്ങളെ ഈ വൈറസുകൾ നശിപ്പിക്കും.
പഠനമനുസരിച്ച്, വൈറസ് പരീക്ഷിച്ച മൃഗങ്ങളുടെ കണ്ണുകളുടെ ഉപരിതലത്തിൽ ചുണങ്ങ് വരികയും പിന്നീട് അവയുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. മനുഷ്യനെ ദിവസങ്ങൾ കൊണ്ട് വകവരുത്തുന്ന ഈ വൈറസ് ലോകത്തിന് തന്നെ ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ.അതെ സമയം പാകിസ്താനിൽ കോംഗോ വൈറസ് കണ്ടെത്തി .ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് നിർദേശങ്ങളും നൽകിയിട്ടുണ്ട്.ഇസ്ലാമാബാദ് ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കോംഗോ വൈറസ് പടരാനുള്ള സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ് നൽകി. ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവർ ആണ് കോംഗോ വൈറസ് എന്ന പേരിൽ അറിയപ്പെടുന്നത് .കഴിഞ്ഞ വർഷവും പാകിസ്താനിൽ കോംഗോ വൈറസ് ബാധയുണ്ടായി. 2023-ൽ ഇതു മൂലം 101 കേസുകൾ പാകിസ്താനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
അതിൽ നാലിലൊന്ന് ആളുകളും മരിച്ചു. നിലവിൽ ഈ രോഗത്തിന് പ്രതിവിധിയോ വാക്സിനോ ഇല്ല. ഗുരുതരമായ ആഗോള ആരോഗ്യ ഭീഷണിയായി ഇത് കണക്കാക്കപ്പെടുന്നു.ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1944 ൽ ക്രിമിയയിലാണ് ആദ്യമായി കോംഗോ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.തുടർന്ന് അതിനെ ക്രിമിയൻ ഹെമറാജിക് ഫീവർ എന്ന് വിളിച്ചു. 1960 കളുടെ അവസാനത്തിൽ കോംഗോയിൽ സമാനമായ ഒരു രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നീട് അതിന്റെ പേര് ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവർ എന്നാക്കി മാറ്റി.പരാന്നഭോജികൾ വഴി മൃഗങ്ങളുടെ ത്വക്കിൽ പറ്റിപ്പിടിച്ചിരിക്കുന്ന കോംഗോ വൈറസ് മനുഷ്യരിലേക്ക് പടരുന്നു.
കടിയിലൂടെയോ രോഗബാധിതനായ മൃഗത്തിന്റെ രക്തവുമായുള്ള സമ്പർക്കത്തിലൂടെയോ ഈ വൈറസ് മനുഷ്യരിലേക്ക് പടരും. ചെമ്മരിയാടുകളിലൂടെയും ആടുകളിലൂടെയും ഈ വൈറസ് അതിവേഗം പടരുന്നു.രോഗബാധിതനായ വ്യക്തിയുടെ രക്തവുമായോ ശരീര സ്രവങ്ങളുമായോ നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെ ഈ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാം.രോഗബാധ ഉണ്ടായാൽ അഞ്ചു മുതൽ ആറ് ദിവസം അല്ലെങ്കിൽ പരമാവധി 13 ദിവസം വരെ എടുക്കാം. രോഗ ലക്ഷണങ്ങൾ പെട്ടെന്നാണ് പ്രത്യക്ഷപ്പെടുന്നത്. രോഗം മാരകമാകുന്നവരിൽ, അഞ്ചാം ദിവസം മുതൽ കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലാകും. തലച്ചോറിനെ ബാധിച്ചാൽ മരണം തീർച്ചയാണെന്നും വിദഗ്ധർ പറയുന്നു.
https://www.facebook.com/Malayalivartha