ഇറാനെ മുട്ടുകുത്തിക്കാൻ ഇസ്രയേൽ വർഷങ്ങളായി രഹസ്യ ദൗത്യത്തിൽ... ഇറാനെ ലക്ഷ്യംവച്ച് മാത്രമായി നിർമിച്ച അത്യാധുനിക, ഉഗ്ര ആക്രമണശേഷിയുള്ള ആയുധങ്ങൾ..

ശത്രുരാജ്യങ്ങളില്‍ നിന്നും തീവ്രവാദ സംഘടനകളില്‍ നിന്നും ഇസ്രയേലിനെ എക്കാലത്തും രക്ഷിച്ചിരുന്നത് അവരുടെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ഡോമുകളാണ്. എന്നാൽ ഈയിടെയായി അയണ്‍ഡോമുകളുടെ പ്രതിരോധ ശേഷി കുറഞ്ഞ് വരുന്നു എന്നൊക്കെ പറഞ്ഞു കൊണ്ട് പലതിലും റിപോർട്ടുകൾ വരുന്നുണ്ട്. എന്നാൽ അതിലൊന്നിലും തളരുന്നവർ അല്ല ഇസ്രായേൽ എന്ന് തെളിയിച്ചു കൊണ്ട് പൂർവാധികം ശക്തിയോടെയാണ് ഇസ്രായേൽ തിരിച്ചു വരുന്നത്.
ഹമാസ്, ഹിസ്‌ബുള്ള, ഇറാൻ എന്നിങ്ങനെ മൂന്ന് ശത്രുക്കളുമായി ഒരേസമയം യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ് ഇസ്രയേൽ.ഇറാനെ മുട്ടുകുത്തിക്കാൻ ഇസ്രയേൽ വർഷങ്ങളായി രഹസ്യ ദൗത്യത്തിലാണെന്നത് നിലവിൽ പരസ്യമായ രഹസ്യമാണ്.ദശലക്ഷക്കണത്തിന് ഡോളറുകൾ മുടക്കി അത്യാധുനിക ആയുധങ്ങൾ ശേഖരിക്കുകയാണ് ഇസ്രയേൽ. എളുപ്പത്തിൽ കണ്ടെത്താനാകാത്ത തരത്തിലെ മിസൈലുകളും ഇതിൽ ഉൾപ്പെടുന്നു. ഇസ്രയേൽ മറ്റ് രാജ്യങ്ങളിലേയ്ക്ക് ഇവയിൽ പലതും കയറ്റി അയച്ചപ്പോൾ മാത്രമാണ് വിവരങ്ങൾ പുറത്തുവന്നത്.
ഇറാനെ ലക്ഷ്യംവച്ച് മാത്രമായി നിർമിച്ച അത്യാധുനിക, ഉഗ്ര ആക്രമണശേഷിയുള്ള ആയുധങ്ങൾ ഇസ്രയേലിന്റെ പക്കലുണ്ടെന്നാണ് വിവരം. ടെൽ അവീവിൽ നിന്ന് 1,800 കിലോമീറ്റർ അകലെയുള്ള യെമനിൽ കഴിഞ്ഞ മാസം നടന്ന ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഇത്തരത്തിലെ പ്രത്യേക ആയുധം ലോകശ്രദ്ധ നേടുന്നത്.
https://www.facebook.com/Malayalivartha


























