സിൻവറിന്റെ ചൂണ്ട് വിരൽ വെട്ടിയെടുത്ത് IDF ആവശ്യം ഇത്...! 75000 ടൺ ബോംബ് മഴ

ലോകത്തിന്റെ നരകമാണ് ഇപ്പോൾ ഗാസ. ഇസ്രയേൽ യുദ്ധത്തിന്റെ 377 മത് ദിവസം പപ്പടം പോലെ പൊടിച്ചു തകർത്തു, ഗാസയിൽ നിന്ന് പേടിച്ചോടി ഇസ്രയേൽ, ഒരു ചുക്കും ചെയ്യില്ല എന്ന് കേരളത്തിലിരുന്ന് തള്ളി മറിക്കുന്ന ഭീകരരുടെ പിന്തുണ നല്കുന്നവർ കേൾക്കണം അറിയണം
ഗാസയിൽ നടത്തിയ തിരിച്ചടി ലോകത്ത് അമേരിക്ക പോലും അഫ്ഗാനിസ്ഥാനിൽ പോലും ഇറാക്കിൽ പോലും വിയറ്റ്നാമിൽപോലും ഇത്രമാത്രം വലിയ തിരിച്ചടികൾ ജിഹാദികൾക്ക് നൽകിയിട്ടില്ല. ലോകത്തെ രണ്ടാം ലോകമഹായുദ്ധത്തിൽ പോലും ഇത്രമാത്രം വലിയ ഒരു ഭൂപ്രദേശം ലോകത്ത് ഉണ്ടായിട്ടില്ല ഇസ്രായേൽ യഹൂദരുടെ പകയുടെ ശക്തി എത്ര മാരകമായിരിക്കുന്നു.
ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ 1140 പേർ കൊല്ലപ്പെട്ടു. 240 പേരെ പിടിച്ചുകെട്ടിയും , ബന്ധികളാക്കിയും കൊണ്ടുപോയി.
ഗാസ ഇസ്രയേലാണ് ഇപ്പോൾ നിയന്ത്രിക്കുന്നത്. തെക്കൻ ലബനോനും,വടക്കൻ ലബനോനും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഇങ്ങനെ പോയാൽ ഇറാൻ വരെ അവരുടെ നിതന്ത്രണത്തിലാകും.
42500 പേർ ഗാസയിൽ സിൽ കൊല്ലപ്പെട്ടു. ഇതുവരെ 17456 കുട്ടികളും 12500 സ്ത്രീകളും ഗാസയിൽ മരിച്ചു. അന്താരാഷ്ട്ര സംഘടനകളുടെയും മറ്റ് ഗ്രൂപ്പുകളുടെയും ആഗോള ഗ്രൂപ്പുകളുടെയും ഒക്കെ അഭ്യർത്ഥന ഉണ്ടായിട്ട് പോലും ഇസ്രായേൽ വളരെ ഗുരുതരമായിട്ടുള്ള യുദ്ധം ഇപ്പോഴും കരയുദ്ധം തുടങ്ങിയാണ് ഏറ്റവും കൂടുതൽ എങ്ങനെ ഗാസയിലെ ജനങ്ങളെ ഒരു നരകത്തിലേക്ക് തള്ളി വിടാമോ അതൊക്കെ ഇപ്പോഴും ഭീകരത വിതയ്ക്കുകയാണ് ഗാസയിൽ, വരും തലമുറകൾ എല്ലാം തന്നെ കൊല്ലപ്പെടുന്നു.
ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥ 973 പേർക്ക് ഏറ്റവും ഇതിൽ മൊത്തം ജനസംഖ്യയിൽ ഇരുപത്തിമൂന്നിൽ ഒരാൾ മാത്രമല്ല 70 പേരിൽ ഒരാൾ ഗാസയിൽ മരിച്ചുപോയി. മൊത്തം ജനസംഖ്യയിൽ 70 പേരിൽ ഒരാൾ കൊല്ലപ്പെടുകയും 23 ഒരാൾക്കെങ്കിലും അംഗവൈകല്യം സംഭവിക്കുകയും ചെയ്തു അത്രമാത്രം ഗുരുതരമാണ് ഈ യുദ്ധത്തിൽ ഗാസയിൽ ഉണ്ടാക്കിയ പരിക്കുകളും മറ്റും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 22500 പേർക്കും ഇനി ജീവിതത്തിലേക്ക് മടങ്ങി വരുവാൻ പറ്റില്ല അവർക്ക് നടക്കുവാൻ പറ്റില്ല അവർക്ക് ജോലി ചെയ്യുവാനോ കാര്യങ്ങൾക്കൊന്നും പറ്റില്ല അവർക്ക് പുനരധിവാസ ആവശ്യങ്ങൾ ആവശ്യമാണ്.
എവിടെയായിരുന്നു യഹ്യ?
ഇസ്രയേലിൽ നിന്ന് പിടികൂടിയ ബന്ദികളുടെ മനുഷ്യകവചങ്ങളുമായി ഗാസയിൽ ഹമാസ് നിർമ്മിച്ച അനേകം തുരങ്കങ്ങളിൽ ഒന്നിലാണ് 61കാരനായ യഹ്യ സിൻവാർ, ഒളിച്ചിരുന്നതായി പറയപ്പെടുന്നത്. ഇസ്രയേല്‍ ചാരക്കണ്ണുകളുടെ മുന്നിൽപ്പെട്ടതിനാലല്ല, സൈന്യം നടത്തിയ തിരച്ചിലുകൾക്കിടെയുണ്ടായ യാദൃച്ഛികമായ ഏറ്റുമുട്ടലിലാണ് മരണമെന്നാണ് പുറത്തുവരുന്ന വിവരം. വിശദാംശങ്ങൾ ലഭിക്കുന്നതേ ഉള്ളുവെന്ന് ഓർക്കുക.
എങ്ങനെയായിരുന്നു സംഭവം?
ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പുറത്തുവിടുന്ന കാര്യങ്ങള്‍ മാത്രമേ ഇക്കാര്യത്തിൽ ലഭ്യമായുള്ളൂ. ഇതനുസരിച്ച് ഐഡിഎഫിന്റെ 828-ാമത് ബിസ്‌ലാമാച്ച് ബ്രിഗേഡിൽ നിന്നുള്ള ഒരു യൂണിറ്റ് റാഫയിലെ താൽ അൽ-സുൽത്താനിൽ ബുധനാഴ്ച പട്രോളിങ് നടത്തുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്ന 3 പേരെ കണ്ടെത്തിയ സൈന്യം അവരെ പിന്തുടർന്നു. കെട്ടിടങ്ങളുടെ മറവിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവരെ ഡ്രോണിന്റെ സഹായത്തിൽ കണ്ടെത്തി കൊലപ്പെടുത്തി.
മൃതദേഹങ്ങളുടെ പ്രാഥമിക പരിശോധനയ്ക്കുശേഷം വ്യാഴാഴ്ച ഉച്ചയോടെയാണ് കൊല്ലപ്പെട്ടത് യഹ്യ സിൻവർ ആയിരിക്കാമെന്ന് ഇസ്രയേൽ പറഞ്ഞത്. പ്രഖ്യാപനം വന്ന് മിനിറ്റുകള്‍ക്കുള്ളിൽ ചില ചിത്രങ്ങളും പുറത്തുവന്നു. സിൻവറിന് സമാനമായ ശാരീരിക സവിശേഷതകളുള്ള, തലയ്ക്ക് ഗുരുതരമായ മുറിവേറ്റിരുന്ന ഒരാളുടെ മൃതദേഹമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
എന്തായാലും കൂടുതൽ പരിശോധനയ്ക്കായി വിരലിന്റെ ഒരു ഭാഗം ഇസ്രയേലിലേക്ക് അയച്ചു. പരിശോധനകൾക്ക് അധികം സമയം വേണ്ടിവന്നില്ല. വ്യാഴാഴ്‌ച വൈകുന്നേരത്തോടെ, പരിശോധന പൂർത്തിയായതായി ഇസ്രയേൽ അറിയിച്ചു, സിൻവർ മരണപ്പെട്ടതായി സ്ഥിരീകരിച്ചതായും ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.
യുദ്ധം തീരുമോ?
ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ സിൻവറിനെ കൊല്ലുക എന്നത് ഇസ്രയേലിന്റെ പ്രധാന ലക്ഷ്യമായിരുന്നു. എന്നാൽ ഈ മരണത്തോടെ ഗാസയിലെ യുദ്ധം അവസാനിക്കുന്നില്ലെന്നും ഹമാസിന്റെ കൈവശമുള്ള 101 ബന്ദികളെ തിരികെയെത്തിക്കുന്നതും ഒരു ലക്ഷ്യമാണെന്ന് ഇസ്രയേൽ പറയുന്നു. എല്ലാവരും മടങ്ങിവരുന്നതുവരെ യുദ്ധം ഉപേക്ഷിക്കില്ലെന്നാണ് നെതന്യാഹുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.
army-men - 1
ആരാണ് യഹ്യ സിൻവർ?
1962ൽ ഗാസ മുനമ്പിലെ ഖാൻ യൂനിസിലെ അഭയാർത്ഥി ക്യാമ്പിലാണ് യാഹ്യ സിൻവർ ജനിച്ചത്. 1967ൽ ഈജിപ്തിൽ നിന്ന് ഇസ്രയേൽ പിടിച്ചെടുക്കുമ്പോൾ സിൻവറിന് അഞ്ച് വയസ്സായിരുന്നു. 1948ൽ ഇസ്രയേൽ രൂപീകൃതമായപ്പോൾ ആഷ്കെലോൻ ആയിത്തീർന്ന ഗാസ മുനമ്പിന്റെ വടക്കൻ അതിർത്തിയോട് ചേർന്നുള്ള മജ്‌ദൽ അസ്കലമിൽനിന്നുള്ള അഭയാർഥികളായിരുന്നു സിൻവറിന്റെ കുടുംബം.
army-rep - 1
ഇസ്രയേൽ സൈനികരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ 1988ൽ അറസ്റ്റിലായി. 22 വർഷം ഇസ്രയേൽ ജയിലിൽ കഴിഞ്ഞു. തടവുകാരുടെ കൈമാറ്റത്തിലൂടെ 2011ൽ മോചിതനായി. അതിനാൽത്തന്നെ ഇസ്രയേലിന്റെ പക്കൽ യഹ്യയുടെ ഡിഎൻഎ വിശദാംസങ്ങൾ ഉണ്ടായിരിക്കാനും അവർ വിരലിന്റെ ഭാഗങ്ങളിൽനിന്നും തിരിച്ചറിയാനും ഇടയുണ്ട്.
പ്രത്യാഘാതം
യഹ്യ വധത്തിനു തിരിച്ചടിക്കുമെന്നുള്ള മുന്നറിയിപ് നൽകുകയാണ് ഇറാൻ സൈന്യം. 'നമ്മൾ വിജയം നേടും അല്ലെങ്കിൽ മറ്റൊരു കർബല സംഭവിക്കും'–യഹ്യ സിൻവറിന്റെ മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് പങ്കുവച്ച എക്സ് പോസ്റ്റിലൂടെ ഇറാൻ സൈന്യം ഇസ്രയേലിനു മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha


























