Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

സിൻവറിന്റെ ചൂണ്ട് വിരൽ വെട്ടിയെടുത്ത് IDF ആവശ്യം ഇത്...! 75000 ടൺ ബോംബ് മഴ

18 OCTOBER 2024 03:47 PM IST
മലയാളി വാര്‍ത്ത

ലോകത്തിന്റെ നരകമാണ് ഇപ്പോൾ ഗാസ. ഇസ്രയേൽ യുദ്ധത്തിന്റെ 377 മത് ദിവസം പപ്പടം പോലെ പൊടിച്ചു തകർത്തു, ഗാസയിൽ നിന്ന് പേടിച്ചോടി ഇസ്രയേൽ, ഒരു ചുക്കും ചെയ്യില്ല എന്ന് കേരളത്തിലിരുന്ന് തള്ളി മറിക്കുന്ന ഭീകരരുടെ പിന്തുണ നല്കുന്നവർ കേൾക്കണം അറിയണം

ഗാസയിൽ നടത്തിയ തിരിച്ചടി ലോകത്ത് അമേരിക്ക പോലും അഫ്ഗാനിസ്ഥാനിൽ പോലും ഇറാക്കിൽ പോലും വിയറ്റ്നാമിൽപോലും ഇത്രമാത്രം വലിയ തിരിച്ചടികൾ ജിഹാദികൾക്ക് നൽകിയിട്ടില്ല. ലോകത്തെ രണ്ടാം ലോകമഹായുദ്ധത്തിൽ പോലും ഇത്രമാത്രം വലിയ ഒരു ഭൂപ്രദേശം ലോകത്ത് ഉണ്ടായിട്ടില്ല ഇസ്രായേൽ യഹൂദരുടെ പകയുടെ ശക്തി എത്ര മാരകമായിരിക്കുന്നു.

 

 

ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ 1140 പേർ കൊല്ലപ്പെട്ടു. 240 പേരെ പിടിച്ചുകെട്ടിയും , ബന്ധികളാക്കിയും കൊണ്ടുപോയി.
ഗാസ ഇസ്രയേലാണ് ഇപ്പോൾ നിയന്ത്രിക്കുന്നത്. തെക്കൻ ലബനോനും,വടക്കൻ ലബനോനും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഇങ്ങനെ പോയാൽ ഇറാൻ വരെ അവരുടെ നിതന്ത്രണത്തിലാകും.

42500 പേർ ഗാസയിൽ സിൽ കൊല്ലപ്പെട്ടു. ഇതുവരെ 17456 കുട്ടികളും 12500 സ്ത്രീകളും ഗാസയിൽ മരിച്ചു. അന്താരാഷ്ട്ര സംഘടനകളുടെയും മറ്റ് ഗ്രൂപ്പുകളുടെയും ആഗോള ഗ്രൂപ്പുകളുടെയും ഒക്കെ അഭ്യർത്ഥന ഉണ്ടായിട്ട് പോലും ഇസ്രായേൽ വളരെ ഗുരുതരമായിട്ടുള്ള യുദ്ധം ഇപ്പോഴും കരയുദ്ധം തുടങ്ങിയാണ് ഏറ്റവും കൂടുതൽ എങ്ങനെ ഗാസയിലെ ജനങ്ങളെ ഒരു നരകത്തിലേക്ക് തള്ളി വിടാമോ അതൊക്കെ ഇപ്പോഴും ഭീകരത വിതയ്ക്കുകയാണ് ഗാസയിൽ, വരും തലമുറകൾ എല്ലാം തന്നെ കൊല്ലപ്പെടുന്നു.

ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥ 973 പേർക്ക് ഏറ്റവും ഇതിൽ മൊത്തം ജനസംഖ്യയിൽ ഇരുപത്തിമൂന്നിൽ ഒരാൾ മാത്രമല്ല 70 പേരിൽ ഒരാൾ ഗാസയിൽ മരിച്ചുപോയി. മൊത്തം ജനസംഖ്യയിൽ 70 പേരിൽ ഒരാൾ കൊല്ലപ്പെടുകയും 23 ഒരാൾക്കെങ്കിലും അംഗവൈകല്യം സംഭവിക്കുകയും ചെയ്തു അത്രമാത്രം ഗുരുതരമാണ് ഈ യുദ്ധത്തിൽ ഗാസയിൽ ഉണ്ടാക്കിയ പരിക്കുകളും മറ്റും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 22500 പേർക്കും ഇനി ജീവിതത്തിലേക്ക് മടങ്ങി വരുവാൻ പറ്റില്ല അവർക്ക് നടക്കുവാൻ പറ്റില്ല അവർക്ക് ജോലി ചെയ്യുവാനോ കാര്യങ്ങൾക്കൊന്നും പറ്റില്ല അവർക്ക് പുനരധിവാസ ആവശ്യങ്ങൾ ആവശ്യമാണ്.

എവിടെയായിരുന്നു യഹ്യ?

ഇസ്രയേലിൽ നിന്ന് പിടികൂടിയ ബന്ദികളുടെ മനുഷ്യകവചങ്ങളുമായി ഗാസയിൽ ഹമാസ് നിർമ്മിച്ച അനേകം തുരങ്കങ്ങളിൽ ഒന്നിലാണ് 61കാരനായ യഹ്യ സിൻവാർ, ഒളിച്ചിരുന്നതായി പറയപ്പെടുന്നത്. ഇസ്രയേല്‍ ചാരക്കണ്ണുകളുടെ മുന്നിൽപ്പെട്ടതിനാലല്ല, സൈന്യം നടത്തിയ തിരച്ചിലുകൾക്കിടെയുണ്ടായ യാദൃച്ഛികമായ ഏറ്റുമുട്ടലിലാണ് മരണമെന്നാണ് പുറത്തുവരുന്ന വിവരം. വിശദാംശങ്ങൾ ലഭിക്കുന്നതേ ഉള്ളുവെന്ന് ഓർക്കുക.

 

 


എങ്ങനെയായിരുന്നു സംഭവം?

ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പുറത്തുവിടുന്ന കാര്യങ്ങള്‍ മാത്രമേ ഇക്കാര്യത്തിൽ ലഭ്യമായുള്ളൂ. ഇതനുസരിച്ച് ഐഡിഎഫിന്റെ 828-ാമത് ബിസ്‌ലാമാച്ച് ബ്രിഗേഡിൽ നിന്നുള്ള ഒരു യൂണിറ്റ് റാഫയിലെ താൽ അൽ-സുൽത്താനിൽ ബുധനാഴ്ച പട്രോളിങ് നടത്തുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്ന 3 പേരെ കണ്ടെത്തിയ സൈന്യം അവരെ പിന്തുടർന്നു. കെട്ടിടങ്ങളുടെ മറവിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവരെ ഡ്രോണിന്റെ സഹായത്തിൽ കണ്ടെത്തി കൊലപ്പെടുത്തി.

മൃതദേഹങ്ങളുടെ പ്രാഥമിക പരിശോധനയ്ക്കുശേഷം വ്യാഴാഴ്ച ഉച്ചയോടെയാണ് കൊല്ലപ്പെട്ടത് യഹ്യ സിൻവർ ആയിരിക്കാമെന്ന് ഇസ്രയേൽ പറഞ്ഞത്. പ്രഖ്യാപനം വന്ന് മിനിറ്റുകള്‍ക്കുള്ളിൽ ചില ചിത്രങ്ങളും പുറത്തുവന്നു. സിൻവറിന് സമാനമായ ശാരീരിക സവിശേഷതകളുള്ള, തലയ്ക്ക് ഗുരുതരമായ മുറിവേറ്റിരുന്ന ഒരാളുടെ മൃതദേഹമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

എന്തായാലും കൂടുതൽ പരിശോധനയ്ക്കായി വിരലിന്റെ ഒരു ഭാഗം ഇസ്രയേലിലേക്ക് അയച്ചു. പരിശോധനകൾക്ക് അധികം സമയം വേണ്ടിവന്നില്ല. വ്യാഴാഴ്‌ച വൈകുന്നേരത്തോടെ, പരിശോധന പൂർത്തിയായതായി ഇസ്രയേൽ അറിയിച്ചു, സിൻവർ മരണപ്പെട്ടതായി സ്ഥിരീകരിച്ചതായും ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.

യുദ്ധം തീരുമോ?

ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ സിൻവറിനെ കൊല്ലുക എന്നത് ഇസ്രയേലിന്റെ പ്രധാന ലക്ഷ്യമായിരുന്നു. എന്നാൽ ഈ മരണത്തോടെ ഗാസയിലെ യുദ്ധം അവസാനിക്കുന്നില്ലെന്നും ഹമാസിന്റെ കൈവശമുള്ള 101 ബന്ദികളെ തിരികെയെത്തിക്കുന്നതും ഒരു ലക്ഷ്യമാണെന്ന് ഇസ്രയേൽ പറയുന്നു. എല്ലാവരും മടങ്ങിവരുന്നതുവരെ യുദ്ധം ഉപേക്ഷിക്കില്ലെന്നാണ് നെതന്യാഹുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

 

 

army-men - 1

ആരാണ് യഹ്യ സിൻവർ?

1962ൽ ഗാസ മുനമ്പിലെ ഖാൻ യൂനിസിലെ അഭയാർത്ഥി ക്യാമ്പിലാണ് യാഹ്യ സിൻവർ ജനിച്ചത്. 1967ൽ ഈജിപ്തിൽ നിന്ന് ഇസ്രയേൽ പിടിച്ചെടുക്കുമ്പോൾ സിൻവറിന് അഞ്ച് വയസ്സായിരുന്നു. 1948ൽ ഇസ്രയേൽ രൂപീകൃതമായപ്പോൾ ആഷ്കെലോൻ ആയിത്തീർന്ന ഗാസ മുനമ്പിന്റെ വടക്കൻ അതിർത്തിയോട് ചേർന്നുള്ള മജ്‌ദൽ അസ്കലമിൽനിന്നുള്ള അഭയാർഥികളായിരുന്നു സിൻവറിന്റെ കുടുംബം.

army-rep - 1

ഇസ്രയേൽ സൈനികരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ 1988ൽ അറസ്റ്റിലായി. 22 വർഷം ഇസ്രയേൽ ജയിലിൽ കഴിഞ്ഞു. തടവുകാരുടെ കൈമാറ്റത്തിലൂടെ 2011ൽ മോചിതനായി. അതിനാൽത്തന്നെ ഇസ്രയേലിന്റെ പക്കൽ യഹ്യയുടെ ഡിഎൻഎ വിശദാംസങ്ങൾ ഉണ്ടായിരിക്കാനും അവർ വിരലിന്റെ ഭാഗങ്ങളിൽനിന്നും തിരിച്ചറിയാനും ഇടയുണ്ട്.

പ്രത്യാഘാതം

യഹ്യ വധത്തിനു തിരിച്ചടിക്കുമെന്നുള്ള മുന്നറിയിപ് നൽകുകയാണ് ഇറാൻ സൈന്യം. 'നമ്മൾ വിജയം നേടും അല്ലെങ്കിൽ മറ്റൊരു കർബല സംഭവിക്കും'–യഹ്യ സിൻവറിന്റെ മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് പങ്കുവച്ച എക്സ് പോസ്റ്റിലൂടെ ഇറാൻ സൈന്യം ഇസ്രയേലിനു മുന്നറിയിപ്പ് നൽകി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (1 hour ago)

യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍  (1 hour ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (1 hour ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (1 hour ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (1 hour ago)

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പത്തൊന്‍പതുകാരനെതിരെ കേസ്  (2 hours ago)

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (4 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (5 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (6 hours ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (8 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (8 hours ago)

Malayali Vartha Recommends