വിഷപാമ്പുകളെ കടത്താൻ ശ്രമിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിൽ..തായ്‌ലൻഡിൽ നിന്നുള്ള പാമ്പുകളെയാണ് യുവാവ് കടത്താൻ ശ്രമിച്ചത്..ജീവനുള്ളതും ചത്തതുമായ പാമ്പുകളെയാണ് പിടികൂടിയത്..

വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ കടത്തുന്നതിനിടയിൽ സംഘം കസ്റ്റംസ് പിടിയിൽ എന്നൊക്കെ പറഞ്ഞു കൊണ്ട് എപ്പോഴും തലക്കെട്ടുകൾ കാണാറുണ്ട് . ഇന്ത്യയിലെ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ നിയമവിരുദ്ധമായ വന്യജീവി വ്യാപാരം വളരെയധികം വർദ്ധിച്ചു, ഇപ്പോഴിതാ മുംബയ് വിമാനത്താവളത്തിൽ വിഷപാമ്പുകളെ കടത്താൻ ശ്രമിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിൽ. യാത്രക്കാരനില്‍ നിന്ന് ഉഗ്രവിഷമുള്ളവയടക്കം 47 പാമ്പുകളെ പിടികൂടി.
മേയ് 31ന് തായ്‌ലൻഡിൽ നിന്നും TG317 എന്ന ഫ്ലൈറ്റിൽ മുംബയ് വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഇന്ത്യക്കാരനെയാണ് കസ്റ്റംസ് അറസ്റ്റു ചെയ്തത്. തായ്‌ലൻഡിൽ നിന്നുള്ള പാമ്പുകളെയാണ് യുവാവ് കടത്താൻ ശ്രമിച്ചത്. ജീവനുള്ളതും ചത്തതുമായ പാമ്പുകളെയാണ് കസ്റ്റംസ് യുവാവിൽ നിന്നും പിടികൂടിയത്. പാമ്പുകളെയും ആമകളെയും ഇയാളുടെ ബാഗില്‍ കണ്ടെത്തിയത്പരിശോധനക്കിടെ യാത്രക്കാരൻ പരുങ്ങുന്നത് കണ്ടതോടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കി.
പരിശോധനയിൽ വിഷപാമ്പായ അണലിയുടെ ഇനത്തിൽപ്പെട്ട സ്പൈഡർ ടെയിൽഡ് ഹോൺഡ് വൈപ്പർ, തെക്കു കിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന അഞ്ച് ലീഫ് ടർട്ടിൽ, 44 ഇന്തോനേഷ്യൻ പീറ്റ് വൈപ്പർ തുടങ്ങിയ വന്യജീവി സംരക്ഷണ പ്രകാരം പട്ടികപ്പെടുത്തിയ ജീവികളെ ഇയാളിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തു.വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്‌ട്ര വ്യാപാരം സംബന്ധിച്ച കണ്‍വെന്‍ഷന്റെ അനുബന്ധം രണ്ടിലും ഭേദഗതി ചെയ്ത 1972 ലെ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ ഷെഡ്യൂള്‍ നാലിലും
ഉള്‍പ്പെട്ടവയാണ് സ്‌പൈഡര്‍-ടെയില്‍ഡ് ഹോണ്‍ഡ് വൈപ്പറും ഏഷ്യന്‍ ലീഫ് ടര്‍ട്ടിലും.അന്താരാഷ്ട്ര വിപണിയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പാമ്പിന്റെ വിഷമാണ് ആന്റിവെനം ഉൾപ്പെടെയുള്ള മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ, രാജ്യത്ത് പാമ്പിന്റെ വിഷം ഉപയോഗിച്ച് മരുന്നുകൾ നിർമ്മിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുവാദമില്ല.
https://www.facebook.com/Malayalivartha