റഷ്യ നാണംകെട്ടിരിക്കുകയാണ്..ലോകരാജ്യങ്ങൾ ഭയപ്പെട്ടത് പോലെ ഒരു തിരിച്ചടി ഉടൻ ഉണ്ടാകുമോ..? ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആദ്യത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക് ആകാം..

റഷ്യ അക്ഷരത്തിൽ ഇപ്പോൾ നാണംകെട്ടിരിക്കുകയാണ് . പറന്നിറങ്ങിയ യുക്രയിന്‍ ഡ്രോണുകള്‍ റഷ്യയെ ഞെട്ടിച്ചു.യുക്രയിന്‍ സുരക്ഷാ ഏജന്‍സിയായ എസ്ബിയു നടത്തിയ ആക്രമണത്തിനു പിന്നില്‍ ഒന്നര വര്‍ഷത്തെ ആസൂത്രണമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഓപ്പറേഷന്‍ സ്പൈഡേഴ്സ് വെബ്’ എന്നാണ് ഈ ഡ്രോണ്‍ ആക്രമണം അറിയപ്പെടുന്നത്. തന്ത്രങ്ങളുടേയും കുതന്ത്രങ്ങളുടേയും സാങ്കേതികവിദ്യയുടേയും കാര്യത്തില്‍ അതികായരാണ് പുടിനും പുടിന്റെ റഷ്യയും, പക്ഷേ യുക്രയിന്റെ ഈ രഹസ്യനീക്കം റഷ്യ അറിഞ്ഞില്ലെന്നത്
വലിയ നാണക്കേടാണ് സൃഷ്ടിച്ചത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആദ്യത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക് ആകാം യുക്രയിന്‍ സൈന്യം റഷ്യയില്‍ നടത്തിയതെന്നാണ് വിവരം. റഷ്യയുടെ 5000കിലോമീറ്ററിലധികം ഉള്ളിലേക്ക് കരമാര്‍ഗം 117 ഡ്രോണുകള്‍ ലോറികളില്‍ അയച്ച് , തകര്‍ക്കാനുദ്ദേശിച്ച വ്യോമതാവളങ്ങളുടെ തൊട്ടടുത്തെത്തി, അവിടെനിന്നും ഒറ്റ പ്രഹരം. റഷ്യയുടെ ഇടനെഞ്ചില്‍ തന്നെ കൊണ്ടു. സുരക്ഷാ സംവിധാനങ്ങളും റഷ്യന്‍ സൈന്യത്തേയും മറികടന്ന് കരമാര്‍ഗം ഇത്രദൂരം യുക്രയിന്‍ എങ്ങനെയെത്തിയെന്നതില്‍ ഇന്നും ഉത്തരം കിട്ടിയിട്ടില്ല.
മാത്രമല്ല ഈ ആക്രമണത്തിനുപയോഗിച്ച സാങ്കേതികവിദ്യയും അവിശ്വസനീയമാണ്. റഷ്യയുടെ നാല്‍പ്പതിലേറെ വമ്പന്‍ ബോംബര്‍ വിമാനങ്ങള്‍ ആക്രമിക്കപ്പെട്ടെന്നാണ് വിവരം. 13എണ്ണം പൂര്‍ണമായും തകര്‍ന്നു. ബാക്കിയുള്ളവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. റഷ്യയ്ക്ക് കുറഞ്ഞത് 200കോടി ഡോളര്‍ നഷ്ടമുണ്ടാകുമെന്ന് ആക്രമണത്തിനു പിന്നാലെ യുക്രയിന്‍ വിലയിരുത്തി. സൈനിക നഷ്ടം സാരമില്ലാത്തതാണ്, തുപ്പലേവ്–95,22, ബെറിയേവ്– എ 50 തുടങ്ങിയ പഴയ തലമുറ വിമാനങ്ങളാണ് ആക്രമിക്കപ്പെട്ടത്. ആയുധനഷ്ടത്തേക്കാള്‍ റഷ്യയെ ആശങ്കപ്പെടുത്തുന്നത് അവര്‍ക്കേറ്റ അപമാനമാണ്.
റഷ്യന്‍ സുരക്ഷാ സംവിധാനത്തിന്റെ പ്രതിഛായയ്ക്ക് മങ്ങലേറ്റു. ഇത്രയധികം ഡ്രോണുകള്‍ റഷ്യയുടെ അകത്തളങ്ങളിലേക്ക് എത്തിയിട്ടും റഷ്യയും പുട്ടിനും അറിയാതെ പോയിഎന്നത് വലിയ നാണക്കേടാണ് സൃഷ്ടിക്കുന്നത്.
https://www.facebook.com/Malayalivartha