3 മണിക്കൂറിൽ എത്തേണ്ടുന്ന വിമാനം 32 മണിക്കൂറെടുത്ത് തിരിച്ചിറക്കി; വിമാനത്താവളങ്ങളിൽ അഞ്ച് തവണ ലാൻഡ് ചെയ്തു; ആകാശത്ത് സംഭവിച്ചത് മറ്റൊന്ന്

മോശം കാലാവസ്ഥ കാരണം ലാൻഡ് ചെയ്യാനാകാതെ 32 മണിക്കൂറിന് ശേഷം സൂറിച്ചിൽ തന്നെ തിരിച്ചിറക്കി. സ്വിറ്റ്‌സർലൻഡിൽ നിന്ന് ഗ്രീസിലേക്ക് പറന്ന വിമാനമാണ് തിരിച്ചിറക്കിയത്. മെയ് 24 ന്, സൂറിച്ചിൽ നിന്ന് ഗ്രീസിലെ ക്രീറ്റിലെ ഹെരാക്ലിയോണിലേക്ക് പറന്ന കോണ്ടോർ DE1234 വിമാനമായിരുന്നു ഇത് .
ഇതിനിടെ വിവിധ വിമാനത്താവളങ്ങളിൽ അഞ്ച് തവണ ലാൻഡ് ചെയ്തു. മണിക്കൂറുകളോളം ആകാശത്ത് വട്ടമിട്ട് പറന്നു . 30 മിനിറ്റ് വൈകിയായിരുന്നു ടേക്ക് ഓഫ്. രണ്ട് മണിക്കൂറിന് ശേഷം ലാൻഡിങ്ങിന് തയ്യാറെടുത്തു.
ശക്തമായ കാറ്റ് വിമാനത്തിന്റെ ലാൻഡിംഗിന് തടസ്സമുണ്ടാക്കി . പൈലറ്റ് ഏഥൻസിലേക്ക് തിരിച്ച് ഇന്ധനം നിറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു . സൂറിച്ചിൽ നിന്ന് പുറപ്പെട്ട് മൂന്ന് മണിക്കൂറിന് ശേഷം വിമാനം ഗ്രീക്ക് തലസ്ഥാനത്ത് ലാൻഡ് ചെയ്തു.
ശേഷം, പൈലറ്റ് ഹെരാക്ലിയോണിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചു. മോശം കാലാവസ്ഥ കാരണം ലാൻഡിങ് നടന്നില്ല . വീണ്ടും ഇന്ധനം നിറയ്ക്കാൻ ഗ്രീക്ക് ദ്വീപായ കോസിൽ ഇറക്കാൻ ശ്രമിച്ചു . ശ്രമം പരാജയപ്പെട്ടു.
വിമാനത്തിൽ വീണ്ടും ഇന്ധനം തീരാറായതോടെ ഗ്രീസിലെ രണ്ടാമത്തെ വലിയ നഗരമായ തെസ്സലോനിക്കിയിലേക്ക് വിമാനം തിരിച്ചു . അപ്പോഴേക്കും വിമാനം പുറപ്പെട്ടിട്ട് 11 മണിക്കൂർ കഴിഞ്ഞു . ഒടുവിൽ തെസ്സലോമിക്കിൽ യാത്രക്കാരും ഫ്ലൈറ്റ് ജീവനക്കാരും രാത്രി താമസിക്കുകയായിരുന്നു .
അടുത്ത ദിവസം, ഹെരാക്ലിയോണിൽ ലാന്‍ഡ് ചെയ്യാന്‍ അവസാനമായി ഒരു ശ്രമം നടത്താൻ ക്രൂ തീരുമാനിച്ചു. പക്ഷേ കാറ്റ് വീശി . ഏഥൻസിലേക്ക് വഴി തിരിച്ചുവിട്ടു. പിന്നീട് സൂറിച്ചിലേക്ക് തന്നെ തിരികെ പറക്കാൻ തീരുമാനിച്ചു . 32 മണിക്കൂറിനുശേഷം വിമാനം പുറപ്പെട്ട സ്ഥലത്തേക്ക് മടങ്ങിെത്തി. വിമാനം ആകെ അഞ്ച് തവണ ലാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha