ഐഎസ് ഭീകരര്‍ ബോംബുണ്ടാക്കാന്‍ നിര്‍ബന്ധിച്ചെന്ന് രക്ഷപ്പെട്ട എട്ടുവയസുകാരി(വീഡിയോ)

അവര്‍ മനുഷ്യരല്ല. അവരെ അക്കൂട്ടല്‍പ്പെടുത്താന്‍ കഴിയില്ല. അവര്‍ ചെയ്യുന്നത് കൊടുംക്രൂരതകള്‍. മനുഷ്യരെ പച്ചക്ക് തീ കൊളുത്തുന്നവര്‍. തിന്നുന്നവര്‍ അങ്ങനെ പലതും. ഐഎസ് തീവ്രവാദികള്‍ ബോംബുണ്ടാക്കാന്‍ നിര്‍ബന്ധിച്ചെന്ന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യസീദി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. എട്ടുവയസുകാരിയായ സെയ്ദ ഒരു വര്‍ഷത്തോളം ഐഎസിന്റെ പിടിയിലായിരുന്നു. ബിബിസി റിപ്പോര്‍ട്ടറായ നഫിഷ് കൊഹ്നവാര്‍ഡ് ഇറാഖില്‍ ചിതറിപ്പോയവരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പിലേക്ക് നടത്തിയ യാത്രയിലാണ് സെയ്ദയെ കണ്ടെത്തിയത്.
ഗ്രാമങ്ങളില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന ഞങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് റാഖിയിലെ വീടുകളില്‍ പാര്‍പ്പിച്ചുവെന്ന് സെയ്ദ പറയുന്നു. അവര്‍ പറയുന്നതെല്ലാം ചെയ്തില്ലെങ്കില്‍ മരിക്കുന്നവരെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറയുന്നു. ഐഎസ് അടിമകളാക്കിയ നൂറുകണക്കിന് യസീദി കുട്ടികളില്‍ ഒരാളായിരുന്നു ആ പെണ്‍കുട്ടി. ഇവരെ ബോംബ് നിര്‍മ്മിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത്. ഇവര്‍ പഞ്ചസാര ക്യൂബു പോലുള്ള ഒരു സാധനം മഞ്ഞനിറത്തിലുള്ള ദ്രാവകവുമായി കലര്‍ത്തി ദുര്‍ഗന്ധമുള്ള ഒരു മഞ്ഞവസ്തു നിര്‍മ്മിച്ചിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. ഇത് വയറുകളും ഇലക്ട്രിക് കേബിളുകളുമുള്ള ഒരു കറുത്ത പ്ലാസ്റ്റിക് ബാഗിലാണ് ഇട്ടിരുന്നത്. ഓരോ ദിവസവും ഇത്തരത്തിലുള്ള ബോംബുകളുണ്ടാക്കാന്‍ ഞങ്ങളെ പല പല വീടുകളിലേക്ക് കൊണ്ടുപോയിരുന്നു. പല വലുപ്പത്തിലുള്ളതായിരുന്നു ഇവയെല്ലാം.
എല്ലാ രാത്രിയും തീവ്രവാദികള്‍ ചെന്നായ്ക്കളെപ്പോലെയായി തങ്ങളെ ആക്രമിക്കുന്നത് സ്വപ്‌നം കാണുമായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. എന്റെ പ്രായത്തിലുള്ള ഒരു കുട്ടിയെ അവര്‍ ബലംപ്രയോഗിച്ച് കൊണ്ടുപോയെന്നും എവിടേക്കാണെന്ന് അറിയില്ലെന്നും പെണ്‍കുട്ടി പറയുന്നു. അവളെ ഒരു പിശാച് കടിച്ചുകീറി തിന്നുന്നതായി താന്‍ സ്വപ്‌നം കണ്ടുവെന്ന് സെയ്ദ പറയുന്നു.
ഈ പെണ്‍കുട്ടിയുടെ അമ്മയോട് അവരുടെ കുട്ടികളെ ഇസ്ലാംമതത്തിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഖുറാന്‍ വായിക്കാനും പഠിക്കാനും കുട്ടികളെ പഠിപ്പിക്കാനും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യസീദികള്‍ക്ക് ഖുറാന്‍ അറിയില്ലെന്നും സ്‌കൂളില്‍ പോയിട്ടില്ലാത്തതിനാല്‍ വായിക്കാനറിയില്ലെന്നും ഞങ്ങള്‍ പറഞ്ഞുവെന്ന് അവര്‍ പറയുന്നു. എന്റെ മകള്‍ സുന്ദരിയാണെന്നും അവര്‍ അവളെ കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു. അവള്‍ വലുതാകുമ്പോള്‍ അവരില്‍ ഒരാള്‍ അവളെ വിവാഹം കഴിക്കുമെന്നും പറഞ്ഞു. ഞാന്‍ കരയുകയും അരുതെന്ന് യാചിക്കുകയും ചെയ്തുവെന്നും അവര്‍ പറയുന്നു. ഇരുവരും എങ്ങനെയൊക്കെയോ ഐഎസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
2014 ലാണ് ഐഎസ് ഇറാഖില്‍ യസീദികളുള്ള മേഖലകള്‍ ആക്രമിച്ച് പുരുഷന്‍മാരെ കൊലപ്പെടുത്തുകയും ശ്ത്രീകളെ അടിമകളാക്കുകയും ചെയ്യാന്‍ തുടങ്ങിയത്. മതംമാറാന്‍ സമ്മതിക്കാത്ത പുരുഷന്‍മാരെയും 12 വയസുകഴിഞ്ഞ ആണ്‍കുട്ടികളെയും അവര്‍ നിഷ്‌കരുണം കൊന്നുതള്ളി. സ്ത്രീകളെയും കുട്ടികളെയും ഐഎസിന്റെ അധീനതയിലുള്ള രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി. ഇപ്പോഴും 3200 സ്ത്രീകള്‍ ഐഎസിന്റെ ലൈംഗിക അടിമകളായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha


























