Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൈബര്‍ ആക്രമണം: ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്

14 MAY 2017 10:18 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....

ബ്രിട്ടനിലെ ആരോഗ്യമേഖലയെ അപ്പാടെ സ്തംഭിപ്പിച്ച സൈബര്‍ ആക്രമണത്തെ മറികടന്ന് എന്‍എച്ച്എസ് ആശുപത്രികളുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക്. ഇന്നലെ വൈകുന്നേരത്തോടെ 97% ആശുപത്രികളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് ആഭ്യന്തര സെക്രട്ടറി അംബര്‍ റൂഡ് അറിയിച്ചു. തിങ്കളാഴ്ചയോടെ ജി.പി. സര്‍ജറികളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാകും.

സാങ്കേതിക സംവിധാനങ്ങളെല്ലാം പതിവുപോലെ പ്രവര്‍ത്തിച്ചു തുടങ്ങിയതായും സൈബര്‍ ആക്രമണത്തില്‍ രോഗികളെക്കുറിച്ചുള്ള രഹസ്യവിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലും സേവനങ്ങളിലും സൈബര്‍ സുരക്ഷ ശക്തമാക്കാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

ലോകത്തെ 99 രാജ്യങ്ങളിലെ വിവിധ കംപ്യൂട്ടര്‍ ശൃംഖലകളെ ആപ്പാടെ തകിടംമറിച്ചുണ്ടായ വൈറസ് ആക്രമണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇംഗ്ലണ്ടിലെയും സ്‌കോട്ട്‌ലന്‍ഡിലെയും നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍.എച്ച്.എസ്) ആശുപത്രികളുടെ കംപ്യൂട്ടര്‍ ശൃംഖല അപ്പാടെ ഹാക്കര്‍മാര്‍ തട്ടിയെടുത്തത്. രാജ്യത്തെ 48 ആശുപത്രികളുടെയും നൂറുകണക്കിന് ജി.പി. സര്‍ജറികളുടെയും പ്രവര്‍ത്തനം ഇതോടെ അവതാളത്തിലായി.
അത്യാഹിതവിഭാഗങ്ങള്‍ ഒഴികെയുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ണമായും നിര്‍ത്തിവച്ചു. എക്‌സ്‌റേ, സ്‌കാനിങ്, ശസ്ത്രക്രികള്‍ എല്ലാം മാറ്റിവച്ചു. ഇന്നലെ ഉച്ചമുതല്‍ രോഗികളായവരും അപകടം പറ്റിയവരും മാസങ്ങളായി ഓപ്പറേഷന്‍ കാത്തുകഴിഞ്ഞവരുമെല്ലാമായി ആയിരങ്ങളാണ് ഈ സൈബര്‍ ആക്രണത്തില്‍ നരകയാതന അനുഭവിച്ചത്.

48 ആശുപത്രികളില്‍ ആറെണ്ണം ഒഴികെ എല്ലാം സുഗമമായി പ്രവര്‍ത്തിച്ചുതുടങ്ങിയെന്നാണു സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും ഇവയുടെ പ്രവര്‍ത്തന താളം വീണ്ടെടുക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണു ഡോക്ടര്‍മാരും നഴ്‌സുമാരും സാക്ഷ്യപ്പെടുത്തുന്നത്. കഴിഞ്ഞ 48 മണിക്കൂറില്‍ പേപ്പറില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ കംപ്യൂട്ടറിലേക്കു മാറ്റാന്‍തന്നെ ദിവസങ്ങള്‍ വേണ്ടിവരും.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര കോബ്രാ മീറ്റിങ് കൂടി. യുദ്ധസമാനമായ സാഹചര്യങ്ങളില്‍ മാത്രം ചേരുന്ന യോഗമാണിത്. മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ആക്രണത്തിന്റെ വിശദാംശങ്ങളും ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും യോഗം ചര്‍ച്ചചെയ്തു. ആക്രണത്തിന്റെ ഭീകരത കുറയ്ക്കാന്‍ ആവശ്യമായതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഹോം സെക്രട്ടറി വിശദീകരിച്ചു.

എന്‍എച്ച്എസിനു പുറമേ സണ്ടര്‍ലാന്‍ഡിലെ നിസാന്‍ കമ്പനിയുടെ കാര്‍ പ്ലാന്റിലും ഈ ആക്രണത്തില്‍ കംപ്യൂട്ടര്‍ ശൃംഖല നിശ്ചലമായിരുന്നു. അമേരിക്കന്‍ ഡെലിവറി കമ്പനിയായ ഫെഡെക്‌സ്, സ്‌പെയിനിലെ ടെലികോം ഗ്യാസ് കമ്പനികള്‍, ഫ്രാന്‍സിലെ റെനോ കാര്‍ കമ്പനി, റഷ്യന്‍ ഇന്റീരിയര്‍ മിനിസ്ട്രി തുടങ്ങിയവയുടെ വന്‍ നെറ്റ്‌വര്‍ക്കുകളാണ് എന്‍എച്ച്എസിനൊപ്പം നിശ്ചലമായ മറ്റു പ്രധാനപ്പെട്ടവ. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് പൊലീസിന്റെ നൂറിലേറെ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം ഇതുമൂലം തകരാറിലായി. ലോകത്താകെ അമ്പതിനായിരത്തോളം കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം താളംതെറ്റിയതായാണു പ്രാഥമിക അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത്.
കംപ്യൂട്ടര്‍ ഫയലുകള്‍ തിരികെ ലഭിക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമാണു നടന്നിരിക്കുന്നതെന്ന് ബ്രിട്ടീഷ് നാഷനല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇതിനു പിന്നില്‍ ആരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഏതെങ്കിലും ക്രിമിനല്‍ നെറ്റ്‌വര്‍ക്കിങ് ശൃംഖലകളാണോ ഏതാനും വ്യക്തികളാണോ ഇതിനുപിന്നിലെന്നു കണ്ടെത്താനും കഴിഞ്ഞിട്ടില്ലെന്ന് ബ്രിട്ടിഷ് നാഷനല്‍ െ്രെകം ഏജന്‍സി മേധാവി ലിന്‍ ഓവന്‍സ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (4 minutes ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (45 minutes ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (52 minutes ago)

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം  (1 hour ago)

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു... ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷം  (1 hour ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (1 hour ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (1 hour ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (1 hour ago)

കാപ്പാ നിയമപ്രകാരം ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (1 hour ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (2 hours ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (2 hours ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (2 hours ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (2 hours ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (3 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (3 hours ago)

Malayali Vartha Recommends