Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..


നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും പണ്ഡിതനും സന്ന്യാസിയുമായ ഗുരു മുനി നാരായണ പ്രസാദ് സമാധിയായി....


പൂരവിളംബരം ഇന്ന്... രാവിലെ എട്ടരയോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്‌തലക്കാവിലമ്മ 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും... പതിനൊന്നരയോടെ തെക്കേഗോപുരനട തുറന്ന് പുറത്തിറങ്ങി വിളംബരം ചെയ്യുന്നതോടെ ആദ്യ ഘടകപൂരത്തിന്റെ പുറപ്പാട് ആരംഭിക്കും


വാക്കുതർക്കത്തിനൊടുവിൽ... അമ്മയെ കഴുത്തറുത്ത് കൊന്നശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി...


സംസ്ഥാനത്ത് താപനില വർദ്ധനവ് തുടരുന്നു.... രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യത... ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി, ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഖത്തർ അമീറിനെ രക്ഷിച്ചത് തുര്‍ക്കി സൈന്യം; വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തകൻ

27 DECEMBER 2017 09:22 AM IST
മലയാളി വാര്‍ത്ത

More Stories...

നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ച ദിവസം രാത്രി എന്താണ് നടന്നതെന്ന് ഇതുവരെ വ്യക്തമായിരുന്നില്ല. ആ ദിവസം നടന്നത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തുര്‍ക്കി മാധ്യമപ്രവര്‍ത്തകന്‍. തുര്‍ക്കിയിലേയും ഖത്തറിലെയും ഭരണകൂടവുമായി അടുത്ത ബന്ധമുള്ളവരില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് കോളമിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ഖത്തര്‍ അമീറിന് എല്ലാ സഹായവും അന്ന് ചെയ്തുകൊടുത്തത് തുര്‍ക്കി സൈന്യമായിരുന്നുവത്രെ.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറിക്കാണ് അന്ന് ഖത്തര്‍ സാക്ഷിയാകേണ്ടിയിരുന്നതെന്ന് മുഹമ്മദ് അജത് എന്ന കോളമിസ്റ്റ് പറയുന്നു. യനി സഫാക്ക് എന്ന തുര്‍ക്കി പത്രത്തിലാണ് ദോഹയില്‍ ജൂണ്‍ അഞ്ചിന് നടന്ന കാര്യങ്ങള്‍ അജത് വിശദീകരിച്ചിരിക്കുന്നത്. ഖത്തറിലെയും തുര്‍ക്കിയിലെയും ഭരണകൂടങ്ങളുമായി അടുത്ത ബന്ധമുള്ളവരില്‍ നിന്ന് ലഭിച്ച വിവരങ്ങളാണിതെന്നു അദ്ദേഹം പറയുന്നു.

ഖത്തര്‍ അമീറിനെ അട്ടിമറിക്കാനായിരുന്നു അന്ന് ശ്രമം നടന്നത്. എന്നാല്‍ തുര്‍ക്കി സൈന്യം എല്ലാവിധ പിന്തുണയും ഖത്തര്‍ അമീറിന് നല്‍കി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ വസതിക്ക് സുരക്ഷ ഒരുക്കിയതും തുര്‍ക്കി സൈന്യമായിരുന്നുവെന്നും പത്രത്തില്‍ വന്ന ലേഖനത്തില്‍ പറയുന്നു. ഖത്തറിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും അട്ടിമറിക്ക് കൂട്ടുനിന്നിരുന്നില്ല. പുറത്തുനിന്നുള്ള ശക്തികളാണ് അമീറിനെ പുറത്താക്കാന്‍ ശ്രമിച്ചത്. ഈ വിവരം തുര്‍ക്കിക്ക് ലഭിച്ച ഉടനെ ഖത്തറിലെ തുര്‍ക്കി സൈന്യത്തിന് നിര്‍ദേശങ്ങള്‍ കൈമാറികൊണ്ടിരുന്നു. അമീറിനും ഭരണകൂടത്തിനും വേണ്ട എല്ലാ സുരക്ഷയും ഒരുക്കണമെന്നായിരുന്നു നിര്‍ദേശം.

ഖത്തറിന്റെ പരമാധികാരം സംരക്ഷിപ്പെടണം, സുരക്ഷ നിലനിര്‍ത്തണം എന്നീ രണ്ട് കാര്യങ്ങളാണ് തുര്‍ക്കിയില്‍ നിന്ന് ദോഹയിലെ സൈനിക താവളത്തിന് ലഭിച്ച നിര്‍ദേശം. ഖത്തറിനെതിരേ നാല് രാജ്യങ്ങള്‍ ഒരുമിച്ചാണ് ജൂണ്‍ അഞ്ചിന് ഉപരോധം പ്രഖ്യാപിച്ചത്. ഭീകരവാദസംഘങ്ങളുമായും ഇറാനുമായും ഖത്തറിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഉപരോധം.ഖത്തര്‍ അമീറിനെ ഒന്നും ചെയ്യാന്‍ ശത്രുക്കള്‍ക്ക് സാധിക്കാത്ത വിധമുള്ള സുരക്ഷ തുര്‍ക്കി സൈന്യം നല്‍കിയെന്ന് ലേഖനത്തിലുണ്ട്. സൗദിയുടെയും യുഎഇയുടെയും സൈന്യത്തിന് അമീറിനെ അട്ടിമറിക്കാന്‍ സാധിക്കുമായിരുന്നില്ല. 200 തുര്‍ക്കി സൈനികരാണ് അമീറിന്റെ വസതിക്ക് പുറത്ത് നിമിഷ നേരങ്ങള്‍ കൊണ്ട് വലയം തീര്‍ത്തതെന്ന് ലേഖനത്തില്‍ പറയുന്നു.

ഖത്തര്‍ അമീറിന് അപായം വരുത്താനോ അദ്ദേഹത്തെ അട്ടിമറിക്കാനോ നീക്കമുണ്ടായാല്‍ ശക്തമായി നേരിടാനും തുര്‍ക്കി സൈന്യത്തിന് നിര്‍ദേശം ലഭിച്ചിരുന്നുവത്രെ. തുര്‍ക്കി വ്യോമ സേനയുടെ വിമാനങ്ങള്‍ എന്ത് നടപടിക്കും തയ്യാറാക്കി നിര്‍ത്തിയിരുന്നു. ഇരുരാജ്യങ്ങളിലെയും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് വിവരങ്ങള്‍ പുറത്തുവിടുന്നതെന്നും അജത് എഴുതുന്നു. ഉപരോധം പ്രഖ്യാപിച്ച ഉടനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ ഫോണില്‍ വിളിച്ചിരുന്നുവത്രെ. ഖത്തര്‍ പ്രതിസന്ധിയിലാണെന്നും രക്ഷിക്കണമെന്നുമായിരുന്നു അമീറിന്റെ ആവശ്യം. എന്തുവില കൊടുത്തും ഖത്തറിനൊപ്പം നില്‍ക്കുമെന്ന് ഉര്‍ദുഗാന്‍ ഉറപ്പ് നല്‍കുകയും ചെയ്തുവത്രെ.

സൗദിയുടെയും യുഎഇയുടെയും ഭാഗത്ത് നിന്ന് തന്നെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ഖത്തര്‍ അമീര്‍ ഉര്‍ദുഗാനെ സംഭാഷണത്തിനിടെ അറിയിച്ചു. തുര്‍ക്കി വിഷയത്തില്‍ ഇടപെടണമെന്നും അമീര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ദോഹയിലെ തുര്‍ക്കി സൈന്യത്തിന് അങ്കാറയില്‍ നിന്ന് വിവരം കൈമാറിയത്. നേരത്തെ അഞ്ഞൂറോളം തുര്‍ക്കി സൈനികരാണ് ദോഹയിലുണ്ടായിരുന്നത്. ഇപ്പോള്‍ 3000 മാക്കി എണ്ണം ഉയര്‍ത്തിയിട്ടുണ്ട്.

ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ ഉര്‍ദുഗാന്‍ ഖത്തറിനൊപ്പം നില്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിര്‍ത്തികള്‍ അടച്ചതോടെ പ്രതിസന്ധിയിലായ ഖത്തറിന് ഭക്ഷണം ആദ്യമെത്തിച്ച രാജ്യം തുര്‍ക്കിയായിരുന്നു. ഒരു വര്‍ഷം മുമ്പുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തര്‍-തുര്‍ക്കി കയറ്റുമതി ഇറക്കുമതി ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ദിവസവും 200ഓളം ചരക്കുവിമാനങ്ങളില്‍ ഖത്തറിലേക്ക് തുര്‍ക്കി ചരക്കുകള്‍ എത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്; പവര്‍കട്ട് ഇല്ലാത്ത പത്ത് വര  (5 minutes ago)

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി; പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്  (10 minutes ago)

വീടിന് അകത്തു കടന്ന പ്രതി നൈറ്റി അലമാരയിൽ നിന്നും കവർന്ന് വീടിൻറെ പുറകുവശത്തെ ശുചിമുറിയിൽ പോയി വിസർജ്യം പുരട്ടി; ശേഷം വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചു  (20 minutes ago)

പവർ കട്ട് അല്ല, കെ-കട്ടാണ്; ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…! സർക്കാരിന്റെ 'കെ' ബ്രാൻഡിംഗിനെ മുൻ നിർത്തി വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (40 minutes ago)

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്  (1 hour ago)

ശ്രീനാരായണഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

കണ്ണീർക്കാഴ്ചയായി... വല്ലക്കുന്നിലെ ചെമ്മീൻ ചാലിനരികിലെ കുളത്തിൽ കുളിക്കുന്നതിനിടെ വലയിൽ കാൽ കുടുങ്ങി വിദ്യാർഥി മരിച്ചു  (1 hour ago)

തമിഴ്നാട്ടിലെ കമ്പം കാട്ടുപള്ളിവാസലിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം.. രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (2 hours ago)

പാറമേക്കാവിലമ്മയെ ശിരസ്സിലേറ്റാന്‍ കൊമ്പന്‍ തൃക്കടവൂര്‍ ശിവരാജുവെത്തി... ഊഷ്മള സ്വീകരണമൊരുക്കി തട്ടകക്കാര്‍  (2 hours ago)

ഐപിഎല്ലിൽ തകർപ്പൻ ജയവുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു....  (2 hours ago)

ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്നത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ഡാറ്റ ശേഖരണ സെൻസസ്...  (2 hours ago)

ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെ നേരിടും... അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 3.30നാണ് മത്സരം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (3 hours ago)

Benjamin Netanyahu ഇറാനെ ഭയന്ന് റിപ്പോർട്ട് പൂഴ്ത്തി  (3 hours ago)

Malayali Vartha Recommends