ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായതോടെ മാധ്യമങ്ങൾ അദ്ദേഹത്തോടൊപ്പമായി; ഫ്രാങ്കോയിൽ നിന്നും ഒപ്പിയെടുത്ത ഒരു ദിനത്തെ വിശേഷങ്ങൾ...
ഇടയനൊപ്പം ഒരു ദിവസം" പ്രാർത്ഥനയ്ക്കിടെ ബിഷപ്പിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് കന്യാസ്ത്രീകൾ. രൂപതയിൽ ബിഷപ്പായതിന് ശേഷം കന്യാസ്ത്രീകൾക്കിടയിൽ നടത്തിയ പ്രാർത്ഥനാ സംഗമത്തിനിടെ ഇതിൽ പങ്കെടുത്ത കന്യാസ്ത്രീകളെ പ്രത്യേകം കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചിരുന്നതായും മോശം അനുഭവം നേരിട്ടിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.
കന്യാസ്ത്രീകളുടെ സ്വകാര്യ സങ്കടങ്ങളറിയാൻ ബിഷപ്പ് പ്രത്യേക പ്രാർത്ഥനാ രീതി നടപ്പിലാക്കിരുന്നതായുള്ള റിമാൻഡ് റിപ്പോർട്ട് ആണ് പുറത്തായത്. ഫ്രാങ്കോ ബിഷപ്പ് സ്ഥാനം ഏറ്റെടുത്തത് മുതലാണ് "എ ഡേ ഓഫ് പ്രെയർ വിത്ത് ഷെപ്പേർഡ്" എന്ന പേരിൽ അന്നുവരെ നിലവിലില്ലാത്ത പ്രാർത്ഥനാസമ്പ്രദായം നടപ്പിലാക്കിയത്.
പ്രാർത്ഥനാ സംഗമത്തിനിടെ ഇതിൽ പങ്കെടുത്ത കന്യാസ്ത്രീകളെ പ്രത്യേകം കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചിരുന്നതായും മോശം അനുഭവം നേരിട്ടതോടെ കന്യാസ്ത്രീകൾ ഇതിൽ പങ്കെടുക്കാൻ വിമുഖത കാട്ടിയതിനെ തുടർന്ന് ഇത് അവസാനിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും വൈകിട്ട് കന്യാസ്ത്രീകൾ പാസ്റ്ററൽ സെന്ററിൽ വന്നാൽ അന്നും ശനിയാഴ്ച പകലും രാത്രിയും കഴിഞ്ഞ് ഞായറാഴ്ച മടങ്ങിപ്പോകുന്ന രീതിയിലായിരുന്നു പ്രാർത്ഥന. രാത്രി ഒമ്പത് മുതൽ പത്ത് വരെ കന്യാസ്ത്രീയ്ക്ക് ഫ്രാങ്കോയുടെ മുറിയിൽ ഒറ്റയ്ക്ക് എത്തി സ്വകാര്യ സങ്കടങ്ങൾ വെളിപ്പെടുത്താം.
എന്നാൽ തുടക്കത്തിൽ കന്യാസ്ത്രീകൾ പങ്കെടുത്തെങ്കിലും ബിഷപ്പിന് ചേരാത്ത ദുരുദ്ദേശപരമായ പെരുമാറ്റമുണ്ടായിരുന്നതിനാൽ എല്ലാവരും വിമുഖത കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha