പാർട്ടിയിൽ ഒറ്റയാൾ പ്രവർത്തനങ്ങൾ അനുവദിക്കരുത്; സംസ്ഥാന വിഷയങ്ങൾക്കൊപ്പം ദേശീയ രാഷ്ട്രീയ വിഷയങ്ങളും ജനങ്ങളിലെത്തിക്കണം; സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനുള്ള ശ്രമങ്ങളല്ല കോൺഗ്രസ്സ് നേതാക്കൾ നടത്തേണ്ടതെന്നും പാർട്ടിയുടെ പ്രതിച്ഛായ വർധിപ്പിക്കേണ്ട ശ്രമമാണ് കോൺഗ്രസിന് ആവശ്യമെന്നും രാഹുൽ
പാർട്ടിക്ക് അതീതമായ ഒറ്റയാൾ പ്രവർത്തനങ്ങൾ ഇനി അനുവദിക്കരുതെന്ന് എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി. കേരളത്തിലെ കോൺഗ്രസിൽ ഇത്തരം പ്രവണതകൾ ഉണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. നേതാക്കളുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുലിന്റെ നിർദ്ദേശം. സംസ്ഥാനത്ത് കൃത്യമായ പദ്ധതി തന്നെ രാഹുല്‍ ഗാന്ധിക്കുണ്ട് എന്നാണ് പുതിയ നേതാക്കളുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാകുന്നത്.
സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനുള്ള ശ്രമങ്ങളല്ല കോൺഗ്രസ്സ് നേതാക്കൾ നടത്തേണ്ടതെന്നും പാർട്ടിയുടെ പ്രതിച്ഛായ വർധിപ്പിക്കേണ്ട ശ്രമമാണ് കോൺഗ്രസിന് ആവശ്യമെന്നും രാഹുൽ പറഞ്ഞു. പാർട്ടിയിൽ അച്ചടക്കവും ഐക്യവും ഉറപ്പാക്കണമെന്നും രാഹുൽ നിർദ്ദേശം നൽകി.
വിവിധ സാമൂഹിക വിഭാഗങ്ങളെ പാർട്ടിക്കൊപ്പം അണിനിരത്തി മുന്നോട്ട് കൊണ്ട് പോകണം. ഇക്കാര്യത്തിൽ പിസിസി നേതൃത്വം ആവശ്യപ്പെട്ടാൽ ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ ഇടപെടലുണ്ടാകുമെന്നും രാഹുൽ പറഞ്ഞു. മുല്ലപ്പള്ളി പൊതു സാഹചര്യങ്ങൾ വിശദീകരിച്ചതിന് ശേഷമായിരുന്നു ചർച്ച. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനന്‍ ബെന്നി ബെഹനാന്‍, പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എന്നിവരാണ് രാഹുലിനെ കണ്ടത്.
ദുർബല വിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കണം, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് ദേശീയതലത്തിൽ പാർട്ടി നൽകുന്ന മുൻഗണന സംസ്ഥാനത്തിനും വേണം. സംസ്ഥാന വിഷയങ്ങൾക്കൊപ്പം ദേശീയ രാഷ്ട്രീയ വിഷയങ്ങളും ജനങ്ങളിലെത്തിക്കണം. റാഫേൽ വിഷയം, കേന്ദ്രത്തിന്റെ അഴിമതി, ഇന്ധന വില വർധന ഫലപ്രദമായ [പ്രചാരണം ഉണ്ടാകണം. സംസ്ഥാനത്ത് പാർട്ടിക്ക് വ്യക്തമായ രാഷ്ട്രീയ സമീപനം വേണം. കോൺഗ്രസിന്റെ നയപരിപാടികളിലും നിലപാടിലും ഉറച്ച് നിൽക്കണം എന്നും രാഹുൽ നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha